Latest news
മുൻ ജീവനക്കാരിക്ക് നേരെ വധഭീഷിണി, മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; വില്ലൻ കട്ടപ്പനയിലെ സ്ഥാപന ഉടമ? തൊടാൻ മടിച്ച് പോലീസും
ഇടുക്കി;രഹസ്യബന്ധം നാട്ടുകാരറിഞ്ഞു.പ്രചരിപ്പിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയെന്ന് സംശയം.ആശ്ലീലചിത്രത്തിനൊപ്പം യുവതിയുടെ മുഖം വെട്ടിച്ചേർത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.കൂടാതെ വധഭീഷിണിയും.കട്ടപ്പനയിലെ സ്ഥാപന നടത്തിപ്പുകാരനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ.തൊടാൻ മടിച്ച് പോലീസും.
മോർഫ് ചെയ്ത തന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിയ്ക്കുന്നതായും ഇത് നീക്കം ചെയ്യണമെന്നും നിർമ്മിച്ച്, അപ്‌ലോഡ് ചെയ്തവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതി കഴിഞ്ഞ ദിവസം തങ്കമണി പോലീസിൽ പരാതി നൽകിയിരുന്നു.ഈ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇനിയും തുമ്പൊന്നുമായിട്ടില്ലന്നാണ് സൂചന.
ബാഹ്യസമ്മർദ്ധത്തെത്തുടർന്ന് പോലീസ് ഇതുസംബന്ധിച്ച അന്വേഷണം മരവിപ്പിച്ചതായുള്ള ആരോപണവും ശക്തമാണ്.കട്ടപ്പന പോലീസ്റ്റേഷൻ പരിധിയിലാണ് യുവതി മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനം പ്രവർത്തിയ്ക്കുന്നത്.
സംഭവത്തിന്റെ സൂത്രധാരൻ ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.ഇയാളിലേയ് അന്വേഷണം എത്തിയെന്നും തുടർന്ന് രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും ഇതെത്തുടർന്ന് പോലീസ് അന്വേഷണം മരവിപ്പിയ്ക്കുകയായിരുന്നെന്നും മറ്റുമാണ് വ്യാപകമായി പ്രചരിച്ചിട്ടുള്ള വിവരം.
സ്ഥാപനത്തിൽ പരാതിക്കാരിയെ കൂടാതെ മറ്റൊരു ജീവനക്കാരിയും ജോലിക്കെത്തിയിരുന്നു.ഇവരുമായി നടത്തിപ്പുകാരൻ അതിരുകവിഞ്ഞ അടുപ്പം പുലർത്തിയിരുന്നെന്നും സ്ഥാപനത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ ഇവർ ഇരുവരും പലപ്പോഴും ഒത്തുകൂടിയിരുന്നെന്നും മറ്റുമുള്ള വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
ഇവരുടെ ഇടപാടികളുമായി യോജിയ്ക്കാനാവാതെ പരാതിക്കാരി ജോലി ഉപേക്ഷിയ്ക്കാൻ തയ്യാറായെന്നും യുവതി ജോലി ഉപേക്ഷിച്ചാൽ അവിഹത ബന്ധം പുറത്തറിയുമെന്ന ഭീതിയിൽ നടത്തിപ്പുകാരൻ ശമ്പളം കൂട്ടി നൽകിയും ജോലിയിൽ ഇളവുകൾ നൽകിയും ഇവരെ കൂടെ നിർത്താൻ ശ്രമിച്ചിരുന്നു എന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിയ്ക്കുന്നുണ്ട്.
മെച്ചപ്പെട്ട ശമ്പളത്തിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി കിട്ടിയതോടെ യുവതി ഇവിടുത്തെ ജോലി ഉപേക്ഷിച്ചു.ഇതിന് പിന്നാലെയാണ് നടത്തിപ്പുകാരന്റെ രഹസ്യബന്ധം പുറത്തായത്.
ഇതിന് പിന്നാലെ സ്ഥാപന നടത്തിപ്പുകാരൻ യുവതിയെ മൊബൈലിൽ വിളിച്ച് വധ ഭീഷിണി മുഴക്കിയെന്നും യുവതിയും കുടുംബാംഗങ്ങളും ഭീതിയിലാണ് ഇപ്പോൾ കഴിയുന്നതെന്നുമാണ് അറിയുന്നത്.ഭയപ്പാട് മൂലം ഇക്കാര്യങ്ങൾ യുവതി പോലീസിനെ അറിയിച്ചിട്ടില്ലന്നാണ് സൂചന.സംശയമുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയാൽ അന്വേഷിക്കാമെന്നാണ് പോലീസ് നിലപാട്.ഈ സാഹചര്യത്തിൽ പരാതിയിൽ കാര്യമായ നടപടികൾ ഉണ്ടാവാനിടയില്ലന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
താമസിയാതെ കേസിൽ പുരോഗതിയുണ്ടാവുമെന്ന് പരാതിക്കാരിക്ക് പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്.എന്നാൽ നിലവിലെ സാഹചര്യത്തിൽ നീതി ലഭിയ്ക്കുമോ എന്ന് കണ്ടറിയണമെന്നതാണ് സ്ഥിതിയെന്നാണ് പരാതിക്കാരി അടുപ്പക്കാരുമായി പങ്കിട്ട വിവരം.
ഇതിനിടയിൽ യുവതിയെ പിൻതിരിപ്പിയ്ക്കാൻ പുറമെ നിന്നുള്ള ചിലർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്നുള്ള വിവരവും പ്രചരിയ്ക്കുന്നുണ്ട്.
Latest news
ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്
ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Latest news
വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു
Latest news
ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ
തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Latest news
കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ
കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.
സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.
അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.
Latest news
കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം
കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.
ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.
പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news4 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്