M4 Malayalam
Connect with us

Latest news

2 സ്ത്രീകളെ കഴുത്തറുത്ത് കൊന്നു,ജഡം കഷണങ്ങളാക്കി കുഴിച്ചിട്ടു;നരബലിയെന്ന് സംശയം, ദമ്പതികളും “സിദ്ധനും”പിടിയിൽ

Published

on

കൊച്ചി:സമ്പത്തും ക്ഷേമ ഐശ്വര്യങ്ങളും വർദ്ധിപ്പിക്കാൻ നരബലി.പത്തനംതിട്ട ആറന്മുള പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഇലന്തൂരിൽ തിരുമ്മൽ ചികത്സ കേന്ദ്രം നടത്തിയിരുന്ന ഭഗവന്ത് സിംഗ് -ലൈല ദമ്പതികൾ രണ്ട് സ്ത്രീകളെ ബലി നൽകിയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

സംഭവം അസാധാരണമെന്നും ഇതെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നുമാണ് പോലീസ് വിശദീകരണം.ഭവഗവന്ത് സിംഗ് ,ഭാര്യ ലൈല ,സ്ത്രീകളെ എത്തിച്ച മുഹമ്മദ് ഷാഫി  എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരിൽ മുഹമ്മദ് ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

മൃ തദ്ദേഹം കഷണങ്ങളാക്കി മറവുചെയ്‌തെന്നാണ് ഭഗവന്ത് സിംഗ് വെളിപ്പെടുത്തിയിട്ടുള്ളത്.ഇത് കണ്ടെടുക്കുന്നതിനായി വൻ പോലീസ് സംഘം ഇലന്തൂരിലെ ഇയാളുടെ വീട്ടിലെത്തിയിട്ടുണ്ട്.

കൊച്ചി പൊന്നുരുന്നിയിൽ താമസിച്ചു വന്നിരുന്ന തമിഴ്നാട്   സ്വദേശിനി പദ്മം തൃശൂർ വടക്കാഞ്ചേരി സ്വദേശിനിയും കാലടി മറ്റൂരിൽ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്ന റോസ്ലിൻ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ  പോലീസ് പിടിയിലായ  ഭവന്ത് സിംഗ് നാട്ടുകാരുമായി നല്ല ബന്ധമാണ് പുലർത്തിയിരുന്നതെന്നാണ് ഇലന്തൂരിൽ നിന്നുള്ള റിപ്പോർട്ടുകളിലെ സൂചന.

സ്ത്രീകളെ മുഹമ്മദ് ഷാഫി പണം വാഗ്ദാനം ചെയ്ത് കൊച്ചിയിൽ നിന്ന് കടത്തിക്കൊണ്ടുപോയി ഇലന്തൂരിൽ ഭഗവന്ത് സിംഗിന് കൈമാറിയെന്നാണ് പോലീസ് നിഗമനം.

ഇലന്തൂരുകാരൻ തന്നെയാണ് ഭഗവന്ത് സിംഗ്,പുളിന്തിട്ട പള്ളിക്ക് അടുത്താണ് വീട്.പള്ളിക്ക് അകത്തു കൂടിയും വീട്ടിലേക്ക് പോകാം.തിരുമ്മലും മറ്റും ചെയ്തുനടക്കുന്ന ഇയാൾ നരബലി നടത്തിയെന്ന വാർത്ത നാട്ടുകാരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

സൗമ്യനായിട്ടാണ് നാട്ടുകാരോട് ഇയാൾ പെരുമാറിയിരുന്നത്.ഉളുക്കും ചതവുമൊക്കെയായി ധാരളം രോഗികൾ ഇയാളുടെ ചികത്സ കേന്ദ്രത്തിൽ എത്തിയിരുന്നു.ഭാര്യ ലൈലയെക്കുറിച്ച് നാട്ടുകാർക്ക് കാര്യമായൊന്നും അറിയില്ല.

പൊന്നുരുന്നി സ്വദേശിയും കടവന്ത്രയിൽ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബർ 26 മുതൽ കാണാതായിരുന്നു.ഈ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നരബലി നടന്നതായുള്ള വിവരങ്ങൾ സ്ഥിരീകരിച്ചത്.

റോസ്ലിനെ ജൂണിലും പത്മയെ സെപ്റ്റംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയയതെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരം. മുഹമ്മദ് ഷാഫിയാണ് ക്രൂരകൃത്യത്തിന്റെ മുഖ്യ ആസൂത്രകൻ എന്നാണ് വ്യക്തമായിട്ടുള്ളത്.

ഇയാൾ വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ട് സൃഷ്ടിച്ച് വൈദ്യരെ പരിചയപ്പെട്ടുവെന്നും തന്നെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാക്കാമെന്ന് ധരിപ്പിച്ചെന്നും ഇതിനുശേഷം ഇയാൾ തന്നെ നരബലിയ്ക്കുള്ള ചിട്ടവട്ടങ്ങൾ നിർദ്ദേശിച്ചെന്നുമാണ് സൂചന.

സ്തീകളെ അത്രിക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഭഗവന്ത് സിംഗ് പോലീസിൽ മൊഴി നൽകിയതായിട്ടാണ് സൂചന.

താനാണ് സാമൂഹിക മാധ്യത്തിലൂടെ പരിചയപ്പെട്ടതെന്ന വിവരം മുഹമ്മദ് ഷാഫി ഭഗവന്ത് സിംഗിനെ അറിയിച്ചിരുന്നില്ലന്നും സ്ത്രീകളെ എത്തിച്ച് നൽകിയത് വൻ തുക വാങ്ങിയാണെന്നുമുള്ള വിവരങ്ങളും പ്രചരിയ്ക്കുന്നുണ്ട്.

Latest news

കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖലകമ്മിറ്റി സ്ഥാപകദിനാഘോഷം നടത്തി

Published

on

By

കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ  കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപകദിനാഘോഷം നടത്തി. കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനം,മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിക്കൽ,   മാധ്യമ സെമിനാർ എന്നിവ സംഘടിപ്പിച്ചു.

കോതമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ദിനാഘോഷ പരിപാടികൾ കെ ജെ യു സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ലെത്തീഫ് കുഞ്ചാട്ട് മുഖ്യ പ്രഭാഷണം നടത്തി.

മേഖലാ പ്രസിഡന്റ് പി.എ സോമൻ അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എസ് സുഗുണനെ പൊന്നാട അണിയിച്ച് ആദരിച്ചു. മേഖലാ സെക്രട്ടറി ദീപു ശാന്താറാം, മേഖല കമ്മറ്റി അംഗം കെ.എം മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു

Continue Reading

Latest news

നവജാതശിശുവിന്റെ കൊലപാതകം ; യുവതിയുടെ ആൺസുഹൃത്തിന് പങ്കില്ലെന്ന് പോലീസ്

Published

on

By

കൊച്ചി ; പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിയായ യുവാവിൻ്റെ മൊഴി പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തി. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നുവെന്നാണ് യുവാവ് നൽകിയ മൊഴി. ഇയാൾക്കെതിരെ യുവതി നിലവിൽ പരാതി നൽകിയിട്ടില്ല. ഇക്കാരണത്താൽ സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറയുന്നു.

എന്നാൽ ഇയാളെ ഇന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കവറിൽ പൊതിഞ്ഞ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഫ്ളാറ്റിലെ താമസക്കാരായ യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ കുഞ്ഞിൻ്റെ അമ്മ കുറ്റം സമ്മതിക്കുകയും ചെയ്‌തു.

താൻ പീഡനത്തിനിരയായ കാര്യവും യുവതി പൊലീസിനോട് പറഞ്ഞു. തൃശൂർ സ്വദേശിയായ യുവാവാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവതി മൊഴി നൽകി. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. പിന്നീടാണ് ഇയാളെ ചോദ്യം ചെയ്ത്.

കൊച്ചിയിലെ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. വായും മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന് ഗുരുതര ക്ഷതങ്ങളേറ്റെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നും പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Continue Reading

Latest news

മൂവാറ്റുപുഴ നിരപ്പിൽ വയോധികയെ കഴുത്തറുത്ത് കൊന്നു ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

Published

on

By

മൂവാറ്റുപുഴ ; കഴുത്തറുത്ത്
കൊലപ്പെടുത്തിയ നിലയിൽ വയോധികയുടെ മൃതദ്ദേഹം കണ്ടെത്തി. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ .
മൂവാറ്റുപുഴ നിരപ്പ്  കുളങ്ങാട്ടുപാറ കത്രിക്കുട്ടി (കുഞ്ഞിപെണ്ണ് 85 ) യാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസഫിനെ (പാപ്പൂഞ്ഞ് – 88) മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.വെള്ളിയാഴ്ച രാത്രി 11 .30 ഓടെയാണ് സംഭവം
കിടപ്പ് രോഗിയായിരുന്ന കുഞ്ഞിപെണ്ണ്
ഭർത്താവിൻ്റെ സംരക്ഷണയിൽ ആയിരുന്നു.അഞ്ച് മക്കൾ ഉണ്ട്.
Continue Reading

Latest news

കള്ളക്കടൽ പ്രതിഭാസം ; മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്ര മുന്നറിയിപ്പ്

Published

on

By

തിരുവനന്തപുരം ; കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ അടിയന്തരസാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശം നൽകി.

ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.ദുരന്തനിവാരണ വകുപ്പ്, കടലോര ജാഗ്രത സമിതി എന്നിവയുമായി ചേർന്ന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനാണ് കോസ്റ്റൽ പോലീസ് വിഭാഗം ഐജി, എഐജി എന്നിവരോട് ആവശ്യപ്പെട്ടത്.

ജാഗ്രതാനിർദ്ദേശങ്ങൾ തീരദേശത്തെ ജനങ്ങളിൽ എത്തിക്കുന്നതിനും പോലീസ് നടപടി സ്വീകരിക്കും. തീരദേശ ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാർക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

Continue Reading

Latest news

അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

Published

on

By

പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

Continue Reading

Trending

error: