News
105 കോടി പദ്ധതിയില്‍ അഴിമതിയെന്ന് ; സത്യം കണ്ടെത്താന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി;കോട്ടൂരിലെ ആന ചികത്സാകേന്ദ്ര നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ സാമ്പത്തീക തട്ടിപ്പെന്ന് ആരോപണം.
105 കോടി മുതല്‍ മുടക്ക് ലക്ഷ്യമിട്ടിട്ടുള്ള കിഫ്ബി പദ്ധതിയില്‍ ഇതുവരെ നടന്നിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്നും പദ്ധതിയുടെ ലക്ഷ്യം തന്നെ തകിടം മറിയ്ക്കുന്നതാണെന്നും ഇതിന്റെ പിന്നില്‍ വന്‍ സാമ്പത്തീക തിരമറികള്‍ നടന്നിട്ടുണ്ടെന്നുമാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
മൃഗസ്നേഹി സംഘടനയായ ആനിമല്‍ ലീഗല്‍ ഫോഴ്സ് ആണ് ചികത്സ കേന്ദ്രത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.ചികത്സകേന്ദ്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന നിയമപോരാട്ടവും നടത്തിവരികയാണ്.
ഇന്നലെ ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലിലൂടെ സത്യം പുറത്തുവരുമെന്നാണ് സംഘടന നേതാക്കളുടെ വിശ്വാസം.
ജഡ്ജിമാരായ അനില്‍ കെ നരേന്ദ്രന് പി ജി അജിത് കുമാര്‍ എന്നിവര്‍ അടങ്ങുന്ന ബഞ്ച് ആനചികത്സ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ചും അനുബന്ധഘടങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഇന്നലെ ഉത്തരവായി.അഡ്വ. രഘുനാഥാണ് അമിക്കസ് ക്യൂറി.
സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി 3 ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി അമിക്കസ് ക്യൂറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
കോട്ടൂരില്‍ ശാസ്താംകോട്ട നീലകണ്ഠന്റെ ചരിഞ്ഞതിന് പിന്നാലെ മൃഗസ്നേഹികള്‍ രംഗത്തെത്തിയിരുന്നു.മതിയായ ചികത്സ ലഭിക്കാത്തതാണ് ആന ചരിയാന്‍ കാരണമെന്നായിരുന്നു ഇവരുടെ ആരോപണം.ഈ വിഷയം പിന്നീട് ഹൈക്കോടതിയുടെ പരിഗണനയ്ക്കും എത്തി.
ഇനി ഒരാനയ്ക്കും നീലകണ്ഠന്റെ ഗതി ഉണ്ടാവരുതെന്നും ഇതിനായി ഉന്നത നിലവാരത്തില്‍ ആനചികത്സ കേന്ദ്രം ആരംഭിയ്ക്കണമെന്നും കോടതിയുടെ ഭാഗത്തുനിന്ന് നിര്‍ദ്ദേശവുമുണ്ടായി.
ഈ സാഹചര്യത്തില്‍ കിഫ്ബിയില്‍പ്പെടുത്തി ഇത്തരത്തില്‍ ചികത്സ കേന്ദ്രം കോട്ടൂരില്‍ നിര്മ്മിയ്ക്കുന്നുണ്ടെന്നും താമസിയാതെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നും വനംവകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു.
കോട്ടൂര്‍ ആന പരിപാലന കേന്ദ്രം നവീകരിച്ചാണ് 105 കോടി രൂപ ചിലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആന ചികത്സ കേന്ദ്രം ഒരുക്കുന്നതെന്നും ഈ വര്‍ഷം മെയ് 31 ന് അകം പൂര്‍ത്തിയാകും എന്നും വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.
ഈ ഘട്ടത്തിലാണ് ചികത്സകേന്ദ്രത്തിന്റെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ലന്നും നിര്‍മ്മാണത്തിന്റെ പേരില്‍ വന്‍വെട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും ഇതെക്കുറിച്ച് ആന്വേഷിയ്ക്കണമെന്നും ആവശ്യപ്പെട്ട് മൃഗസ്നേഹി സംഘടനയായ ആനിമല്‍ ലീഗല്‍ ഫോഴ്സ് നിയമനടപടികളുമായി രംഗത്തെത്തിയത്.
ആനകളെ നിര്‍ത്തി ചികത്സിയ്ക്കാന്‍ സൗകര്യം ഇല്ലാതെയാണ് ആശുപത്രി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്നും ഈ കെട്ടിടത്തില്‍ ക്രെയില്‍ സൗകര്യം പോലും ഇല്ലന്നും നിലവില്‍ ഒരു പട്ടികുഞ്ഞിനെ ചികില്സിക്കാനുള്ള സംവിധാനം പോലും ഇവിടെയില്ലന്നും നിര്‍മ്മാണത്തിന്റെ പേരില്‍ വന്‍സാമ്പത്തീക തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് കാണിച്ച് സംഘടന ഭാരവാഹി എംഗല്‍സ് നായര്‍ നായര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിയ്ക്കുകയും ചെയ്തിരുന്നു.
തെളിവിനായി കെട്ടിടത്തിന്റെ ചിത്രങ്ങളും സംഘടന കോടതിയുടെ മുമ്പില്‍ എത്തിച്ചിരുന്നു.
തകരം കൊണ്ടുള്ള ഷീറ്റുകള്‍ ഉപയോഗിച്ചാണ് ഷെഡ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതോടെ ഈ വിഷയത്തില്‍ വിവശദമായ വിവരശേഖരണത്തിന് കോടതി നേരിട്ടിടപെടുകയായിരുന്നെന്ന് സംഘടന ഭാരവാഹി ഏംഗല്‍ നായര്‍ പറഞ്ഞു.
Latest news
യാത്രക്കാരുടെ സംതൃപ്തി സർവേയിൽ സിയാലിന് ചരിത്ര നേട്ടം

നെടുമ്പാശേരി;കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്(സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവേയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് ലഭിച്ചു.
ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ സി ഐ ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന സ്കോർ നേടി, അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്.
വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.2022ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്തലവളങ്ങളിലാണ് എ സി ഐ സർവ്വേ നടത്തിയത്.
വിമാനത്താവങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമെന്നയിരുന്നു ആദ്യപാദ സർവേയിലെ പ്രധാന വിഷയങ്ങൾ.എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായ വിഭാഗത്തിൽപെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എ സി ഐ വിശദമായി നടത്തുന്ന സർവേയാണിത്.
5 പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്ത്.എയർപോർട്ട് ശുചിത്വം,സുരക്ഷ സംവിധാനങ്ങൾ,വാഷ്റൂം-ടോയ്ലറ്റുകളുടെ ലഭ്യത,ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം,എയർപോർട്ടിൽ എത്താനുള്ള മാർഗ്ഗം തുടങ്ങിയവനായിരുന്നു മാനദണ്ഡങ്ങൾ.
സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊച്ചി വിമാനത്താവളത്തിന്റെ ഉയർന്ന റാങ്ക് ലഭിക്കാൻ കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.
Latest news
നെല്ലിക്കുഴി കവർച്ച;ഷാജഹാൻ പടിയിൽ,കൃത്യം നടത്തിയത് കണ്ണൂർ ജിയിലിൽ നിന്നും മോചിതനായതിന് പിന്നാലെ

കോതമംഗലം;സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം അപഹരിച്ച കേസിൽ ഒരാൾ പിടിയിൽ.
ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തി തുറന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന പണം കവർന്ന് രക്ഷപെടുകയായിരുന്നു.
പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് നടത്തിയ നീക്കത്തിലാണ് പെരുമ്പാവൂരിൽ നിന്നും ഷാജഹാൻ പിടിയിലായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസുകളിൽ ഇയാൾ പ്രതിയാണ്.
മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഷാജഹാൻ കഴിഞ്ഞ മാസം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിരുന്നു.ജയിലിൽ നിന്നിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ നെല്ലിക്കുഴിയിൽ കവർച്ച നടത്തിയത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്.ഐ മാരായ കെ.എസ്.ഹരിപ്രസാദ്, അജി, എ.എസ്.ഐ മാരായ കെ.എം.സലിം. എം.എം.റജി, എസ്.സി.പി.ഒ മാരായ റ്റി.ആർ.ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാർ, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Latest news
ലൈല മരണപ്പെട്ടത് വിഷബാധ മൂലം ; അലിമുത്തിന്റെ മൊഴിയിൽ പൊരുത്തക്കേട്; ദരൂഹതയകറ്റാൻ പോലീസ് ഇടപെടൽ ശക്തം

കോതമംഗലം; വീട്ടിൽ അവശനിലയിൽ കാണപ്പെട്ട യുവതി മരിച്ചത് ശക്തിയേറിയ വിഷം ഉള്ളിച്ചെന്നിട്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന.ദൂരൂഹത അകറ്റാൻ പോലീസ് ഇടപെടൽ ശക്തം.
നേര്യമംഗലം മുഞ്ചക്കൽ ഇബ്രാഹിമിന്റെ മകൾ ലൈലയാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ലൈലയെയും ബന്ധുവെന്ന് പറയപ്പെടുന്ന അലിമുത്തിനെയും നെല്ലിമറ്റത്തെ വാടകവീട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
ഊന്നുകൽ പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ലൈല താമസിയാതെ മരണപ്പെട്ടു.അലിമുത്ത് കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.
ഇന്നലെ ലൈയുടെ മൃതദ്ദേഹം ഇന്നലെ പോസ്റ്റുമോർട്ടം നടത്തി.ശക്തിയേറിയ വിഷം ഉള്ളിൽച്ചന്നതെന്നത് മൂലമാണ്് മരണപ്പെട്ടതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന.
കൽക്കണ്ടം പൊടിച്ച് കഴിച്ചിരുന്നെന്നും തുടർന്നാണ് അവശരായതെന്നും അലിമുത്ത് പോലീസിനോട് വ്യക്തമാക്കിയിരുന്നു.കൽക്കണ്ടത്തിൽ നിന്നും വിഷബാധയുണ്ടാവാൻ സാധ്യതയില്ലന്നാണ് പോലീസ് നിഗമനം.സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും രാസപരിശോധന ഫലം കൂടി ലഭ്യമായാലെ കൃത്യാമായ വിവരങ്ങൾ വ്യക്തമാവു എന്നാണ് പോലീസ് പറയുന്നത്.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news1 week ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
News8 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ