News
വീട്ടമ്മയ്ക്ക് ദാരുണാന്ത്യം , ആത്മഹത്യശ്രമങ്ങള്‍ തുടര്‍ക്കഥ ; ചന്തു കോളനിയില്‍ സ്ഥിതി ഗുരുതരമെന്ന് അന്തേവാസികള്‍

കോതമംഗലം; ചുരുങ്ങിയ കാലത്തിനുള്ളില്‍ നടന്നത് 7 ആത്മഹത്യശ്രമങ്ങള്‍.ഇന്നലെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മയ്ക്ക് ആശുപത്രിയില്‍ ദാരുണാന്ത്യം.അനധികൃത താമസക്കാരുടെയും ലഹരിമാഫിയയുടെയും അഴിഞ്ഞാട്ടവും തുടര്‍ക്കഥ.ഊരുകൂട്ടത്തിന്റെ പരാതിയ്ക്ക് അധികൃതര്‍ കല്‍പ്പിയ്ക്കുന്നത് പുല്ലുവില.
നേര്യമംഗലത്തെ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റ് കോളനിയുടെ (ചന്തുകോളനി)നിലവിലെ അവസ്ഥയെക്കുറിച്ച് അന്തേവാസികളില്‍ ഒരാള്‍കൂടിയായ മലവര്‍ഗ്ഗ മഹാജന സംഘം ശാഖ സെക്രട്ടറി എ എന്‍ ബാബു നല്കുന്ന വിവരം ഇങ്ങിനെ.
ഇന്നലെ വൈകിട്ട് 5 മണിയോടെ കോളനിവാസി അറയ്ക്കപറമ്പില്‍ ഷാജിയുടെ ഭാര്യ നിഷ (45) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.ഈ സമയം ഷാജിയും ഇവിടെ ഉണ്ടായിരുന്നു.
രക്ഷയ്ക്കാനുള്ള ശ്രമത്തിനിടെ ഷാജിയുടെ ആദ്യ വിവാഹ ബന്ധത്തിലെ മകന് രാജേഷിന്(25) ഗുരുതരമായി പരിക്കേറ്റിരുന്നു.ഇയാള്‍ കളശേരി മെഡിയ്ക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികത്സയിലാണ്.90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
നിലവിലെ സ്ഥിതികളുടെ പരിണിത ഫലമാണ് ഇന്നലെ നടന്ന ആത്മഹത്യശ്രമവും ഇതെത്തുടര്‍ന്നുണ്ടായ മരണവും ഇനിയെങ്കിസും അധികൃതര്‍ വേണ്ടവണ്ണം ഇടപെട്ടില്ലങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിയ്ക്കപ്പെട്ടേക്കാം.ബാബു പറഞ്ഞു.
കോളനിയില്‍ സ്വസ്ഥമായി താമസിയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.തനിയ്ക്കും കോളനിയില്‍ സ്ഥലം അനുവദിച്ച്് കിട്ടിയിട്ടുണ്ട്.ഭാര്യയെയും മക്കളെയും കൂട്ടി അവിടെ ചെന്ന് താമസിയ്ക്കാന്‍ ഭയമാണ്.
പുറമെ നിന്നുള്ളവര്‍ കോളനിയില്‍ താമസിയ്ക്കുകയും സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.ലഹരി ഉപയോഗം ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചുവരികയാണ്.ഇന്നലത്തെ ദാരുണ സംഭവത്തിന് പിന്നിലും ലഹരി ഉപയോഗം കാരണമായിട്ടുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.ബാബു കൂട്ടിച്ചേര്‍ത്തു.
2017 -ലാണ് നേര്യമംഗലത്ത് ജില്ലാകൃത്തോട്ടത്തിനോട് ചേര്‍ന്ന് 104 ആദിവാസി കുടുബങ്ങള്‍ക്ക് പട്ടയം അനുവദിച്ചത്.ഇപ്പോള്‍ 32 കുടുംബങ്ങള്‍ ഇവിടെ താമസിയ്ക്കുന്നുണ്ട്.പട്ടയം ലഭിച്ചിട്ടുള്ള ബാക്കിയുള്ളവര്‍ പലകാരണങ്ങളാല്‍ ഇവിടെ താമസിനെത്തിയിട്ടില്ല.
കോളനിയിലെ അനധികൃത താമലക്കാരെക്കുറിച്ചും കുടുംബങ്ങളില്‍ അടിക്കടി ഉണ്ടാവുന്ന കലങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചുമെല്ലാം മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന ഊരുകൂട്ടം ചര്‍ച്ചചെയ്തിരുന്നു.
പട്ടിക വര്‍ഗ്ഗ വകുപ്പും പോലീസും എല്ലാം ഇടപെട്ട് കൗണ്‍സിലിംഗ് ലഭ്യമാണമെന്നും അനധികൃത താമസക്കാരെ അടിയന്തിരമായി ഒഴിപ്പിയ്ക്കണമെന്നും യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ പോലും അധികൃതര്‍ തയ്യാറിയില്ല.
ഈ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നതെങ്കില്‍ സമീപഭാവിയില്‍ കോളനിയിലെ സമാധാന അന്തരീക്ഷം പാടെ തകര്‍ന്നേക്കാമെന്നും ഇത് ഇന്നലത്തേതിന് സമാനമോ അതിലപ്പുറമോ ഉള്ള ദുരന്തങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്
Latest news
മൺതിട്ടകൾ അടിക്കടി ഇടിയുന്നു; മൂന്നാർ-മറയൂർ യാത്ര ദുരിത പൂർണ്ണം, കടന്നുപോകുന്നത് ഭീതിയുടെ നിറവിലെന്ന് വിനോദ സഞ്ചാരികളും

മറയൂർ:വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിൽ പാതയോരങ്ങളിൽ മണ്ണിടിച്ചിൽ തുടർക്കഥ.ആശങ്ക വ്യാപകം.
ഇന്നലെ രാവിലെ രാവിലെ മണിക്കൂറിക്കൂറികളുടെ വ്യത്യസത്തിൽ മൂന്നാർ-മറയൂർ റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു.മൂന്നാർ എഞ്ചിനിയറിങ് കോളേജ് സ്ഥാപിച്ചിരുന്ന സ്ഥലത്താണ് ആദ്യം മണ്ണിടിഞ്ഞത്.
രാവിലെ 10 മണിയോടെ അടുത്താണ് വൻതോതിൽ മണ്ണും കല്ലും റോജിൽ പതിച്ചത്.ഇത് മാറ്റി ഗതാഗതം ഏറെക്കുറെ പുനസ്ഥാപിക്കാൻ കഴിയുമെന്ന അവസ്ഥ എത്തിയതോടെ തൊട്ടടുത്ത് ആദ്യത്തിനേക്കാൾ കൂടുതൽ മണ്ണും കല്ലും റോഡിലേക്ക് അടർന്നുവീണു.
11.30 തോടെയായിരുന്നു രണ്ടാമത്തെ മണ്ണിടിച്ചിൽ.മണ്ണുമാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ വീണ്ടും മണിക്കുകളുടെ താമസവും നേരിട്ടു.ഇനിയും ഈ ഭാഗത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽകുന്നതായിട്ടാണ് ചൂണ്ടികാണിക്കപ്പെടുന്നത്
ഒരു വർഷം മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം മണ്ണിടിച്ചിലിനൊപ്പം നിലം പതിച്ച് നശിച്ചിരുന്നു.ഇതോടെ അപകട സ്ഥിതി കണകക്കിലെടുത്ത് ഈ കെട്ടിടത്തിൽ കോളേജ് പ്രവർത്തനം നിർത്തിയിരുന്നു.
നേരത്തെ ഈ ഭാഗത്ത് റോഡ് തകർന്നിരുന്നു,റോഡ് വീതികൂട്ടി ടാറിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് ഈ ഭാഗത്ത് തുടർച്ചയായി ഏകദേശം 50-60 അടി ഉയരത്തിൽ നിന്നുവരെ മണ്ണിടിയുന്നത്.
തമിഴ് നാട്ടിലേയ്ക്കുള്ള പ്രധാന പാതയായതിനാൽ ഇതു വഴി ഒട്ടുമിക്ക സമയങ്ങളിലും വാഹനത്തിരക്കുണ്ട്. ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിലേയ്ക്കുള്ള സഞ്ചാരികളും ഈ പാത വഴിയാണ് എത്തുന്നത്.
Latest news
നാടിന്റെ നൊമ്പരമായി അഖിൽ;മൃതദ്ദേഹം കണ്ടെത്തിയത് ചെറായി പാലത്തിന് സമീപം,വേർപാട് താങ്ങാനാവാതെ ഉറ്റവരും സുഹൃത്തുക്കളും

അടിമാലി:മീൻപിടിക്കുന്നതിനിടെ കാൽവഴുതി പഴയിൽ അകപ്പെട്ട് കാണാതായ ഇരുമ്പുപാലം ഒഴുവത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിലിന്റെ
(22) മൃതദേഹം കണ്ടെത്തി.
ഇന്ന് രാവിലെ ഇരമ്പുപാലം ചെറായി പാലത്തിന് സമീപം പുഴയുടെ തീരത്ത് നാട്ടുകാരണ്് ജഡം കണ്ടെത്തിയത്.മൃതദ്ദേഹം കരയ്ക്കെടുത്തു.അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദുരന്തം.തുടർച്ചയായി 3 ദിവസം പോലീസും കോതമംഗലത്ത് നിന്ന് എത്തിയ ഫയർഫോഴ്സിന്റെ സ്കൂബ ടീമും പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പുഴയിലെ ശക്തമായ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് പി. എം. റഷീദിന്റെ നേതൃത്വത്തിലുള്ള 5 അംഗ സ്കൂബ ടീം തിരച്ചിൽ നടത്തിയിരുന്നത്.സുഹൃത്തുക്കൾ
ക്കൊപ്പം മീൻപിടിക്കാൻ പുറപ്പെട്ട അഖിൽ കാൽവഴുതി പുഴയിലെ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു.
Latest news
തന്ത്രപരമായ രാഷ്ട്രീയ നീക്കം വിജയം;അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യൂഡിഎഫിന്

അടിമാലി;തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിലൂടെ അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യൂഡിഎഫ് സ്വന്തമാക്കി.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിത സജിയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ എസ് സിയാദും ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.ദേവികുളം ഭൂരേഖ തഹസീൽദാർ റ്റി നൗഷാദ് വരണാധികാരിയായിരുന്നു.
ഇരുവർക്കും 11 വോട്ടുകൾ വീതം ലഭിച്ചു.എതിർ സ്ഥാനാർത്ഥികൾക്ക് 10 വോട്ടുകൾ വീതം ലഭിച്ചു.പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ സമഗ്രമായ ഇടപെടൽ നടത്തി മുമ്പോട്ട് പോകുമെന്ന് സ്ഥാനമേറ്റശേഷം ഇരുവരും പറഞ്ഞു.
പഞ്ചായത്ത് ഭരണം ലഭിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ അടിമാലിയിൽ പ്രകടനം നടത്തി.മുൻ പ്രസിഡന്റ് ഷേർളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായതോടെയാണ് പ്രിസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.
എൽഎഡിഎഫിന് ഒപ്പമായിരുന്ന പതിനാലാം വാർഡ് അംഗം സനിത സജിയെയും സ്വതന്ത്ര അംഗത്തെയും കൂടെ നിർത്തിയാണ് യൂഡിഎഫ് ഭരണം പിടിച്ചെടുത്തത്.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news4 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
Latest news2 weeks ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News8 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ