Connect with us

Latest news

മുൻ ജീവനക്കാരിക്ക് നേരെ വധഭീഷിണി, മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; വില്ലൻ കട്ടപ്പനയിലെ സ്ഥാപന ഉടമ? തൊടാൻ മടിച്ച് പോലീസും

Published

on

ഇടുക്കി;രഹസ്യബന്ധം നാട്ടുകാരറിഞ്ഞു.പ്രചരിപ്പിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയെന്ന് സംശയം.ആശ്ലീലചിത്രത്തിനൊപ്പം യുവതിയുടെ മുഖം വെട്ടിച്ചേർത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.കൂടാതെ വധഭീഷിണിയും.കട്ടപ്പനയിലെ സ്ഥാപന നടത്തിപ്പുകാരനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ.തൊടാൻ മടിച്ച് പോലീസും.

മോർഫ് ചെയ്ത തന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിയ്ക്കുന്നതായും ഇത് നീക്കം ചെയ്യണമെന്നും നിർമ്മിച്ച്, അപ്‌ലോഡ് ചെയ്തവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതി കഴിഞ്ഞ ദിവസം തങ്കമണി പോലീസിൽ പരാതി നൽകിയിരുന്നു.ഈ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇനിയും തുമ്പൊന്നുമായിട്ടില്ലന്നാണ് സൂചന.

ബാഹ്യസമ്മർദ്ധത്തെത്തുടർന്ന് പോലീസ് ഇതുസംബന്ധിച്ച അന്വേഷണം മരവിപ്പിച്ചതായുള്ള ആരോപണവും ശക്തമാണ്.കട്ടപ്പന പോലീസ്റ്റേഷൻ പരിധിയിലാണ് യുവതി മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനം പ്രവർത്തിയ്ക്കുന്നത്.

സംഭവത്തിന്റെ സൂത്രധാരൻ ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.ഇയാളിലേയ് അന്വേഷണം എത്തിയെന്നും തുടർന്ന് രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും ഇതെത്തുടർന്ന് പോലീസ് അന്വേഷണം മരവിപ്പിയ്ക്കുകയായിരുന്നെന്നും മറ്റുമാണ് വ്യാപകമായി പ്രചരിച്ചിട്ടുള്ള വിവരം.

സ്ഥാപനത്തിൽ പരാതിക്കാരിയെ കൂടാതെ മറ്റൊരു ജീവനക്കാരിയും ജോലിക്കെത്തിയിരുന്നു.ഇവരുമായി നടത്തിപ്പുകാരൻ അതിരുകവിഞ്ഞ അടുപ്പം പുലർത്തിയിരുന്നെന്നും സ്ഥാപനത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ ഇവർ ഇരുവരും പലപ്പോഴും ഒത്തുകൂടിയിരുന്നെന്നും മറ്റുമുള്ള വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

ഇവരുടെ ഇടപാടികളുമായി യോജിയ്ക്കാനാവാതെ പരാതിക്കാരി ജോലി ഉപേക്ഷിയ്ക്കാൻ തയ്യാറായെന്നും യുവതി ജോലി ഉപേക്ഷിച്ചാൽ അവിഹത ബന്ധം പുറത്തറിയുമെന്ന ഭീതിയിൽ നടത്തിപ്പുകാരൻ ശമ്പളം കൂട്ടി നൽകിയും ജോലിയിൽ ഇളവുകൾ നൽകിയും ഇവരെ കൂടെ നിർത്താൻ ശ്രമിച്ചിരുന്നു എന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിയ്ക്കുന്നുണ്ട്.

മെച്ചപ്പെട്ട ശമ്പളത്തിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി കിട്ടിയതോടെ യുവതി ഇവിടുത്തെ ജോലി ഉപേക്ഷിച്ചു.ഇതിന് പിന്നാലെയാണ് നടത്തിപ്പുകാരന്റെ രഹസ്യബന്ധം പുറത്തായത്.

ഇതിന് പിന്നാലെ സ്ഥാപന നടത്തിപ്പുകാരൻ യുവതിയെ മൊബൈലിൽ വിളിച്ച് വധ ഭീഷിണി മുഴക്കിയെന്നും യുവതിയും കുടുംബാംഗങ്ങളും ഭീതിയിലാണ് ഇപ്പോൾ കഴിയുന്നതെന്നുമാണ് അറിയുന്നത്.ഭയപ്പാട് മൂലം ഇക്കാര്യങ്ങൾ യുവതി പോലീസിനെ അറിയിച്ചിട്ടില്ലന്നാണ് സൂചന.സംശയമുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയാൽ അന്വേഷിക്കാമെന്നാണ് പോലീസ് നിലപാട്.ഈ സാഹചര്യത്തിൽ പരാതിയിൽ കാര്യമായ നടപടികൾ ഉണ്ടാവാനിടയില്ലന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

താമസിയാതെ കേസിൽ പുരോഗതിയുണ്ടാവുമെന്ന് പരാതിക്കാരിക്ക് പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്.എന്നാൽ നിലവിലെ സാഹചര്യത്തിൽ നീതി ലഭിയ്ക്കുമോ എന്ന് കണ്ടറിയണമെന്നതാണ് സ്ഥിതിയെന്നാണ് പരാതിക്കാരി അടുപ്പക്കാരുമായി പങ്കിട്ട വിവരം.

ഇതിനിടയിൽ യുവതിയെ പിൻതിരിപ്പിയ്ക്കാൻ പുറമെ നിന്നുള്ള ചിലർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്നുള്ള വിവരവും പ്രചരിയ്ക്കുന്നുണ്ട്.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാര്‍ അംഗീകാരം

Published

on

By

തിരുവനന്തപുരം ; വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കേരളത്തിലെ വിദ്യാ൪ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, പുറമെ നിന്നുള്ള വിദ്യാ൪ത്ഥികളെ ആക൪ഷിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, ഡിമാന്‍റുള്ള കോഴ്സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുക, ഹ്രസ്വകാല കോഴ്സുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇനി കേരളയിലൂടെ നടപ്പാക്കുക.

കേരളത്തില്‍ നിന്ന് ഓരോ വര്‍ഷവും ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പഠനത്തിനായി പോകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വിശദമായ വാര്‍ത്താപരമ്പര നല്‍കിയിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പാരീസ് ഒളിമ്ബിക്സ് മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധു

Published

on

By

പാരിസ് ; പാരീസില്‍ ഒളിമ്ബിക്സ് 2024 ന് വർണാഭമായ തുടക്കം. ഒരു മിനിറ്റിലധികം നീണ്ടുനിന്ന ആമുഖ വീഡിയോ പ്രദർശനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ആമുഖ വീഡിയോയ്ക്ക് ശേഷം ഓരോ രാജ്യങ്ങളുടെയും താരങ്ങളുമായി മാർച്ച്‌ പാസ്റ്റ് ആരംഭിച്ചു. ഗ്രീസ് താരങ്ങളുടെ വരവോടെയാണ് മാർച്ച്‌ പാസ്റ്റിന് തുടക്കമിട്ടത്.

പിന്നാലെ ദക്ഷിണാഫ്രിക്ക, അങ്കോള, അർജന്‍റീന, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ താരങ്ങളും എത്തി. ഹോണ്ടുറാസിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെയും വഹിച്ച്‌ കൊണ്ടുള്ള ബോട്ട് സെയ്ന്‍ നദിയിലൂടെ കടന്നുപോയി.  പി.വി. സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച്‌ പാസ്റ്റില്‍ പതാകയേന്തിയത്. 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ഐഫല്‍ ടവറിനു മുന്നില്‍ സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനില്‍ മാർച്ച്‌ പാസ്റ്റ് അവസാനിക്കും. തുടർന്ന് ഒളിന്പിക് ദീപം തെളിക്കും. ആകെ 117 താരങ്ങളാണ് ഇന്ത്യയ്ക്കായി ഒളിന്പിക്സില്‍ പങ്കെടുക്കുന്നത്. ഇന്നത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സിനിമ ചിത്രീകരണത്തിനിടെ വാഹനാപകടം: അർജ്ജുൻ അശോകനും സംഗിതിനും പരുക്ക്, കാർ പൂർണമായും തകർന്നു

Published

on

By

കൊച്ചി: എം. ജി റോഡിൽ സിനിമ ചിത്രികാരണത്തിനിടെ കാർ തലകിഴായി മറിഞ്ഞ് അപകടം. നടൻ അർജ്ജുൻ അശോകൻ‌ അടക്കമുള്ളവർക്ക് പരുക്കേറ്റു.

കൊച്ചി എംജി റോഡിൽ വച്ച് ഇന്ന് പുലർച്ചെ 1:45നായിരുന്നു അപകടം ഉണ്ടായത്.നടൻമാർ സഞ്ചരിച്ച കാർ സമീപം നിന്ന ഡെലിവറി ബോയിയെയും, ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽപ്പെട്ട കാർ ബൈക്കുകളിലും തട്ടി.അപകടത്തിൽ നടൻ അർജ്ജുൻ അശോകനും സംഗീതിനും പരുക്കേറ്റു. സംഗീതിന്റെ കഴുത്തിന് പൊട്ടലുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.

അപകടസാമയം കാർ ഓടിച്ചത് നടന്മാരല്ലന്നും സ്റ്റണ്ട് മാസ്റ്ററുടെ ടീമിൽ പെട്ടയാളാണെന്നുമാണ് പുറത്തുവരുന്ന വിവരം. കാർ ചെയ്സിങ് സീനിന്റെ ഡ്രോൺ ഷോട്ട് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവമെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. പരുക്കേറ്റാവരെ ആശുപത്രയിൽ പ്രേവേശിപ്പിച്ച് പ്രാഥമിക ചികിത്സനൽകി.

ഇവർക്കൊപ്പം നടൻ മാത്യു തോമസ് ഉണ്ടായിരുന്നു എന്ന വാർത്ത തെറ്റാണെന്നും, ബ്രോമൻസ് എന്ന സിനിമയുടെ ചിത്രീകരത്തിനിടെ നായിക മഹിമ നമ്പ്യാരുടെ അമിതവേഗതയിൽ കാർ ഓടിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു എന്നുമാണ് കാർ ഓടിച്ച സമയം ഒപ്പമുണ്ടായിരുന്നവർ നൽകുന്ന വിശദീകരണം.

“പല പരാവശ്യമായി രംഗം ഷൂട്ട് ചെയ്തു തീർത്തിരുന്നു. ഇതേ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്ന വേളയിലായിരുന്നു അപകടം സംഭവിച്ചത്. ഡ്രോൺ ഷോട്ട് ചിത്രീകരിക്കാനായി മഹിമയ്ക്ക് പകരം കാർ ഓടിച്ചത് പരിചയസമ്പന്നനായ സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു.

ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ അർജുനും പിന്നിൽ സംഗീതയുമാണ് ഉണ്ടായിരുന്നത്. ഈ സമായാണ് കാർ അപകടത്തിൽ പെടുന്നത്.”

നിലവിൽ അർജ്ജുനും വാഹനമോടിച്ചയാൾക്കും നിസാര പരുക്കുകളെ ഉള്ളൂ എന്നാണ് ലഭ്യമാകുന്ന പ്രഥാമിക വിവരം.  ഇടിയുടെ ആഗതത്തിൽ കാർ പൂർണമായും തകർന്നു.

കാർ അപകടത്തിന് പിന്നലെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് .കാറിൽ ക്യാമറയും മറ്റ് സജ്ജീകരണങ്ങളും ഉണ്ടായിരുന്നതായും, ഓവർ ടേക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു എന്നുമാണ് സംഭവസ്ഥലത്ത്  ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറയുന്നത്.

രംഗങ്ങൾ ചിത്രിക്കുന്ന കാര്യം വിളിച്ച് പറഞ്ഞിരുനെന്നും എന്നാൽ നേരിട്ട് അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ലെന്നും പോലീസും വക്തമാക്കി.നിലവിൽ അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

അപകടസമയം കാർ ഓടിച്ചിരുന്നത് ആരാണ് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഒന്നുകൂടി പരിശോധിച്ച ശേഷമേ ഈ കാര്യാങ്ങൾ വ്യക്തമാകൂ എന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സംസ്ഥാനങ്ങള്‍ നിരക്ക് നിശ്ചയിച്ചാല്‍ വാറ്റിന് പകരം ജി എസ് റ്റി പരിഗണക്കാമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

Published

on

By

ന്യൂഡൽഹി ; സംസ്ഥാന സർക്കാരുകള്‍ നിർദ്ദേശം അംഗീകരിച്ച്‌ അനുയോജ്യമായ നിരക്ക് നിശ്ചയിച്ചാല്‍ പെട്രോളിനും ഡീസലിനും വാറ്റ്  എന്നതിന് പകരം ജിഎസ്ടി പ്രകാരം നികുതി ചുമത്താമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമ്മല സീതാരാമൻ .

സംസ്ഥാനങ്ങള്‍ നിരക്ക് നിശ്ചയിച്ച്‌ എല്ലാവരും ഒത്തുചേരുകയും ജിഎസ്ടിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് തീരുമാനിക്കുകയും ചെയ്താല്‍, ഞങ്ങള്‍ക്ക് അത് ഉടനടി നടപ്പിലാക്കാൻ കഴിയും,’ ധനമന്ത്രി വെളിപ്പെടുത്തി.

നിലവില്‍ പെട്രോളിനും ഡീസലിനും ഓരോ സംസ്ഥാനങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്ത വിലയാണുള്ളത് , കാരണം ഓരോ സംസ്ഥാനവും ചുമത്തുന്നത് വ്യത്യസ്ത നികുതിയാണ്, ഇതിനു ശേഷം കേന്ദ്രത്തിൻ്റെ എക്സൈസ് ഡ്യൂട്ടി ഇതിന് മുകളില്‍ ഈടാക്കുന്നു, അതായത് അന്തിമ ഉപഭോക്താവ് രണ്ട് തവണ നികുതി അടയ്ക്കുന്നു – ഒരിക്കല്‍ സംസ്ഥാന സർക്കാരിനും പിന്നെ വീണ്ടും കേന്ദ്രത്തിനും.

രണ്ടും ജിഎസ്ടി ലിസ്റ്റിലേക്ക് മാറ്റിയാല്‍ പിന്നെ ഉപഭോക്താവ് ഒരു തവണ മാത്രമേ നികുതി അടക്കേണ്ടി വരുകയുള്ളൂ, ഇത് പെട്രോള്‍ വില ഗണ്യമായി കുറയുന്നതിന് കാരണമാകും


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു ; വോളഗറെ നടുറോഡിൽ കെട്ടിയിട്ട് തല്ലി സ്ത്രീകൾ

Published

on

By

പാലക്കാട്‌ ; സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വോളഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തില്‍ യുവാവിനെതിരെയും അടിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു.

അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയില്‍ തുണിക്കട നടത്തുകയാണ് മുഹമ്മദില ജിന്നയെന്ന് പൊലീസ് പറഞ്ഞു. രാവിലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ ജിന്നയുടെ തുണിക്കടയുടെ മുന്നില്‍ എത്തി. കടയില്‍ നിന്ന് ജിന്നയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുവന്നു.

അതിനുശേഷം കെട്ടിയിട്ട് നടുറോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ മോചിപ്പിച്ചത്. യുവാവിനെ അടിക്കാനുള്ള കാരണം നാട്ടുകാര്‍ ചോദിച്ചപ്പോള്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചാതാണ് കാരണമെന്നാണ് ഇവര്‍ പറയുന്നത്.

കൂടാതെ സ്ത്രീകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോട്ടോയ്ക്ക് താഴെ വൃത്തിക്കെട്ട കമന്റുകള്‍ ഇടുന്നതും അതിന് താഴെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇടുന്നതും പതിവാണെന്നും ഇവര്‍ ആരോപിച്ചു. സ്ത്രീകളുടെ പരാതിയില്‍ ജിന്നയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

സ്ത്രീകളെ അപമാനിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ജിന്നയുടെ പരാതിയില്‍ സ്ത്രീകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നടുറോഡില്‍ മര്‍ദിച്ചുവെന്ന പരാതിയിലാണ് അഗളി പൊലീസ് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: