Latest news
കട്ടപ്പനയിലെ “ഇരട്ടക്കൊല”, നിജ സ്ഥിതി കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ; ദുരൂഹതയ്ക്ക് ഇന്ന് വിരാമമാവുമെന്നും സൂചന.
പ്രകാശ് ചന്ദ്രശേഖർ
കട്ടപ്പന;പിതാവിനെയും സഹോദരിയുടെ സവജാത ശിശുവിനെയും കൊന്നുതള്ളിയെന്ന് മോഷ്ടാവ്.നിജ സ്ഥിതി കണ്ടെത്താൻ പോലീസ് നെട്ടോട്ടത്തിൽ.ദുരൂഹതയ്ക്ക് ഇന്ന് വിരാമമാവുമെന്നും സൂചന.
കഴിഞ്ഞ ദിവസം വർക്ക്‌ഷോപ്പിൽ മോഷണം നടത്തുന്നതിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലിപ്പിള്ളി വിഷ്്ണു വിജയൻ (27),പുത്തൻപുരയ്ക്കൽ നിതീഷ്(31) എന്നിവരെ കട്ടപ്പന പോലീസ് പിടികൂടിയിരുന്നു.
ചോദ്യം ചെയ്യലിനിടെ പിതാവിനെയും സഹോദരിയുടെ നവജാത ശിശുവിനെയും താൻ കൊലപ്പെടുത്തിയതായി വിഷ്ണു പോലീസിൽ വെളിപ്പെടുത്തിയെന്നാണ് സൂചന.
വിഷ്ണു പിടിയിലായതിന് പിന്നാലെ പോലീസ് ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ കെട്ടിയിട്ട നിലയിൽ മാതാവ് മഞ്ജുളയെയും സഹോദരി വിദ്യയെയും കണ്ടെത്തിയിരുന്നു.
കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ പോലീസ് ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.നേരാംവണ്ണം ആഹാരം ലഭിയ്ക്കാതിരുന്നതിനാൽ മഞ്ജുള ക്ഷീണിച്ച് ,അസ്ഥികൾ ഉന്തിയ നിലയിലായിരുന്നു.
ഇരുവരും പരസ്പര വിരുദ്ധമായി സംസാരിയ്ക്കുന്നതിനാൽ ഇവരിൽ നിന്നുള്ള വിവരശേഖരണം തൽക്കാലം വേണ്ടെന്ന് പോലീസ് തീരുമാനിച്ചതായിട്ടാണ് അറിയുന്നത്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിഷ്ണുവിന്റെ പിതാവ് വിജയനെ കണ്ടെത്താൻ പോലീസ് പലവഴിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.2015-ൽ കട്ടപ്പന സിറ്റിക്കടുത്തുള്ള വീട്ടിൽ ഇവർ താമസിച്ചിരുന്നപ്പോൾ വിഷ്ണുവിന്റെ സഹോദരി ഗർഭിണിയായിരുന്നെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.
വിദ്യ പ്രസവിച്ചോ എന്നുപോലും തങ്ങൾക്കറയില്ലന്നാണ് ബന്ധുക്കൾ പറയുന്നത്.സാമാന്യം ഭേതപ്പെട്ട സാഹചര്യത്തിലാണ് വിജയനും കൂടംമ്പവും കഴിഞ്ഞിരുന്നതെന്ന് അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നു.
വിജയന്റെ കൈവശം ഒരു കോടിയുടെ സമ്പാദ്യം ?
കട്ടപ്പന സിറ്റിയിലെ വീടുവിറ്റ് കിട്ടയ തുക അടക്കം ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും വിജയിന്റെ കൈയ്യിൽ സമ്പാദ്യമായിട്ടുണ്ടായിരുന്നെന്നാണ് ബന്ധുക്കളുടെയും അടുപ്പക്കാരുടെയും നിഗമനം.പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന വിജയനെക്കുറിച്ച് നാട്ടുകാർക്കും നല്ല അഭിപ്രായമാണുള്ളത്.
മന്ത്രവാദവും തരികിടപരിപാടികളുമായി നടന്നിരുന്ന നിതീഷ് ഇടക്കാലത്ത് വിഷ്ണുമായി അടുപ്പത്തിലായെന്നും ഈ അടുപ്പം മുതലെടുത്ത് ഇയാൾ ഇടയ്ക്കിടെ വിജയന്റെ വീട്ടിൽ എത്തിയിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പൂറത്തുവന്നിട്ടുണ്ട്.
നിതീഷിന് ആഭിചാരത്തോടും പ്രിയം,വയോധികനെയും നവജാത ശിശുവിനെയും ബലികൊടുത്തോ എന്നും സംശയം
ചെറുപ്പംമുതൽ ആഭിചാര ക്രിയകളോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന നിതീഷിനെ വീട്ടുകാർ അകറ്റിനിർത്തിയിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
അടുത്തകാലത്ത് നിതീഷിന്റെ ചൊൽപ്പടിയിലാണ് വിഷ്ണു ജീവിച്ചിരുന്നതെന്നാണ് ഇതുവരെയുള്ള പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.സാമ്പത്തീക ബുദ്ധിമുട്ട് അനുഭവപ്പെട്ടുതുടങ്ങിയതോടെ മോഷണങ്ങൾ പ്ലാൻ ചെയ്ത് ,നടപ്പിലാക്കിയിരുന്നതും ഇയാളുടെ നേതൃത്വത്തിലായിരുന്നെന്നാണ് സൂചന.
കഴിഞ്ഞ 5 മാസത്തിലേറെയായി കക്കാട്ടുകടയിലെ വാടക വീട്ടിലാണ് വിഷ്ണുവും നിതീഷും താമസിച്ചിരുന്നത്.ഇവരോപ്പം വിഷ്ണുവിന്റെ അമ്മയും സഹോദരിയും ഈ വീട്ടിൽ കെട്ടിയിട്ട നിലയിൽ കഴിഞ്ഞിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
സ്ത്രീകൾ വീട്ടിലുണ്ടായിരുന്നെന്ന് അറിഞ്ഞില്ലെന്ന് അയൽക്കാർ
മഞ്ജുളയെയും വിദ്യയെയും തങ്ങൾ ഇതുവരെ പുറത്തുകണ്ടിരുന്നില്ലന്നും വിഷ്ണുവിനെ മാത്രമാണ് വീട്ടിൽ കണ്ടിട്ടുള്ളു എന്നും അയൽക്കാർ പോലീസിനെ അറയിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
ഇന്ന് വിഷ്ണുവിനെ കസ്റ്റഡിയിൽ വാങ്ങി,തെളിവെടുപ്പുനടത്തുന്നതിനായി പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.ഇതോടെ വെളിപ്പെടുത്തൽ സംബന്ധിച്ച് നിലനിൽക്കുന്ന ദരൂഹതകൾക്ക് വിരാമമാവുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
നഗരത്തിൽ ഓക്‌സീലിയം സ്‌കൂൾ ജംക്ഷന് സമീപത്തെ വർക്ഷോപ്പിൽ പുലർച്ചെയാണ് ഇവർ മോഷണത്തിന് എത്തിയത്. യാത്ര കഴിഞ്ഞ് യാദൃശ്ചികമായി ഈ സമയം സ്ഥലത്തെത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ശബ്ദം കേട്ടാണ് വർക്ക്‌ഷോപ്പിലേക്ക് എത്തിയത്.
ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച് കടത്താൻ ശ്രമിക്കുകയായിരുന്ന വിഷ്ണുവിനെ ഇവർ തടയാൻ ശ്രമിച്ചു. ഇവരെ ആക്രമിച്ച് മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് പ്രവീണിന് പരുക്കേറ്റു.
മറ്റുള്ളവരെ തള്ളിയിട്ട് മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിന് വീഴ്ചയിൽ കാലിന് പരുക്കേറ്റു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലേക്കു മാറ്റി.
കാലിന് പൊട്ടലുള്ളതിനാൽ വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. വർക്ഷോപ്പിന് പുറത്തുണ്ടായിരുന്ന നിതീഷ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെങ്കിലും ഡിവൈഎസ്പിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.
Latest news
വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ
തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.
റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.
തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം
എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം
തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം
എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം
Latest news
വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം
ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.
സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.
Latest news
എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ
അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.
3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.
ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.
ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ
Latest news
ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.
Latest news
കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂർ: തലശേരി മാടപ്പീടികയിൽ കളിക്കുന്നതിനിടയിൽ കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.
അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നതിനാൽ കുട്ടി പറമ്പിൽ കളിയ്ക്കാൻ പോകുകയും ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന് ധാരണ, ഫാനില് കയര് കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്ത്താവ് അറസ്റ്റില്
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലിടിച്ചു, രക്ഷിതാവിൽ നിന്നും ഒന്നരലക്ഷം രൂപ പിഴ ഈടാക്കി മോട്ടോര്വകുപ്പ്