Latest news
കോടികൾ വിലയുള്ള സർക്കാർ ഭൂമിയിൽ കയ്യേറ്റം,നീക്കം സർക്കാർ പിൻതുണയിലെന്ന് ബിജോ മാണി;എംഎം മണിക്ക് എതിരെ ഉയരുന്നത് ഗുരുതര ആരോപങ്ങൾ
തൊടുപുഴ;മൂന്നാർ മേഖലയിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും ഒത്താശയോടെ എംഎം മണി കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി കയ്യേറുന്നതായി ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
അമ്യൂസ്മെന്റ് പാർക്ക് നിർമ്മിയ്ക്കാൻ എന്ന പേരിൽ മൂന്നാറിലും ആനയിറങ്കലിലും വൈദ്യുതി വകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായിട്ടാണ് ഹൈഡൽ ടുറിസം സെന്റർ പാട്ടത്തിന് നൽകിയിരിക്കുന്നത്.
ഇത് റദ്ദ് ചെയ്യണം. എംഎം മണി വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം സെന്ററർ ചെയർമാനുമായ കാലയളവിലാണ് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്ക് കോടികൾ വിലമതിക്കുന്ന ഭൂമി കൈമാറിയത്.
മൂന്നാർ ഹെഡ് വർക്ക് ഡാമിന്റെ ഭൂമി സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ് സഹകരണബാങ്കിനും ആനയിറങ്കലിൽ പെരുമ്പാവൂർ കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്പർശം ടൂറിസം ചാരിറ്റബിൾ സൊസൈറ്റി എന്ന കടലാസ് സോസൈറ്റിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.
വൈദ്യുതി ബോർഡിന്റെ കൈവശമുള്ള ഭൂമിയിൽ ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കണമെങ്കിൽ ഡയറക്ടർ ബോർഡിന്റെ അനുമതി ആവശ്യമാണ്.ഡാമിനോട് ചേർന്നുള്ള നിർമ്മാണങ്ങൾക്ക് ഡാം സേഫ്റ്റി അതോറിറ്റിയുടെ അനുമതിയും വേണം. മൂന്നാറിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ കെഎസ്ഇബി ഡയറക്ടർ ബോർഡോ, ഡാം സേഫ്റ്റി അതാറിറ്റിയോ അനുമതി നൽകിയിട്ടില്ല.
2015ൽ വിവിധ ഡാമുകളിൽ ബോട്ടിംഗിന് നൽകിയ അനുമതിയുടെ മറവിലാണ് ഇപ്പോൾ മൂന്നാറിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണം നടത്തുന്നത്.
മൂന്നാർ ഹെഡ് വർക്ക് ഡാമിലാകട്ടെ വൈദ്യുതി ബോർഡിന്റെ കൈവശമുള്ള 4 ഏക്കർ ഭൂമിയിലാണ് സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ് സഹകരണ ബാങ്ക് അമ്യൂസ്മെന്റ് പാർക്ക് നിർമിക്കുന്നത്.
ഈ സ്ഥലം ഹൈഡൽ ടൂറിസം സെന്റർ അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ തങ്ങൾക്ക് പാട്ടത്തിന് നൽകിയതാണെന്നാണന്നും പാർക്കിന്റെ നിർമാണം നിയമപരമാണെന്നുമാണ് ബാങ്കിന്റെ അവകാശവാദം.
ബാങ്കിന്റെ ഈ വാദം തെറ്റാണെന്ന് അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കാൻ എൻഒസി ക്കായി ബാങ്ക് നൽകിയ അപേക്ഷ പരിശോധിച്ചാൽ വ്യക്തമാകും. അപേക്ഷയോടൊപ്പം ബാങ്ക് സമർപ്പിച്ച പെർമിസീവ് സാങ്ഷൻ 2015 ലെയാണ്.
ഇതിൽ അമ്യൂസ്മെന്റ് പാർക്കിന് അനുമതിയില്ല.വൈദ്യുതി ബോർഡ് ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ പെർമിസീവ് സാങ്ഷൻ നൽകിയത് 2015 ലും 2019 ലുമാണ്. 2015 ൽ വിവിധ ഡാമുകളിൽ ബോട്ടിങ്ങിനാണ് അനുമതി നൽകിയിരിക്കുന്നത്.
ഇതിൽ തന്നെ 2019 ൽ പൊന്മുടിയിൽ 21 ഏക്കർ ഭൂമിയിൽ അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ എം എം മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിന് നൽകിയ അനുമതി വിവാദമായതാണ്. ഈ രണ്ട് ഉത്തരവുകളിലും മൂന്നാർ ഹൈഡൽ പാർക്കിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്കിന് അനുമതി നൽകിയിട്ടില്ല.
വൈദ്യുതി ബോർഡിന്റെ കൈവശമുള്ള കോടികൾ വിലമതിക്കുന്ന ഭൂമി നിയമപരമായിട്ടല്ല മൂന്നാർ സർവീസ് സഹകരണ ബാങ്കിന് അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ കൈമാറിയിട്ടുള്ളതെന്ന് വ്യക്തമാണ്.
മുൻ വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം ചെയർമാനുമായിരുന്ന എംഎം മണിയും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടറും ചേർന്നാണ് നിയമവിരുദ്ധമായ ഈ കരാർ നൽകിയത്. അടിയന്തരമായി കരാർ റദ്ദ് ചെയ്ത് സർക്കാർ ഭൂമി ഏറ്റെടുക്കണം.അധികാര ദുർവിനിയോഗവും അഴിമതിയും നടത്തിയ എംഎം മണിക്കും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടർക്കുമെതിരെ കേസെടുക്കണം. അല്ലാത്ത പക്ഷം നിയമ നടപടികളുമായി മുൻപോട്ട് പോകും, ബിജോ മാണി വിശദമാക്കി.
നിയമ പോരാട്ടവുമായി രാജാറാം
മുമ്പ് മൂന്നാർ സ്വദേശിയും കോൺഗ്രസ് നേതാവുമായ ആർ രാജാറാം കേരള ഹൈക്കോടതിയിൽ അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണത്തിനെതിരെ ഹർജ്ജി നൽകിയിരുന്നു.
റവന്യൂവകുപ്പിന്റെ എൻഒസി ഇല്ലാതെയാണ് ബാങ്ക് അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണം നടത്തുന്നതെന്നായിരുന്നു ഹർജ്ജിയിലെ പ്രധാന ആരോപണം.ഇതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവാകുകയും ചെയ്തിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി രാജാറാം റവന്യൂവകുപ്പ് സെക്രട്ടറിയെയും സമീപിച്ചിരുന്നു.പിന്നാലെ ബാങ്ക് നൽകിയിരുന്ന എൻഒസി അപേക്ഷ റവന്യൂവകുപ്പ് നിരസിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ റവന്യൂവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലും പാർക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി പരാതി ഉയർന്നിരുന്നു.ഇതെത്തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകുകയും ചെയ്തു.എന്നാൽ ഇതൊന്നും വകവയ്ക്കാതെ ബാങ്ക് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നുകാണിച്ച് രാജാറാം വീണ്ടും കോടതിയെ സമീപിച്ചു.
ഇതെത്തുടർന്ന് ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി.ിതിന് പിന്നാലെ വില്ലേജ് ഓഫീസർ നൽകിയ പരാതിയിൽ ബാങ്ക് പ്രസിഡന്റ് കെ വി ശശിയ്ക്കും സെക്രട്ടറി റാണി ഡി നായർ എന്നിവർക്കെതിരെ മൂന്നാർ പോലീസ് കേസെടുത്തതായുള്ള വാർത്തകളും പുറത്തുവന്നു.
കഴിഞ്ഞ മാസം 28-ന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെന്നും ഇത് വകവയ്ക്കാതെ പാർക്കിൽ നിർമ്മാണ പ്രവർത്തനം നടത്തിയെന്നും കാണിച്ചാണ് വില്ലേജ് ഓഫീസർ പൊലീസിൽ പരാതിപ്പെട്ടിരുന്നത്.
നിയമ സംവിധാനത്തെ വെല്ലുവിളിച്ച്, ജനദ്രോഹപരമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ബാങ്ക് നടത്തുന്നതെന്നും ്ഇത് പൂർത്തിയായാൽ ചെറിയ മഴപെയ്താൽ പോലും പട്ടണം വെള്ളത്തിനടിയിലാവുമെന്നും രാജാറാമിന്റെ വാദം.
കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാൾ പോലും സിപിഎം ജില്ലാകമ്മറ്റിയംഗം കെ വി ശശി പ്രസിഡന്റായുള്ള ബാങ്ക് ഭരണസമതി നടത്തിവരുന്ന അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണത്തിനെതിരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല എന്നതാണ് നിലവിലെ സ്ഥിതി.
ഇപ്പോൾ പാർക്ക് നിർമ്മാണത്തിനെതിരെ രംഗത്തിറങ്ങിയ താഴെക്കിടയിലെ നേതാക്കൾക്ക് പാർട്ടിയിൽ നിന്നും വേണ്ടത്ര പിൻതുണ കിട്ടുന്നില്ലന്നാണ് സൂചന.ഇതിനിടെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പാർക്ക് നിർമ്മാണത്തോട് മൃദുസമീപനം സ്വീകരിയ്ക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണത്തിൽ കോൺഗ്രസും സി പിഎം ഒത്തുകളിക്കുന്നതായി കാണിച്ച് അടുത്ത നാളുകളിൽ മൂന്നാറിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
Latest news
അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും ; ക്ഷീര കർഷകർ ശ്രെദ്ധിക്കേണ്ടത്
ഇടുക്കി ; അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാളും കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉയർന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ഇടുക്കിയിലെ ക്ഷീരകർഷകർ മുൻകരുതൽ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു .
സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാൻ പാടുള്ളുവെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
വേനല്കാലത്ത് ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ശുദ്ധജലം യഥേഷ്ടം കുടിയ്ക്കാൻ നല്കണം.
- ഘരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
- പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ , ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നല്കാം.
- വേനല്ക്കാല ഭക്ഷണത്തിൽ ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
- ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നല്കണം.
- വൈക്കോൽ തീറ്റയായി നല്കുന്നത് രാത്രികാലങ്ങളിൽ മാത്രം.
- വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം.
- കൃത്രിമ ബീജധാനത്തിനു മുൻപും ശേഷവും ഉരുക്കളെ തണലിൽ നിർത്തുക
- മേൽകൂരയ്ക്ക് മുകളിൽ ചാക്ക്, വയ്‌ക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും .
- ദിവസവും ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം.
- എരുമകളെ വെള്ളത്തിൽ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം.
- തൊഴുത്തിലെ ചൂട് കുറയ്ക്കാൻ മിസ്റ്റ് സ്‌പ്രേ, ചുമരിലുറപ്പിക്കുന്ന ഫാന് (വാൾ ഫാൻ ) മുതലായവയും ഉപയോഗിക്കാം.
- തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണം.
- വളർത്തുമൃഗങ്ങളുടെ ട്രന്‌സ്‌പോര്‌ട്ടേഷന് വെയിലിന്റെ തീവ്രത കുറഞ്ഞ രാവിലെയും, വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
- ? അമിതമായ ഉമിനീരൊലിപ്പിക്കൽ , തളർച്ച , പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.
Latest news
മാസപ്പടി കേസ് ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി വിജിലൻസ് കോടതി
തിരുവനന്തപുരം ; മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി വിജിലൻസ് കോടതി തള്ളി.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടിയായി പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കേസില്‍ സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്.
സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്ബനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ചില രേഖകള്‍ കുഴല്‍നാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.
Latest news
ഐസിഎസ്‌ഇ 10, +2 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂ ഡൽഹി ; ഐസിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.
പരീക്ഷാഫലം അറിയാൻ സിഐഎസ്സിഇ വെബ്‌സൈറ്റായ cisce.org യില്‍ പരിശോധികേണ്ടതാണ്. ഡിജി ലോക്കറിലും ഫലം ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്.
2023 ല്‍ പത്താം ക്ലാസില്‍ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 96.63 ശതമാനവുമാണ് വിജയം ഉണ്ടായിരുന്നത്.
Latest news
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്‌സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
ഇടുക്കി;വൈദീകനും ഇടവകക്കാരിയും തമ്മിലുള്ളത് എന്ന തരത്തില്‍ വാട്‌സാപ്പ് ചാറ്റ് പുറത്ത്.വിശ്വാസികള്‍ അങ്കലാപ്പില്‍.
വൈദികനും യുവതിയും തമ്മിലുള്ളത് അതിരുവിട്ട ബന്ധമാണെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വാട്‌സാപ്പ് ചാറ്റില്‍ വ്യക്തമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
തൊടുപുഴയ്ക്കത്ത് മലയോരമേഖലയിലെ പള്ളിയിലെ വികാരിയും ഇടവക്കാരിയായ യുവതിയും തമ്മിലുള്ളത് എന്ന തരത്തിലാണ് വാട്‌സാപ്പ് ചാറ്റ്് പ്രചരിയ്ക്കുന്നത്.
യുവതിയുടെ മൊബൈലില്‍ നിന്നും തന്ത്രത്തില്‍ വാട്‌സാപ്പ് ച്റ്റ് വിവരങ്ങള്‍ കൈക്കലാക്കി,വിശ്വാസികളില്‍ ഒരാളാണ് വിവരം പുറത്തുവിട്ടതെന്നാണ് സൂചന.
ടെസ്റ്റ് ഡോസെന്ന നിലയില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടെന്നും ഇതുകണ്ട് ഇടവകക്കാര്‍ പ്രശ്‌നത്തയില്‍ ഇടപെടും എന്നാണ് കരുതിയതെന്നും മറ്റും വ്യക്തമാക്കി, വിശ്വാസിയുടേത് എന്ന നിലയില്‍ ഒരു കുറിപ്പും പ്രചരിയ്ക്കുന്നുണ്ട്.
Latest news
പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം
ബെംഗളൂരു; പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
ഭര്‍ത്താവ് രവികുമാറുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 23 കാരിയായ സാവിത്രി മകന്‍ വിവേകിനെ മുതലക്കുളത്തിലേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന.
പൊലീസും അഗ്‌നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ്
തടസ്സമായി.
രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
-
Latest news2 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്‍വകുപ്പ്
-
Latest news4 weeks ago
വാളകത്ത് അഥിതി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; 10 പേർ അറസ്റ്റിൽ
-
Latest news3 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News3 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news2 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news4 weeks ago
ചെമ്മീൻ കറി വില്ലനായി: യുവതിക്ക് ദാരുണാന്ത്യം