Latest news
ഫോൺചെയ്യാൻ പുറത്തിറങ്ങിയ യുവാവിന്റെ ജഡം റിസോർട്ടിലെ കുളത്തിൽ;പോലീസ് അന്വേഷണം തുടങ്ങി
പീരുമേട് : സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിലെത്തിയ യുവാവിനെ കുളത്തിൽ വീണ് മരിച്ച നിലിയിൽ കണ്ടെത്തി.പള്ളുരുത്തി കണ്ണംമാലി അറക്കൽ വീട്ടിൽ ആൽബിന്റെ മകൻ തോമസ് പീറ്റർ ( നിബിൻ ) 30 ആണ് മരണപ്പെട്ടത്.ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം.
തിങ്കളാഴ്ച കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം ഭാഗത്തെ സ്വാകാര്യ റിസോർട്ടിൽ എത്തിയ പതിനൊന്നംഗ സംഘത്തിലെ അംഗമാണ് നിബിൻ.
റിസോർട്ടിൽ നിന്നും മടങ്ങുവാൻ തയ്യാറെടുക്കുന്നതിനിടെ നിബിൻ ഫോൺ ചെയ്യുവാനായി പുറത്തേക്കിറങ്ങിയെന്നും തിരിച്ച് വരാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോൾ മൃതദ്ദേഹം റിസോർട്ടിനോട് ചേർന്നുള്ള മീൻ വളർത്തുന്ന കുളത്തിൽ കാണപ്പെടുകയായിരുന്നെന്നും സുഹൃത്തുക്കൾ പോലീസിൽ മൊഴി നൽകിയതായിട്ടാണ്് സൂചന.
പീരീമേട് പോലീസ് മേൽനടപടി സ്വീകരിച്ചു.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക്് മാറ്റി.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറയിച്ചു.
Latest news
തെരഞ്ഞെടുപ്പാവേശത്തില്‍ രാജ്യം; 102 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നാളെ, തമിഴ്നാട്ടിലിന്ന് നിശ്ശബ്ദ പ്രചാരണം
ഡൽഹി ; ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ മുങ്ങി രാജ്യം. 2024 ലോക്സഭ തെരഞ്ഞെടുപ്പിൻറെ ആദ്യ വിധിയെഴുത്ത് നാളെയാണ്. തമിഴ്നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക.
ഈ മണ്ഡലങ്ങളില്‍ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം വിധി കുറിക്കു. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളടക്കം രാജ്യത്തെ 102 ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധി കുറിക്കുന്നത്.
102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. തമിഴ്നാട്ടില്‍ 39 സീറ്റുകളിലായി ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും ഇന്നലെ കൊട്ടിക്കലാശത്തില്‍ പങ്കുചേർന്നു. തമിഴ് നാട്ടില്‍ പ്രത്യേക കൊട്ടിക്കലാശമില്ലെങ്കിലും ബൈക്ക് റാലികളും റോഡ്ഷോകളുമായി മുന്നണികള്‍ കളം നിറഞ്ഞു.
തമിഴ്നാട്ടിലെ ദിനപത്രങ്ങളില്‍ ഭരണനേട്ടങ്ങള്‍ വിവരിച്ചുള്ള ഒന്നാം പേജ് പരസ്യം ബി ജെ പി, ഡി എം കെ പാർട്ടികള്‍ നല്‍കിയിരുന്നു. സ്ഥാനാർത്ഥികള്‍ക്കായി വോട്ട് തേടി സ്റ്റാലിൻറെ വീഡിയോ അഭ്യർത്ഥനയും പുറത്തുവന്നിരുന്നു. കോയമ്ബത്തൂരില്‍ കെ അണ്ണാമലൈ റോഡ് ഷോ നടത്തി.
ഉദയനിധി സ്റ്റാലിനും കോയമ്ബത്തൂരില്‍ എത്തി പ്രചാരണം നടത്തി. എടപ്പാടി പളനിസാമി സേലത്താണ് പ്രചാരണം നടത്തിയത്.രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.
ആദ്യഘട്ടത്തിൻറെ അവസാന പ്രചാരണദിനത്തില്‍ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് മോദി റാലികള്‍ എത്തിയത്. രാഹുല്‍ഗാന്ധിയും കർണാടകയിലും പ്രിയങ്കഗാന്ധി ഉത്തർപ്രദേശിലും പ്രചാരണം നടത്തി.
Latest news
കോതമംഗലം കരങ്ങഴയിൽ കിണറ്റില്‍ വീണ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി
കോതമംഗലം: കരിങ്ങഴ കോമത്ത് അഗസ്റ്റ്യന്‍ (75)ആണ് ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടുമൂറ്റത്തെ കിണറ്റില്‍ വീണത്. ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉണ്ടായിരുന്നു.
കോതമംഗലം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സിപി ജോസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ആളെ കരയ്‌ക്കെത്തിച്ചു.
കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കിണറില്‍ അകപ്പെട്ട അഗസ്റ്റിന്‍ മോട്ടോറുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന ഹോസില്‍ പിടിച്ചു കിന്നതാണ് രക്ഷയായത്.
Latest news
സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ വില അറിയാം
കോച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് തന്നെ. ഇന്ന് ഗ്രാമിന് 6,795 രൂപയും പവന് വില 54,360 രൂപയിൽ തന്നെ നിൽക്കുന്നു. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് വില 5,690 രൂപയാണ്.
പശ്ചിമേഷ്യൻ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നതിനോടൊപ്പം അന്താരാഷ്ട്ര സ്വർണ്ണവില 2,387ലും ഡോളർ വിനിമയ നിരക്കിൽ 83.53 ലുമാണ്.
ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59,000 രൂപയാണ് ഇപ്പോൾ നൽകൊണ്ടത്.
Latest news
ലോറിയെ മാറികിടക്കാൻ ശ്രമിക്കവേ അപകടം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരുക്ക്
താമരശ്ശേരി: മുക്കം സംസ്ഥാനപാതയിൽ കുടുക്കിൽ ഉമ്മരത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. 7 പേർക്ക് പരിക്കേറ്റു.
അത്തോളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മുന്നിലുണ്ടായിരുന്ന ലോറിയെ മറിക്കിടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ഇരു കാറുകളുടെയും മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.കാറുകളിലെ യാത്രക്കാരായ അത്തോളി കൂട്ടിൽ ഷമിം (41), ജസീറ (35), സിയാൻ (13) ആയിഷ (75) ഷിഫ്ര(11 മാസം) ഷിബ (7) സലാഹുദ്ദീൻ നദിക്കുനി എന്നിവർക്കാണ് പരിക്കേറ്റത് .
സാരമായി പരിക്കേറ്റ ഷീബയെ മെഡിക്കൽ കോളേജ് ആശുപത്രിയിലും സലാഹുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ ഓമശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Latest news
കേരളത്തിലെ ആദ്യ ഡബിൾ ടക്കർ ട്രെയിൻ:പരീക്ഷണ ഓട്ടം വിജയകരം
കോയമ്പത്തൂർ: കേരളത്തിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ സർവ്വീസ് തുടങ്ങുന്നു. കോയമ്പത്തൂർ – ബെംഗളൂരു ഉദയ് എകസ്പ്രസ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയൽ റൺ ഇന്ന് (ഏപ്രിൽ 17) നടത്തി.
ട്രെയിനിന്റെ സർവ്വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും കിനത്തൂകടവിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം നിലനിൽക്കുന്നുണ്ട്.
ഇതിനിടയിലാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തിയത്. നവീകരിച്ച് വൈദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചി പാതയിൽ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരം കാണുക എന്നത് കൂടിയാണ് ലക്ഷ്യം.
-
Latest news2 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news2 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news2 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news2 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news3 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Uncategorized2 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news2 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്