Latest news
പാമ്പുകടിയേറ്റ് 3 വയസുകാരി മരിച്ചു;വീടിനടുത്തെ കാട് വെട്ടണമെന്ന ആവശ്യം തള്ളി അധികൃതർ, നിയമ പോരാട്ടത്തിൽ പിതാവിന് വിജയം
തൃശ്ശൂർ;മകളുടെ ജീവനെടുത്ത പാമ്പ് ഇഴഞ്ഞെത്തിയ കാട് വെട്ടിതെളിയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിവന്ന നിയമപോരാട്ടത്തിൽ പിതാവിന് വിജയം.
കാടുപിടിച്ച് കിടക്കുന്ന സ്ഥലം വെട്ടിതെളിയ്ക്കാൻ കൈവശക്കാർക്ക് നോട്ടീസ് നൽകണമെന്നും ഇവർ ഇത് നടപ്പിലാക്കിയില്ലങ്കിൽ പഞ്ചായത്ത് ആളെ നിർത്തി കാടുവെട്ടിതെളിയ്ക്കണമെന്നും ചിലവാകുന്ന തുക സ്ഥലം ഉടമകളിൽ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവായി.
മാള കുണ്ടൂർ കാച്ചപ്പിള്ളീൽ ബിനോയിയാണ് ഈ വിഷയത്തിൽ നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്.ബിനോയിയുടെ മകൾ ആവ്‌റിൻ ബിനോയി(3)മാള പൊയ്യ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ കൃഷ്ണൻകോട്ട് ഭാഗത്തുള്ള ഭാര്യ ലയയുടെ വീട്ടിൽവച്ച് പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു.
ഇത്തരത്തിൽ കാടുവെട്ടിതെളിയ്ക്കാതെ ദുരന്തഭീതി പരത്തുന്ന പ്രദേശങ്ങൾ ഏവിടെയുണ്ടെങ്കിലും ഇത് നോട്ടീസ് നൽകി വെട്ടിതെളിയ്ക്കാൻ സ്ഥലം ഉടമകളോട് അതാത് പ്രദേശത്തെ തദ്ദേശ -സ്വയം ഭരണസ്ഥാപങ്ങളിലെ ചുമതലക്കാർ ആവശ്യപ്പെടണമെന്നും കോടതി ഉത്തരവായിട്ടുണ്ട്.
തന്റെ കുഞ്ഞ് മരണപ്പെട്ടത് പോലെ ഇനിയും കൂട്ടികളോ മുതിർന്നവരോ പാമ്പുകടിയേറ്റ് മരണപ്പെടാം എന്ന സാഹചര്യമാണ് നില നിൽക്കുന്നതെന്നും അതിനാൽ വീടിന് സമപത്തെ കാട് വെട്ടിമാറ്റാൻ നടപടി സ്വീകരിയ്ക്കണം എന്നും ആവശ്യപ്പെട്ട് ബിനോയി ആദ്യം മാള പോലീസിനെയാണ് സമീപിച്ചത്.പോലീസ് പരിമിതികൾ നിരത്തി കൈയ്യൊഴിയുകയായിരുന്നു.
തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്കും തഹസീൽദാർക്കും വനംവകുപ്പ് അധികൃതർക്കും ഈ വിഷയത്തിൽ പരാതി സമർപ്പിച്ചു.തഹസീൽദാരുടെ ഇടപെടലിനെത്തുടർന്ന് ഒരു വട്ടം കാട് വെട്ടിതെളിച്ചു.താമസിയാതെ വീണ്ടും ഇവിടം കാടുകയറി.പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി ബിനോയി അധികൃതരെ പലവട്ടം സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
ബിനോയി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ആർഡിഒ പ്രശ്നത്തിൽ ഇടപെട്ടു.തൊഴിലുറപ്പ് പോലുള്ള പദ്ധതികളിൽപെടുത്തി ഇവിടുത്തെ കാട് വെട്ടിതെളിയ്ക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്ന് ആർഡിഒ ഉത്തരവായി.
ഈ ഉത്തരവും വേണ്ടവണ്ണം നടപ്പിലായില്ല.വീണ്ടും പല തലങ്ങളിലും പരാതിപ്പെട്ടിട്ടും ഫലം കാണാത്തതിനെത്തുടർന്നാണ് ബിനോയി നിയമനടപടികളിലേയ്ക്ക്് കടക്കാൻ തീരുമാനിച്ചത്.
ബിനോയി -ലിയ ദമ്പതികൾ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന അവസരത്തിലാണ് കുട്ടി മരണപ്പെടുന്നത്.ഇവർക്ക് രണ്ടുമക്കളാണ്്.ഇവർ കൃഷ്ണൻകോട്ടയിലെ ലയയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.കഴിഞ്ഞ 2021 മാർച്ച് 24-നാണ് നാടിനെ കണ്ണീരിലാഴ്തി,കുഞ്ഞുമിടുക്കി ജീവൻ വെടിഞ്ഞത്.
താമസിച്ചിരുന്നതിന്റെ തൊട്ടടുത്ത് ആൾതാമസമില്ലാതെ കിടന്നിരുന്ന ഒരേക്കറോളം സ്ഥലം കാടുകയറികിടക്കുകയാണെന്നും ഇവിടെ നിന്നും വീടിന്റെ മുറ്റത്തേയ്ക്കിഴഞ്ഞെത്തിയ പാമ്പാണ് മോളുടെ ജീവനെടുത്തതെന്നുമാണ് വീട്ടുകാരുടെ വാദം.
ഇതിനുശേഷവും ഇവിടെ പാമ്പിനെ കണ്ടെന്നും സമീപവീടുകളിലെ കുട്ടികൾ കളിയ്ക്കുന്നതും അയൽക്കാർ നടക്കുന്നതും ഈ സ്ഥലത്തിനടുകൂടിയാണെന്നും അതിനാൽ ഇനിയും പാമ്പുകടിയേറ്റുള്ള മരണത്തിന് സാാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലയയുടെ പിതാവ് അടക്കമുള്ളവർ ഒപ്പിട്ട് പഞ്ചായത്തിലും തഹസീൽദാർക്കും വനംവകുപ്പ് അധികൃതർക്കും പരാതി നൽകിയത്.
ഇവിടം ഇഴജന്തുക്കളുടെയും നായ്ക്കളുടെയും കുറക്കന്മാരുടെയും നീർനായുടെയും മറ്റും താവളമായി മാറിയെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പരാതിയിൽ അധികൃതർ നടപടിയെടുക്കാതിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.
ബിനോയി-ലിയ ദമ്പതികൾ ജോലിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇറ്റലിയിലാണ്.വിദേശത്ത് ജോലി ചെയ്തുകൊണ്ടാണ് ബിനോയി നാട്ടിൽ ഇക്കാര്യത്തിനായി നിയമപോരാട്ടത്തിനായി കരുക്കൾ നീക്കിയത്.
മകൾ നഷ്ടപ്പെട്ട വേദന ഇനിയും വിട്ടകന്നിട്ടില്ല.മറ്റാർക്കും തങ്ങളുടെ ദുരവസ്ഥ ഉണ്ടാവരുതെന്ന ഒറ്റ ലക്ഷ്യത്തിലാണ് കാടുവെട്ടി,ഭീതിയകറ്റമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയത്.കോടതി വിധിയിൽ സന്തോഷമുണ്ട്.ഇനിയെങ്കിലും അധികൃതർ കണ്ണുതുറക്കണം.യാഥാർത്ഥ്യം ഉൾക്കൊള്ളണം.ബിനോയി വ്യക്തമാക്കി.
Latest news
മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ടെന്ന് പദ്മജ
തൃശൂർ ; കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പദ്മജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പദ്മജയുടെ പ്രതികരണം. തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോൾ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു.
പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പദ്മജ പറഞ്ഞു. ജോസ് വെള്ളൂർ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സഹികെട്ടാണ് കോൺഗ്രസ് വിട്ടതെന്നും പദ്മജ കൂട്ടിച്ചേർത്തു. മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്. ശരിക്ക് പറഞ്ഞാൽ അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണത്. അവിടെ എന്നെ കാണാൻ ആര് വരണം എന്നു ഞാനല്ലേ പറയേണ്ടത്.
ഞാൻ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല.എന്നെ ഏട്ടൻ വിളിച്ചിട്ടില്ല. ബിജെപിയിലേക്ക് പോകുന്ന കാര്യം മുമ്പേ പറഞ്ഞില്ല എന്നത് സത്യമാണ്. ഏട്ടൻ ഡിഐസി പോയതും എൻസിപിയിൽ പോയതും ഒന്നും എന്നോട് ചർച്ച ചെയ്തല്ലല്ലോയെന്നും പദ്മജ പറഞ്ഞു.
കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും പദ്മജ വിമർശനമുന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്‍റെ വിമർശനത്തിന് പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പത്മജ രംഗത്തെത്തിയത്.
തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുന്നവരാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. ടിഎൻ പ്രതാപൻ, എംപി വിൻസന്‍റ് എന്നിവരുടെ പേര് പറഞ്ഞാണ് വിമർശനം.
Latest news
സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണം ; ശക്തമായ തിരമാല റോഡിലേക്ക് കയറി
തിരുവനന്തപുരം ; കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. ശക്തമായ തിരമാല റോഡിലേക്ക് കയറി.തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു.
ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. അതേസമയം, കള്ളക്കടല്‍ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് ഇന്നലെ പിന്‍വലിച്ചിരുന്നെങ്കിലും ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്.
റെഡ് അലര്‍ട്ടിന് പകരം ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും പുറത്തിറക്കിയിരുന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം. ഇന്നലെ രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പിനിടെയാണ് അഞ്ചു തെങ്ങില്‍ കടലാക്രമണം ഉണ്ടായത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് തുടരും. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Latest news
കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവം ; മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്
തിരുവനന്തപുരം ; കെ എസ് ആര്‍ ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ കേസെടുത്ത് പോലീസ്.മേയർക്കും എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.
ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിലാണ് കോടതി ഇടപെടല്‍. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേർത്ത് കേസെടുക്കാനായിരുന്നു കോടതി നിർദേശിച്ചത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് അഞ്ചുപേർക്കെതിരേയും ചുമത്തിയിരിക്കുന്നത്.ഏപ്രില്‍ 27-നാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എം.എല്‍.എയുമായ സച്ചിൻദേവ് എന്നിവരും കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ യദുവുമായി തർക്കമുണ്ടാകുന്നത്.
തൊട്ടടുത്തദിവസം യദു ഇരുവർക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്റ്റേഷനിലും സിറ്റി പോലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടർന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂർ കോടതിയില്‍ പരാതി നല്‍കിയിരുന്നു.
Latest news
നീറ്റ് പരീക്ഷ ഇന്ന് ; രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത് 23.81 ലക്ഷം പേര്‍
ഡൽഹി ; മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റ് കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും.ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. രാജ്യത്തിനകത്തും പുറത്തുമായി 23.81 ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്.
10.18 ലക്ഷം ആണ്‍കുട്ടികളും 13.63 ലക്ഷം പെണ്‍കുട്ടികളും 24 ട്രാന്‍സ്ജെന്‍ഡര്‍ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ 1.44 ലക്ഷം പേരാണ് ഇത്തവണ അപേക്ഷിച്ചത്.പരീക്ഷാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച സമയത്തു തന്നെ പരീക്ഷ കേന്ദ്രത്തിലെത്തണം. ഒന്നരയ്ക്ക് പരീക്ഷ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും. പിന്നീട് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കര്‍ശനമായ പരിശോധനയോടെയാണ് പരീക്ഷ നടത്തിപ്പ്. ആഭരണങ്ങള്‍, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവ ധരിക്കാന്‍ പാടില്ല.
മതപരമായതും ആചാരപരമായ വസ്ത്രം ധരിക്കുന്നവരും പരിശോധനകള്‍ക്കായി നേരത്തെ എത്താനും നിര്‍ദേശമുണ്ട്.സുതാര്യമാ വെള്ളക്കുപ്പി മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കു. എഴുതാനുള്ള പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നും നല്‍കും. എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണവും പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.
Latest news
ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ബുക്കിങ് ഓൺലൈൻ വഴി മാത്രം
തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. പ്രതിദിനം ബുക്കിങ് 80000 ത്തിൽ നിർത്താനാണ് തീരുമാനം.
തിരക്ക് നിയന്ത്രിക്കാൻ ആണ് തീരുമാനം. ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം.
സ്പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തിൽ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകൂ.
-
Latest news4 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news4 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
അമ്മുമ്മയും കൊച്ചുമകളും മുങ്ങി മരിച്ചു: സംഭവം മുവാറ്റുപുഴ രണ്ടാർകരയിൽ , പെൺകുട്ടിയുടെ നില ഗുരുതരം
-
Latest news4 weeks ago
വാളകത്ത് അഥിതി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; 10 പേർ അറസ്റ്റിൽ
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ