Connect with us

News

ദേവാനന്ദയുടെ മരണം;ഷവർമ്മ നിർമ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് ആരോഗ്യമന്ത്രി

Published

on

പത്തനംതിട്ട: സംസ്ഥാനത്ത് ഷവർമ്മ നിർമ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്ജ്. കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് പതിനഞ്ചുകാരിക്ക് മരണം സംഭവിച്ച വിഷയത്തിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നൽകുന്ന റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് ഇറക്കുമെന്നും ആരോഗ്യമന്ത്രി ചൂണ്ടാക്കാട്ടി.അതേസമയം, ആശുപത്രിയിൽ ചികിൽസയിലുള്ള കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.

കുട്ടികൾക്ക് ചികിൽസ സൗജന്യമാക്കുമെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അതിനിടെ, ചെറുവത്തൂരിൽ ഷവർമ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കൂൾബാറിലേക്ക് ഇറച്ചി നൽകിയ കോഴിക്കടയ്ക്ക് എതിരെയും നടപടിയെടുക്കാൻ തീരുമാനമായി.

കോഴിക്കടയ്ക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കട അടപ്പിച്ചു.റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയ എന്ന എന്ന ലസ്ഥാപനമാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്് അടപ്പിച്ചത്.

ഷവർമ കഴിച്ച് വിദ്യാർത്ഥി മരിക്കാനിടയായ പശ്ചാത്തലത്തിൽ ആയിരുന്നു ഭക്ഷ്യ വകുപ്പിന്റെ പരിശോധന.ചെറുവത്തൂരിലെ മുഴുവൻ ഷവർമ കടകളിലും കോഴിക്കടകളിലും വകുപ്പ് പരിശോധന നടത്തി.

കുട്ടികൾ ഷവർമ കഴിച്ച കൂൾബാറിനും പ്രവർത്തനാനുമതിയില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിന് എതിരെ കല്ലേറുണ്ടാകുകയും ഇവരുടെ വാഹനം കത്തിക്കുകയും ചെയ്യുന്ന നിലയിലേക്ക് പ്രതിഷേധവും ഉയർന്നിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കണ്ണൂർ ചെറുവള്ളൂർ സ്വദേശിനി പതിനാറുകാരി ദേവനന്ദ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്.അവശ്യനിലയിലായ 30 പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 2 പേർ ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്.

ഇവരുടെ ആരോഗ്യനില ത്യപ്തികരമാണ്.അതേസമയം പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു. ദേവനന്ദയുടെ മരണത്തിൽ ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേർത്തത്.

കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലായവർ ഷവർമ്മ കഴിഞ്ഞ ഐഡിയൽ ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർ മുല്ലോളി അനെക്സ്ഗർ. ഷവർമ്മ തയ്യാറാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂർ ബസ് സ്റ്റാന്റ് പരിസരത്തെ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്. 2012 ലാണ് സംസ്ഥാനത്ത് ഷവർമ കഴിച്ചതിനെ തുടർന്നുള്ള വിഷബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ വാങ്ങി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചതെന്ന പരാതിയാണ് അന്ന് വലിയ ചർച്ചയായത്.

2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിൽ 21കരനായ സച്ചിൻ റോയ് മാത്യു മരിച്ചത് വലിയ വിവാദമാണുണ്ടാക്കിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി.

ഇതേ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ച പത്തിലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്തിരുന്നു. മലയാളികൾക്കിടയിൽ പ്രിയങ്കരമായികൊണ്ടിരുന്ന ഷവർമ സംശയമുനയിലാകുന്നത് ഇതോടെയാണ്. യുവാവിന്റെ മരണത്തോടെ ഫുഡ് സേഫ്റ്റി കമ്മീഷണർ അന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും ഉത്തരവിടുകയായിരുന്നു.

.സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡിൽ ആയിരത്തിലധികം ഭക്ഷ്യശാലകളിൽ പരിശോധന നടത്തി. തീർത്തും മോശാന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന 50 സ്ഥാപനങ്ങൾ അടപ്പിച്ചു. നാനൂറിലേറെ കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി.

കൊച്ചിയിൽ അടക്കം പല സ്ഥലങ്ങളിലും ഷവർമയ്ക്ക് താത്കാലിക നിരോധനമുണ്ടായി.ഭക്ഷ്യശാലകളെ കറിച്ച് പരാതികൾ നേരിട്ട് അറിയിക്കുന്നതിനായി ഹെൽപ്ലൈൻ സംവിധാനങ്ങൾ ഒരുക്കി.

ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പിലാക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ ആവർത്തിച്ചു. പക്ഷെ പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിലും ഷവർമ്മ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധ നിരവധി തവണ വാർത്തയായിരുന്നു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

യുവാവിനെ കാറിൽ കൈയ്യും കഴുത്തും ബന്ധിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമച്ച സംഭവം: ദുരൂഹത അകറ്റുന്നതിനുള്ള പോലീസ് നീക്കം ഊർജ്ജിതം

Published

on

By

അടിമാലി: യുവാവിനെ കാറിൽ കൈയ്യും കഴുത്തും ബന്ധിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമച്ച സംഭവത്തിന് പിന്നിലെ ദുരൂഹത അകറ്റുന്നതിനുള്ള പോലീസ് നീക്കം ഊർജ്ജിതം.

പരിക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാർ മേപുതുശേരി വീട്ടിൽ സുമേഷ് സോമൻ(38) അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിൽ ആയിരുന്നു.വിദഗ്ധ ചികത്സയ്ക്കായി സുമേഷിനെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനായി അടുപ്പക്കാർ നീക്കം ആരംഭിച്ചതായും അറിയുന്നു,

ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരും വഴി വ്യാഴാഴ്ച രാത്രി കല്ലാറുകൂട്ടിക്കും പനംകൂട്ടിയ്ക്കും ഇടയിൽ അടിമാലിയിൽ നിന്നും 10 കിലോമീറ്ററോളം അകലെ വിജനമായ സ്ഥലത്തുവച്ചാണ് സുമേഷിന് നേരെ ആക്രമണമുണ്ടായത്.

അഞ്ചംഗ സംഘം കാർ തടഞ്ഞുനിർത്തിയഷേഷം കൈകൾ സ്റ്റിയറിംഗിനോടും കഴുത്ത് ഹെഡ് റെസ്റ്റിനോടും ചേർത്ത് ബന്ധിച്ചെന്നും കൈയ്യിലും കഴുത്തിലും മുറിവേൽപ്പിച്ചെന്നും മെെൈാബെൽ തട്ടിയെടുത്തെന്നുമാണ് സുമേഷിന്റെ വെളിപ്പെടുത്തൽ.

ഇന്നലെ പുലർച്ചെ ഇതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറാണ് കാറിൽ ബന്ധിക്കപ്പെട്ട നിലയിൽ സുമേഷിനെ കണ്ടെത്തിയത്.ഇയാൾ അടിമാലി പോലീസിൽ വിവരം അറയിച്ചു.

തുടർന്ന് പോലീസ് സ്ഥലത്തെത്തി സുമേഷിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഡ്രൈവർ ആയി ജോലി നോക്കിവരുന്ന സുമേഷ് വിവാഹമോചിതനാണ്.

ഇൻഫോ പാർക്കിലെ ജീവനക്കാരിയും നാട്ടുകാരിയുമായ യുവതിയും സുമേഷും തമ്മിൽ ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു.മൂന്നുവർഷം ഇവർ ഒന്നിച്ച് താമസിച്ചു.

പിന്നീട് മാനസീകമായി ഇവർ അകന്നു.ഇതോടെ ഒരുമിച്ചുള്ള താമസവും മതിയാക്കി.

പിന്നാലെ സുമേഷ് സാമൂഹിക മാധ്യമം വഴി അപമാനിച്ചു എന്നുകാണിച്ച് യുവതി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി.ഈ പരാതിയിൽ വിവരങ്ങൾ ആരായാൻ സുമേഷിനോട് സ്‌റ്റേഷനിൽ ഹാജരാവാൻ പോലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് സുമേഷിന് പരിക്കേറ്റിട്ടുള്ളത്.ഒപ്പം താമസിച്ചിരുന്ന യുവതി നൽകിയ കൊട്ടേഷൻ ഏറ്റെടുത്ത സംഘമാണ് തന്നെ ആക്രമിച്ചത് എന്ന് സംശയിക്കുന്നതായി സുമേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിൽ എല്ലാവശങ്ങളും പോലീസ് പരിശോധിയ്ക്കുന്നുണ്ടെന്നും ഈ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലന്നും അന്വേഷണ ഉദ്യോഗസ്ഥനായ കഞ്ഞിക്കുഴി സി ഐ സാം ജോസ് പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

സിനിമ ചിത്രീകരണത്തിനിടെ വാഹനാപകടം: അർജ്ജുൻ അശോകനും സംഗിതിനും പരുക്ക്, കാർ പൂർണമായും തകർന്നു

Published

on

By

കൊച്ചി: എം. ജി റോഡിൽ സിനിമ ചിത്രികാരണത്തിനിടെ കാർ തലകിഴായി മറിഞ്ഞ് അപകടം. നടൻ അർജ്ജുൻ അശോകൻ‌ അടക്കമുള്ളവർക്ക് പരുക്കേറ്റു.

കൊച്ചി എംജി റോഡിൽ വച്ച് ഇന്ന് പുലർച്ചെ 1:45നായിരുന്നു അപകടം ഉണ്ടായത്.നടൻമാർ സഞ്ചരിച്ച കാർ സമീപം നിന്ന ഡെലിവറി ബോയിയെയും, ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽപ്പെട്ട കാർ ബൈക്കുകളിലും തട്ടി.അപകടത്തിൽ നടൻ അർജ്ജുൻ അശോകനും സംഗീതിനും പരുക്കേറ്റു. സംഗീതിന്റെ കഴുത്തിന് പൊട്ടലുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.

അപകടസാമയം കാർ ഓടിച്ചത് നടന്മാരല്ലന്നും സ്റ്റണ്ട് മാസ്റ്ററുടെ ടീമിൽ പെട്ടയാളാണെന്നുമാണ് പുറത്തുവരുന്ന വിവരം. കാർ ചെയ്സിങ് സീനിന്റെ ഡ്രോൺ ഷോട്ട് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവമെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. പരുക്കേറ്റാവരെ ആശുപത്രയിൽ പ്രേവേശിപ്പിച്ച് പ്രാഥമിക ചികിത്സനൽകി.

ഇവർക്കൊപ്പം നടൻ മാത്യു തോമസ് ഉണ്ടായിരുന്നു എന്ന വാർത്ത തെറ്റാണെന്നും, ബ്രോമൻസ് എന്ന സിനിമയുടെ ചിത്രീകരത്തിനിടെ നായിക മഹിമ നമ്പ്യാരുടെ അമിതവേഗതയിൽ കാർ ഓടിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു എന്നുമാണ് കാർ ഓടിച്ച സമയം ഒപ്പമുണ്ടായിരുന്നവർ നൽകുന്ന വിശദീകരണം.

“പല പരാവശ്യമായി രംഗം ഷൂട്ട് ചെയ്തു തീർത്തിരുന്നു. ഇതേ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്ന വേളയിലായിരുന്നു അപകടം സംഭവിച്ചത്. ഡ്രോൺ ഷോട്ട് ചിത്രീകരിക്കാനായി മഹിമയ്ക്ക് പകരം കാർ ഓടിച്ചത് പരിചയസമ്പന്നനായ സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു.

ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ അർജുനും പിന്നിൽ സംഗീതയുമാണ് ഉണ്ടായിരുന്നത്. ഈ സമായാണ് കാർ അപകടത്തിൽ പെടുന്നത്.”

നിലവിൽ അർജ്ജുനും വാഹനമോടിച്ചയാൾക്കും നിസാര പരുക്കുകളെ ഉള്ളൂ എന്നാണ് ലഭ്യമാകുന്ന പ്രഥാമിക വിവരം.  ഇടിയുടെ ആഗതത്തിൽ കാർ പൂർണമായും തകർന്നു.

കാർ അപകടത്തിന് പിന്നലെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് .കാറിൽ ക്യാമറയും മറ്റ് സജ്ജീകരണങ്ങളും ഉണ്ടായിരുന്നതായും, ഓവർ ടേക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു എന്നുമാണ് സംഭവസ്ഥലത്ത്  ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറയുന്നത്.

രംഗങ്ങൾ ചിത്രിക്കുന്ന കാര്യം വിളിച്ച് പറഞ്ഞിരുനെന്നും എന്നാൽ നേരിട്ട് അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ലെന്നും പോലീസും വക്തമാക്കി.നിലവിൽ അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

അപകടസമയം കാർ ഓടിച്ചിരുന്നത് ആരാണ് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഒന്നുകൂടി പരിശോധിച്ച ശേഷമേ ഈ കാര്യാങ്ങൾ വ്യക്തമാകൂ എന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ഇടുക്കി കമ്പംമേട്ടില്‍ 3 വയസ്സുള്ള മകന് വിഷം നല്‍കിയശേഷം അമ്മ ജീവനൊടുക്കി

Published

on

By

ഇടുക്കി:കമ്പംമേട്ടിൽ 3 വയസ്സുള്ള മകന് വിഷം നൽകിയശേഷം അമ്മ ആത്മഹത്യ ചെയ്തു. കമ്പംമേട് കുഴിക്കണ്ണം സ്വദേശിനി രമേശിന്റെ ഭാര്യ ആര്യ മോൾ (24) ആണ് വിഷം കഴിച്ച് മരിച്ചത്.

അപകട നില തരണം ചെയ്ത കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് ലഭ്യമായിട്ടുള്ള വിവരം. കുടുംബ പ്രശ്നമാണ് ഇത്തരമൊരു ആത്മഹത്യയിലേക്ക് ആര്യ കൊണ്ട് ചെന്ന് എത്തിച്ചത് എന്നാണ് പോലീസിന്റെ വിശദീകരണം.

ഇന്നലെ രാത്രി ആര്യ മോളുടെ വായിലൂടെ നുരയും പതയും വരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് ആര്യയെയും മകൻ ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

ദുരിതം വിതച്ച് മഴ: മുങ്ങിക്കിടന്ന റെയിൽപ്പാളത്തിലൂടെ പോയൻ്റ്സ് മാൻന്മാർ, ദൃശ്യങ്ങൾ പുറത്ത്

Published

on

By

മഹാരാഷ്ട്ര: മധ്യപ്രദേശിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദികളിൽ നിന്നെത്തുന്ന പ്രളയജലം പാലങ്ങൾക്ക് മുകളിലൂടെ ഒഴുകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിനടിയിൽ ആയതോടെ റെയിൽ പാലങ്ങൾ, റോഡ്, വ്യോമഗതാഗതം തുടങ്ങിയവ ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ച സ്ഥിതിയിലാണ്. ഇതിനിടയിലാണ് മധ്യപ്രദേശിൽ ഒരു ട്രെയിനിന് കടന്നുപോകാൻ റെയിൽവേ ലൈൻ ക്ലിയർ ചെയ്തു മുന്നിൽ നടക്കുന്ന റെയിൽവേ പോയിന്റർമാന്മാരുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ജിസ്റ്റ് ന്യൂസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പുറത്തുവന്നു എന്ന് കരുതുന്ന വീഡിയോ

” സ്ലീമാനാബാദിനും ദുണ്ടി സ്റ്റേഷനുകൾക്കുമിടയിൽ വെള്ളം കയറി ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ട്രെയിനിന് വഴികാണിക്കാൻ പോയിന്‍റസ്മാൻ ട്രാക്കുകൾക്കിടയിൽ നടക്കുന്നു.”എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

പോയിന്റസ്മാൻമാരുടെ ഏതാണ്ട് മുട്ടിന് താഴെയോളം ട്രാക്കിൽ വെള്ളം കയറിയിട്ടുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.

ദൃശ്യങ്ങളിൽ ഇവരുടെ തൊട്ടു പുറകിലായി ഇഴഞ്ഞ് നീങ്ങുന്ന ഒരു ട്രെയിൻ കടന്നു വരുന്നതും മഴയെയും വെള്ളക്കെട്ടിനെയും അതിജീവിച്ച് പോയിന്റസ്മാൻമാർ മുന്നറിയിപ്പ് നൽകുന്നതും വ്യക്തമാണ്.

സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഇത്തരം ആളുകളുടെ ത്യാഗം കാണാതെ പോകരുത് എന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ വീഡിയോയെ എതിർത്തും ഒരുപാട് ആളുകൾ രംഗത്തെത്തി.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ വെന്ത് മരിച്ചു

Published

on

By

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. തിരുവല്ല തുകലശേരി സ്വദേശി രാജു തോമസ് (69), ഭാര്യ ലൈലി(62) എന്നിവരാണ് മരിച്ചത്.

വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു ദാരുണമായ സംഭവം.കാറിന് തീപിടിച്ചറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണച്ചപ്പോഴാണ്  കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തുകലശേരി സ്വദേശികളാണ് മരിച്ചതെന്ന് വാർഡ് ജനപ്രതിനിധിയുടെ സഹായത്തോടെ ആദ്യമേ സ്ഥിരീകരിച്ചിരുന്നു. പിന്നീട് കാർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് മരിച്ചവർ തുകലശേരി സ്വദേശികൾ തന്നെയാണെന്ന് ഉറപ്പ് വരുത്തിയത്.

കാർ പൂർണമായും കത്തി നശിച്ച നിലയിലാണ്. അതേസമയം കാറിന് തീപിടിച്ചത് എങ്ങനെയാണെന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: