M4 Malayalam
Connect with us

News

കണ്ടുരസിക്കാന്‍ ഒരുകൂട്ടര്‍,ഭീതിയെന്ന് മറ്റൊരുകൂട്ടര്‍ ; കാട്ടുപോത്തിന്റെ വരവില്‍ ചര്‍ച്ചകള്‍ സജീവം

Published

on

ജോണ്‍ കാലടി

കാലടി ; കാഴ്ചക്കമ്പക്കാര്‍ പ്രതീക്ഷയില്‍,ഒരു വിഭാഗം ഭീതിയിലും.കാട്ടുപോത്തിന്റെ തിരിച്ചുവരവ് സാധ്യത നിലനില്‍ക്കുമ്പോള്‍ കാലടിയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നത് പലവഴിക്ക്.

തിങ്കളാഴ്ച രാവിലെയാണ് ഭീമന്‍ കാട്ടുപോത്ത് കാലടി അമലപുരത്ത് എത്തിയതായി വാര്‍ത്തപരന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം സ്ഥിരീകരിയ്ക്കുകയും ചെയ്തു.പിന്നീട് മഞ്ഞപ്ര പുതുമനയില്‍ പോത്ത് എത്തിയതായും വാര്‍ത്തകള്‍ പരന്നിരുന്നു.

ഇതെത്തുടര്‍ന്ന് പോത്തിനെ കാണാന്‍ പലഭാഗത്തുനിന്നായി നിരവധിപേര്‍ എത്തി.താമസിയാതെ കാരക്കോട് ഭാഗത്തേക്കും ജനവാസ മേഖലയിലേക്കും പോത്ത് എത്തുകയായിരുന്നു.

നാട്ടിലാണെങ്കിലും അപരിചിത്വം തെല്ലുമില്ലാതെ, തോന്നിയപോലെ ചുറ്റിക്കറങ്ങിയിയ പോത്ത് ആരെയെങ്കിലും ആക്രമിയ്ക്കുകയോ കാര്യമായ നാശനഷ്ടം സൃഷിടിയ്ക്കുകയോ ചെയ്തതായി വിവരമില്ല.
കാട്ടുപന്നിയുടെയും ആനകളുടെയും ആക്രമണ ഭീഷണി നിലനില്‍ക്കുമ്പോഴാണ് കാട്ട് പോത്തിന്റെ രംഗപ്രവേശം എന്നതും ശ്രദ്ധേയമാണ്.കാഴ്ചയില്‍ ഭീമനെങ്കിലും കക്ഷി പ്രശ്‌നക്കാരനല്ലന്ന് കുറച്ചുസമയം കൊണ്ട് തന്നെ നാട്ടുകാര്‍ക്ക് ബോദ്ധ്യപ്പെട്ടിരുന്നു.

ഫോട്ടോയും വീഡിയോയും എടുക്കാന്‍ ആളുകള്‍ മല്‍സരിച്ച് അടുത്തെത്തിയെങ്കിലും പോത്ത് കണ്ടഭാവം നടിച്ചില്ലഎന്നാണ് ദൃസാക്ഷി വിവരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മലയാറ്റൂര്‍ – അയ്യമ്പുഴ റേഞ്ചില്‍ നിന്നും വനപാലകരെത്തി കാട്ട് പോത്തിനെ കണ്ണിമംഗലം വനത്തിയിലേക്ക് ഓടിച്ചുവിട്ടു.

ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍മാരായ സൈനുദ്ദീന്‍, മസ്ജൂദ്, എന്നിവരുടെ നേതൃത്വത്തില്‍ ജെ.ബി.സാബു, ഡ്രൈവര്‍മാരായ കബീര്‍, ലാലു തുടങ്ങി പതിനാറോളം പേര്‍ അടങ്ങുന്ന വനപാലകസംഘമാണ് പോത്തിനെ തുരത്തിയത്.

പോത്ത് വീണ്ടും ജനവാസ മേഖലകളില്‍ എത്തിയേക്കാമെന്ന് ഭീതി വ്യാപകമായി നിലനില്‍ക്കുകയാണ്. തല്‍ക്കാലം കാട്ടിലേയ്ക്ക് കയറിയിയെങ്കിലും പോത്ത് തിരിച്ച് ജനവാസമേഖകളിലേയ്ക്ക് ഇറങ്ങുന്നതിനുള്ള സാധ്യത ഉദ്യോഗസഥരും തള്ളിക്കളയുന്നില്ല.

കാട്ട് നീതിയും രീതിയും നോക്കിയാല്‍ ഒരിക്കല്‍ കൂട്ടം തെറ്റി തിരിച്ചെത്തുന്ന മൃഗങ്ങളെ പുതിയ സംഘങ്ങള്‍ സ്വീകരിക്കാറില്ലെന്ന പഴമക്കാരുടെ വാദവും ഈ സാധ്യതിയലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

Latest news

കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖല കമ്മിറ്റി സ്ഥാപകദിനാഘോഷം നടത്തി

Published

on

By

കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപകദിനാഘോഷം നടത്തി. കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കൽ മാധ്യമ സെമിനാർ എന്നിവ സംഘടിപ്പിച്ചു.

കോതമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ദിനാഘോഷ പരിപാടികൾ കെ ജെ യു സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ലെത്തീഫ് കുഞ്ചാട്ട് മുഖ്യ പ്രഭാഷണം നടത്തി.

മേഖലാ പ്രസിഡന്റ് പി.എ സോമൻ അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എസ് സുഗുണനെ പൊന്നാട അണിയിച്ച് ആദരിച്ചു. മേഖലാ സെക്രട്ടറി ദീപു ശാന്താറാം, മേഖല കമ്മറ്റി അംഗം കെ.എം മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു

Continue Reading

Latest news

മൂവാറ്റുപുഴ നിരപ്പിൽ വയോധികയെ കഴുത്തറുത്ത് കൊന്നു ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Published

on

By

മൂവാറ്റുപുഴ ; കഴുത്തറുത്ത്
കൊലപ്പെടുത്തിയ നിലയിൽ വയോധികയുടെ മൃതദ്ദേഹം കണ്ടെത്തി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ .
മൂവാറ്റുപുഴ നിരപ്പ്  കുളങ്ങാട്ടുപാറ കത്രിക്കുട്ടി (കുഞ്ഞിപെണ്ണ് 85 ) യാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫിനെ (പാപ്പൂഞ്ഞ് – 88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.വെള്ളിയാഴ്ച രാത്രി 11 .30 ഓടെയാണ് സംഭവം
കിടപ്പ് രോഗിയായിരുന്ന കുഞ്ഞിപെണ്ണ്
ഭർത്താവിൻ്റെ സംരക്ഷണയിൽ ആയിരുന്നു.അഞ്ച് മക്കൾ ഉണ്ട്.
Continue Reading

Local News

എൽ-എഫിൽ നവീകരിച്ച ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗം

Published

on

By

അങ്കമാലി ;  അടിയന്തിര ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഉണ്ടായ ഗണ്യമായ വർധന പരിഗണിച്ച് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രോഗവും, രോഗാവസ്ഥയുടെയും ഗൗരവം അനുസരിച്ച് ഒരേ സ്ഥലത്ത് തന്നെ പ്രത്യേക പരിചരണം നൽകാവുന്ന നൂതന സംവിധാനങ്ങൾ സജ്ജീകരിച്ച് നവീകരിച്ച എമർജൻസി വിഭാഗം – (ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്മെൻറ്) സെൻറ് അൽഫോൻസാ ബ്ലോക്കിന്റെ താഴത്തെ നിലയിലേക്ക് മാറ്റി.

ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.വർഗീസ് പാലാട്ടി, ഫാ.റോക്കി കൊല്ലംകുടി,ഫാ.പോൾസൺ പെരേപ്പാടൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.സ്റ്റിജി ജോസഫ് , നഴ്സിംഗ് ഓഫീസർ സിസ്റ്റർ പൂജിത, മെഡിക്കൽ ഓഫീസർമാരായ ഡോ.ജോൺ നോബിൾ തോമസ് , ഡോ.എൽസി, ഡോ.പി.ജെ.തോമസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോഷി തോമസ്, സിസ്റ്റർ അൽഫോൻസാ എന്നിവർ സംബന്ധിച്ചു.

ആഗോള നിലവാരത്തിലുള്ള ട്രൈയേജ് സംവിധാനം അനുസരിച്ച് കൃത്യമായ രോഗിയെ, കൃത്യമായ രോഗത്തിന്, കൃത്യമായ ചികിത്സക്ക്, കൃത്യമായ സമയത്ത്, കൃത്യമായ സ്ഥലത്ത് എത്തിക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കികൊണ്ടാണ് നവീകരിച്ച എമർജൻസി വിഭാഗം പ്രവർത്തിക്കുകയെന്ന് ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ അറിയിച്ചു.

വിഷം ഉള്ളിൽ ചെല്ലുന്ന അവസ്ഥ, പകർച്ചവ്യാധികൾ എന്നിവ മുതൽ, പാമ്പുകടി, കണ്ണിനേൽക്കുന്ന പരിക്കുകൾ, ഹൃദയ-ശ്വാസകോശ രോഗങ്ങൾ, കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവ ചികിൽസിക്കാൻ പ്രത്യേകം സജ്ജീകരണങ്ങളോട് കൂടിയ മുറികളും, മൈനർ ഓപ്പറേഷൻ തിയറ്ററും, എക്സ് റേ, ഇ.സി.ജി, പ്ലാസ്റ്ററിങ് മുറികൾ, പ്രത്യേക ഫാർമസി, കൗൺസിലിങ് റൂം, എന്നിവയ്ക്കുപുറമെ 30 രോഗീ സൗഹൃദ കിടക്കകൾ ആഗോളനിലവാരത്തിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Continue Reading

Latest news

അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

Published

on

By

പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

Continue Reading

Latest news

സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.

ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.

വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

Continue Reading

Trending

error: