M4 Malayalam
Connect with us

Uncategorized

പങ്കാളിയുടെ മൃതദേഹത്തോട് അവഗണന, ഏറ്റെടുക്കാൻ ആളില്ല; വീട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് നിയമപോരാട്ടത്തിൽ

Published

on

കൊച്ചി;ഫ്‌ലാറ്റിൽ നിന്നും വീണ് ,ചികത്സയിലിരിക്കെ പങ്കാളി മരണപ്പെട്ട സംഭവത്തിൽ ഹൈക്കോടതയിൽ ഹർജിയുമായി മുണ്ടക്കയം സ്വദേശി.മരണപ്പെട്ട പങ്കാളിയുടെ മൃതദ്ദേഹം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് ഇയാൾ കോടതിയെ സമീപിച്ചിട്ടുള്ളത്.

ആശുപത്രിയിൽ മെഡിക്കൽ ബില്ല് ഇനത്തിൽ അടയ്ക്കാനുള്ള 1.30 ലക്ഷം രൂപ അടയ്ക്കാൻ നിവൃത്തിയില്ലന്നും കൈവശമുള്ള 30,000 രൂപ അടയ്ക്കാൻ തയ്യാറാണെന്നും മൃതദേഹം വിട്ടുനൽകണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യുവാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ ഉൾപ്പടെ വിശദീകരണം തേടി.

മരണപ്പെട്ട കണ്ണൂർ സ്വദേശി, താനുമായി ലിവിംങ് ടുഗദർ ബന്ധത്തിൽ എറണാകുളത്തെ ഒരു ഫ്‌ലാറ്റിൽ ഒന്നിച്ച് താമസിക്കുകയായിരുന്നു എന്നും കുടുംബം ഈ ബന്ധത്തിന് എതിരായിരുന്നെന്നും യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂർ സ്വദേശീയെ കളമശ്ശേരിയിലെ ഫ്‌ലാറ്റിൽ നിന്നും അബദ്ധത്തിൽ താഴെ വീണ്, ഗുരുതരമായി പരിക്കേറ്റത്തിനെത്തുടർന്ന് എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മണിക്കൂറകൾക്കുള്ളിൽ മരണം സ്ഥരീകരിച്ചു.

പോലീസിന്റെ ഇടപെടലിനെ തുടർന്ന് ബന്ധുക്കൾ എത്തിയെങ്കിലും മൃതദ്ദഹം ഏറ്റുവാങ്ങിയില്ല.യുവാവ് മെഡിക്കൽ ബില്ല് അടച്ചാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്നായിരുന്നു ഇവരുടെ നിലപാട്.

തുടർന്ന് മന്ത്രിയുടെയും മറ്റും ഇടപെടലിലൂടെ ബില്ലിൽ ഇളവ് വരുത്തിയെങ്കിലും വീട്ടുകാർ തുകയടക്കാൻ തയ്യാറാവുകയോ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാവുകയോ ചെയ്തില്ല. ഇതേത്തുടർന്നാണ് യുവാവ് കോടതിയെ സമീപിച്ചത്.

 

Uncategorized

മര്‍ദ്ദിച്ചില്ല,ഭിത്തിയില്‍ ഇടിച്ച് വീണിരുന്നു;നവവധുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രാഹുലിനെ ന്യായികരിച്ച് മാതാവ്

Published

on

By

കോഴിക്കോട്: നവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിയായ രാഹുലിനെ ന്യായികരിച്ച് മാതാവ് രംഗത്ത്.വിവാഹശേഷവും പെൺകുട്ടി മറ്റുപലരുമായി ബന്ധം തുടർന്നതായും, ഇതിന്റെ പേരിൽ തർക്കം നിലനിന്നിരുന്നതായും രാഹുലിന്റെ അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.

“അവർ തമ്മിൽ സ്നേഹത്തിലായിരുന്നു. മർദ്ദിച്ചിട്ടില്ല, വീട്ടിൽ നിന്നും എല്ലാവരും ഇറങ്ങണമെന്നും ഇല്ലെങ്കിൽ തിരുവനന്തപുരത്ത് പോയി താമസിക്കുമെന്നും മകൾ പറഞ്ഞിരുന്നു. കൊല്ലാൻ ശ്രമിച്ചട്ടില്ല, അടിക്കാൻ ചെന്നപ്പോൾ തല ഭിത്തിയിൽ ഇടിച്ച് വീണിരുന്നു.

വധുവിന്റെ വീട്ടുക്കാർ വന്നപ്പോഴാണ് അടി കിട്ടിയ വിവരം അറിഞ്ഞത്. ജാതകപ്പൊരുത്തം ശരിയാകാത്തത് മൂലമാണ് ഇതിന് മുൻപുള്ള വിവാഹങ്ങൾ ഒഴിവാക്കിയത് എന്ന്
പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.

സ്റ്റേഷനിൽ വീട്ടുക്കാർ തമ്മിൽ സംസാരിച്ച് തീർത്ത വിഷയത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം മകനെ കാണാനില്ല.

രാഹുൽ വീട്ടിൽ നിന്നും പോയതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫാണ്. കോട്ടയത്തെ വിവാഹലോചന മറ്റു പല കാരണങ്ങൾ മൂലം ഒഴിവായതാണ്, കല്യാണം തന്നെ മകൻ 6 ലക്ഷം രൂപ മുടക്കിയാണ് നടത്തിയത്.സ്ത്രീധനം ചോദിച്ചിട്ടില്ല, മകന് അതിന്റെ ആവശ്യമില്ല.”അമ്മ പറഞ്ഞു.

അതെ സമയം മകൾക്ക് മർദ്ദനമേറ്റതായും, രാഹുൽ ഒരു വിവാഹ തട്ടിപ്പ് വീരനാണെന്നും വധുവിന്റെ അച്ഛൻ ആരോപിച്ചു. പോലീസ് രാഹുലിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായും നീതി ലഭിക്കാൻ കോടതിയിൽ പോകാനും മടിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

Continue Reading

Latest news

സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.

ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.

വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

Continue Reading

Uncategorized

നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന

Published

on

By

കോതമംഗലം; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ വീഡിയോ എം4 മലയാളത്തിന് ലഭിച്ചു.

കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.

റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.

സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഒരെ നമ്പറിൽ നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾ ,വീഡിയോ കാണാം

Continue Reading

Uncategorized

വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു

Published

on

By

തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.

കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.

ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.

സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Continue Reading

Latest news

കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി

Published

on

By

കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.

കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.

നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

Continue Reading

Trending

error: