M4 Malayalam
Connect with us

Latest news

വിവാഹഅഭ്യർഥന നിരസിച്ചു: വീടുകയറി അഞ്ചുപേരെ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതി റിമാൻഡിൽ

Published

on

ആലപ്പുഴ: ചെന്നിത്തലയിൽ 5 പേരെ വെട്ടി പരുക്കേൽപ്പിച്ച സംഭവം. കേസിലെ പ്രതി കാരാഴ്മ സ്വദേശിയായ രഞ്ജിത്ത് രാജേന്ദ്രനെ മജിസ്ട്രേറ്റ് വസതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്യ്തു. വിവാഹ അഭ്യർഥന നിരസിച്ചതിൻറെ വൈരാഗ്യത്തിലായിരിക്കുന്നു പ്രതി ആക്രമണം നടത്തിയത്.

ഗുരുതരമായി പരുക്കേറ്റ വീട്ടുകാർ ആശുപത്രിയിൽ ചികിൽസയിലാണ്. പ്രതിയെ വിശദമായ തെളിവെടുപ്പിനായി പൊലീസ് ഇന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

വെള്ളിയാഴ്ച രാത്രിയിലാണ് വാസു എന്ന രഞ്ജിത്ത് രാജേന്ദ്രൻ കാരാഴ്മ സ്വദേശിയായ റാഷുദീൻറെ വീടുകയറി ആക്രമിച്ച ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ചത്. എന്നാൽ സംഭവസ്ഥലം നാട്ടുകാർ വളഞ്ഞതോടെ പ്രതി പിടിയിലായി.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാൾ വിവാഹഅഭ്യാർഥന നിരസിച്ചതിൻറെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് സമ്മതിച്ചു. റാഷുദീൻറെ മകൾ സജിനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രതി എത്തിയതെന്നും പൊലീസ് പറഞ്ഞു.

 

വെട്ടുകത്തിയുമായി സജിനയുടെ വിട്ടിലേക്ക് എത്തിയ രഞ്ജിത്ത് വീട്ടുമുറ്റത്തുനിന്ന സജിനയെ വെട്ടി വീഴ്ത്തുകയായിരുന്നു. നിലവിളി കേട്ട് തടയാനെത്തിയ സജിനയുടെ സഹോദരനേയും പ്രതി ആക്രമിച്ചു.

പിന്നാലെ ഓടിയെത്തിയ സജിനയുടെ പിതാവ് റാഷുദീനേയും ബന്ധു ബിനുവിനേയും ആക്രമിച്ചെങ്കിലും ഇരുവരും ചേർന്ന് പ്രതിയുടെ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി പിടിച്ചുവാങ്ങി.എന്നാൽ ഇത് മുൻകൂട്ടി മനസ്സായിലാക്കിയ പ്രതി കയ്യിൽ കരുതിയ പേപ്പർ കട്ടർ ഉപയോഗിച്ച് ഇവർക്ക് നേരുള്ള ആക്രമണം തുടർന്നു.

സംഭവസ്ഥലത്തിയ പോലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി ആക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു.

വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തിൽ സജിനയുടെ കയ്യുടെ ഞെരമ്പിന് മുറിവേറ്റിരുന്നു.
ശാസ്ത്രക്രിയയിലൂടെ സജിന അപകടനില തരണം ചെയ്യ്തതായി ഡോക്ടർമാർ പറഞ്ഞു.

റാഷുദീനും സജിനയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ മാവേലിക്കര താലൂക്ക് ആശുപത്രിയിലും ചികിൽസയിലാണ്.

വിദേശത്ത് ജോലി ചെയ്തിരുന്ന സജിനയുടെ ഭർത്താവ് മരിച്ച ശേഷമാണ് വിവാഹ അഭ്യർഥനയുമായി രഞ്ജിത്ത് സജിനയേയും വീട്ടുകാരേയും സമീപിച്ചത്. എന്നാൽ അഭ്യർഥന നിരസിച്ചതോടെ സജിനയോട് പ്രതിക്ക് പക തുടങ്ങി.

ഇതിനിടെ അനുവാദമില്ലാതെ സജിനയുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ രഞ്ജിത്ത് പോസ്റ്റുചെയ്ത സംഭവത്തിൽ സജിനയുടെ കുടുബം സൈബർ സെല്ലിന് പരാതി നൽകി.ഈ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രഞ്ജിത്ത് സജീനയെ വീടുകയറി ആക്രമിച്ചത്.

 

Latest news

അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

Published

on

By

പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

Continue Reading

Latest news

സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.

ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.

വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

Continue Reading

Latest news

പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ

Published

on

By

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷാണ് മരിച്ചത്.ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥനായിരുന്നു.

2 വർഷം മുൻപായിരുന്നു ശ്യാം ഘോഷ് ജോലിയിൽ പ്രേവേശിച്ചത്. വിവാഹബന്ധം വേർപ്പെടുത്തിയ ശ്യാം അധികമാരോടും സംസാരിച്ചിരുന്നില്ല. ഏറെ നാളായി അവധിയിലായിരുന്ന ശ്യം രാത്രി ഭക്ഷണം കഴിഞ്ഞ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന.  വീട്ടുകാർ മുറിതുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ.

Continue Reading

Latest news

ഇന്ന് ലോക മാധ്യമദിനം: സ്വന്തന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ അപകടമോ

Published

on

By

ന്യൂഡൽഹി: ഇന്ന് ലോക മാധ്യമദിനം. മാധ്യമപ്രവർത്തനം വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ മാധ്യമ സതന്ത്ര്യം സംരക്ഷിക്കുക, മാധ്യമ പ്രവർത്തനത്തിനിടെ മരണപ്പെട്ടവരെ ഓർമിക്കുക എന്നതാണ്  പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണെന്ന് ജനങ്ങളെയും സർക്കാരിനെയും ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം.

എന്നാൽ ലോക മാധ്യമ ദിനത്തിലും മാധ്യമ പ്രവർത്തകർ ഇന്ത്യയിൽ വലിയ വെല്ലുവിളികൾ നേരിടുന്നതായാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വ്യക്തമാക്കിയിട്ടുള്ളത്. 2014ൽ 180 രാജ്യങ്ങളിൽ 140ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2024 ബഹുദൂരം പിന്നോട്ട് പോയി 159ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. കണക്കുകൾ പ്രകരം സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് ഇന്ത്യ ഒരു അപകടകരമായ രാജ്യമായി മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എ ഐ അടക്കമുള്ള സാങ്കേതിക വിദ്യകൾ വ്യാജ വാർത്തകൾ പടക്കുന്നതും അത് പ്രചരിപ്പിക്കുന്നതും വലിയ വെല്ലുവിളികൾ സൃഷ്ട്ടിക്കുബോഴാണ് മാധ്യമങ്ങളുടെ അഭിപ്രായങ്ങളുടെ മേലുള്ള കടന്നുകയറ്റവും വലിയരീതിയിൽ മാധ്യമ പ്രവർത്തകർക്ക് ഒരു തലവേദനയായി മാറുന്നത്.

ഐക്യരാഷ്ട്ര സഭയുടെ നിർദേശ പ്രകാരം 1994ലാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനാചരണം ആചരിക്കാൻ തുടങ്ങിയത്.ഭൂമിക്ക് വേണ്ടി മാധ്യമങ്ങൾ :പരിസ്ഥിതി പ്രതിസന്ധികൾക്കിടയിലെ മാധ്യമ പ്രവർത്തനം എന്നതാണ് ഈ വർഷത്തെ പ്രമേയം.

Continue Reading

Latest news

ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.

Published

on

By

ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.
തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് ചെന്നൈ, എഗ്മൂർ ,കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ടത്.

ശുചിമുറിയിലേക്ക് പോയ യുവതി നടന്നു പോകവേ വാതിലിനരികിൽ നിന്ന് ശർദ്ദിക്കവേ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
അപകടമുണ്ടായി ഏറെനേരത്തിന് ശേഷമാണ് യുവതി പുറത്ത് വീണതായി ബന്ധുക്കൾ തിരിച്ചറിയുന്നത്.

ട്രെയിനിന്റെ ചങ്ങല വലിച്ചെങ്കിലും നിർത്താൻ സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോഗിയിലെത്തിയാണ് ഇവർ ചങ്ങല വലിച്ചത്. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്റർ പിന്നിട്ടിരുന്നു.

മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.സംഭവമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

Trending

error: