Latest news
ജനകീയ പ്രതിരോധ ജാഥക്ക് 8 ന് കോതമംഗലത്ത് സ്വീകരണം;10000 പേർ പങ്കെടുക്കും, അകമ്പടിയായി എത്തുക 300 ഇരുചക്ര വാഹനങ്ങൾ
കോതമംഗലം: കേന്ദ്രസർക്കാർന്റെ ജനദ്രോഹ നടപടികൾക്കും വർഗീയതക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഈ മാസം 8-ന് വൈകിട്ട് 5-ന് കോതമംഗലത്ത് സ്വീകരണം നൽകും.
സ്വീകരണം വിജയകരമാക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി പാർട്ടി നേതാക്കാൾ വാർത്തസമ്മേളത്തിൽ അറിയിച്ചു.
ഫെബ്രുവരി 20 ന് കാസർഗോഡ് നിന്ന് ആരംഭിച്ച ജനകീയ പ്രതിരോധ ജാഥ മാർച്ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കും.മാർച്ച് 6,7,8 തിയതികളിൽ എറണാകുളം ജില്ലയിൽ പര്യടനം നടത്തുന്ന ജാഥയുടെ ജില്ലയിലെ സമാപന സ്വീകരണ സമ്മേളനമാണ് 8-ന് കോതമംഗലത്ത് നടക്കുന്നത്.
വിപുലമായ ഒരുക്കങ്ങളാണ് ജാഥയോട് അനുബന്ധിച്ചു കോതമംഗലത്ത് നടത്തിയിട്ടുള്ളത്.കോതമംഗലം മണ്ഡലത്തിലെ 15 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 10,000 പേർ പരിപാടിയിൽ പങ്കെടുക്കും.
പ്രചരണത്തിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിലെ എല്ലാ പ്രദേശത്തും വ്യാപകമായി നൂറുകണക്കിന് ബോർഡുകളും ചുമരെഴുത്തും കട്ടൗട്ടുകൾ ഉൾപ്പെടെയുള്ള പ്രചരണം നടന്നു കഴിഞ്ഞു.
വൈകിട്ട് 4-ന്് മുരുകൻ കാട്ടാകടയുടെ പരിപാടിയോടെ സ്വീകരണ യോഗം ആരംഭിക്കും.മുവാറ്റുപുഴ അതിർത്തിയ കാരകുന്നത്ത് നിന്ന് 300 ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥ ക്യാപ്ടനെ ആനയിക്കുന്നത്.
കോതമംഗലം ആൻ തിയറ്ററിന് സമീപം ക്യാപ്റ്റനെ സ്വീകരിക്കും.തുടർന്ന് റെഡ് വോളണ്ടിയർ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച ശേഷം സമ്മേളന നഗരിയിലേക്ക് ആനയിക്കും. ക്യാപ്റ്റൻ സഞ്ചരിക്കുന്ന തുറന്ന വാഹനത്തിന് പിന്നിലായി റെഡ് വളണ്ടിയർ പരേഡ് ഉണ്ടാകും.ഒരു ലോക്കൽ കമ്മിറ്റിയിൽ നിന് പങ്കെടുക്കുന്ന ആളുകൾ മാത്രമാണ് ആൻ തീയറ്ററിനു സമീപം കേന്ദ്രീകരിക്കുക.
ബാക്കി മുഴുവൻ ലോക്കൽ കമ്മിറ്റികളും നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ നിന്ന് പ്രകടനമായി വൈകിട്ട് 5-ന് മുമ്പായി സമ്മേളന നഗരിയിൽ പ്രവേശിക്കും.
ലോക്കൽ കമ്മിറ്റികളുടെ പ്രകടനത്തിൽ കുട്ടികൾ വനിതകൾ എന്നിവരുടെ പങ്കാളിത്തം പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. പുറമേ ഓരോ ലോക്കൽ കമ്മിറ്റികൾക്കും പ്രത്യേകം വാദ്യമേളങ്ങൾ കലാരൂപം എന്നിവ നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
സ്വീകരണ ഗംഭീരമക്കുന്നതിന്റെ ഭാഗമായി ഇതിനകം തന്നെ പട്ടണത്തിലും മണ്ഡലത്തിന്റെ അതിർത്തിയായ കക്കടാശ്ശേരി വരെയുള്ള പ്രദേശങ്ങളിൽ കോടി തോരണങ്ങൾ കെട്ടി അലങ്കരിച്ചുകഴിഞ്ഞു.മുഖ്യമന്ത്രി ജാഥ ക്യാപ്റ്റൻ ജാഥ അംഗങ്ങൾ എന്നിവരുടെ കട്ടൗഔട്ടുകൾ എന്നിവ ഇതിനകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു.പട്ടണം ദീപാലംകൃതമാക്കുന്ന
തിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.
സ്വീകരണ സമ്മേളനത്തിൽ വ്യത്യസ്ഥ മേഖലകളിലെ പ്രമുഖ വ്യക്തികളെ പ്രത്യേകം ക്ഷണിതാക്കളായി പങ്കെടുപ്പിക്കുന്നുണ്ട്.മാർച്ച് ഒൻപതിന് രാവിലെ പ്രമുഖ വ്യക്തികളുമായി എം വി ഗോവിന്ദൻ മാസ്റ്റർ ആശയ വിനിമയം നടത്തും.
2013 മാർച്ച് 9 രാവിലെ നൂറുകണക്കിന് ഇരു ചക്ര വാഹനങ്ങളുടെ അകംപടിയോടെ ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കും.ഭാരവാഹികൾ വിശദമാക്കി.
വാർത്ത സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ ,ഏരിയ സെക്രട്ടറി കെ എ ജോയി ,ജില്ലാ കമ്മറ്റിയംഗം എ എ അൻഷാദ് ,സിഐടിയു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ ,ഏരിയ കമ്മിറ്റി അംഗം ആദർശ് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Latest news
സൂര്യതാപം; കാലിലെ തൊലി അടർന്ന് മാറി, സംസ്ഥാനത്ത് കടുത്ത വേനൽ
കണ്ണൂർ: കരുവഞ്ചാലിൽ സൂര്യതാപമേറ്റ് തയ്യൽ കട നടത്തുന്ന പള്ളിക്കവല സ്വദേശി രാമചന്ദ്ര(48)ൻ്റെ ഇരു പാദങ്ങളിലെയും തൊലി മുറിച്ച് നീക്കി.
രാമചന്ദ്രൻ പാദരക്ഷകൾ ധരിക്കാതെ കടുത്ത വേനലിൽ ടാറിട്ട റോഡിലൂടെ അശ്രദ്ധം നടന്നുപോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം ജില്ലകളിൽ വരുംദിവസങ്ങളിലെ താപനില 40 ഡിഗ്രി ആകുവാനുള്ള സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥ മന്ത്രത്തിന്റെ മുന്നറിയിപ്പ്.ഗ്രാമപ്രദേശങ്ങൾ മലയോര പ്രദേശങ്ങൾ നഗരങ്ങൾ എന്നിവിടങ്ങളിലും ചൂടിന് ശമനമില്ല.
കൊല്ലം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ചൂട് 39 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും, ആലപ്പുഴ, കോഴിക്കോട് , കണ്ണൂർ , എറണാകുളം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Latest news
പേരമ്പ്ര അനു കൊലപാതകം; ഭാര്യ റൗഫിനയുടെ പങ്ക് വെക്തമാക്കി മുജീബ്, തെളിവ് നശിപ്പിക്കാനും ശ്രമം എന്ന് സൂചന
കോഴിക്കോട്: പെരുമ്പ്ര അനു കൊലക്കേസിൽ മുജീബ് റഹ്മാന്റെ ഭാര്യയും അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
റിമാൻഡിൽ കഴിയുന്ന പ്രതി മുജീബ് റഹ്മാനെ ചോദ്യം ചെയ്തതോടുകൂടിയാണ് കേസിൽ റൗഫിനക്കുള്ള പങ്ക് പുറത്ത് വരുന്നത്.അനുവിനെ കൊലപ്പെടുത്തി കൈക്കലാക്കിയ സ്വർണം വിറ്റ് 1.43 ലക്ഷം രൂപയാണ് മുജീബ് കൈലാക്കിയത്.
ആദ്യ ചോദ്യം ചെയ്യലിൽ സ്വർണം വിറ്റപണം ചീട്ടുകളിച്ച് തീർത്തു എന്നാണ് മുജീബ് പറഞ്ഞിരുന്നത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സ്വർണ്ണം വിറ്റ് കിട്ടിയ പണം മുജീബ് റൗഫിനെ ഏൽപ്പിച്ചെന്ന് പോലീസിനോട് സമ്മതിക്കുന്നത്.
തനിക്ക് പണം എങ്ങനെ കിട്ടിയെന്നും ഇയാൾ റൗഫിയോട് വിശദീകരിച്ചിരുന്നു.തുടർന്ന് കാർ കാർ വാങ്ങാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ മുജീബ് അറസ്റ്റിൽ ആയതോടെ റൗഫിനെ പണം കൂട്ടുകാരിയെ ഏൽപ്പിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ റൗഫിനെ റിമാൻഡ് ചെയ്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ സ്വർണ്ണം വീണ്ടെടുക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Latest news
റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില; സ്വർണ്ണം പവന് 50,000 കെടന്നു
കൊച്ചി: പവന് 50, 400 രൂപയും ഗ്രാമിന് 6,300 രൂപയായുമായി വർദ്ധിച്ചു. ഡോളറിന്റെ വിനിമയത്തിൽ ഉണ്ടായ മാറ്റം അടക്കം വരുംദിവസങ്ങളിൽ സ്വർണ്ണവിലയിൽ പ്രതിഫലിക്കും എന്നാണ് കരുതുന്നത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു പുതിയ സ്വർണ്ണവില. എന്നാൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വർധിച്ച് 21 ന് 49,440 രൂപയായി മാറുകയായിരുന്നു.
രാജേന്ദ്ര വിപണിയിൽ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നതും ഫെഡറൽ റിസർവിന്റെ പ്രഖ്യാപനവും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകർ ആകൃഷ്ടരാകുന്നതും, ചൈനീസ് വനിതകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും,
പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വലിയതോതിൽ സ്വർണ്ണം ലക്ഷ്യം വക്കുന്നതും സ്വർണ്ണവിലയുടെ കുതിപ്പിന് കാരണമായി എന്നാണ്സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ.
Latest news
വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ദുരന്തം ഒഴിവായത് കൃത്യമായ ഇടപെടലിൽ, ഞെട്ടൽ ഒഴിയാതെ യാത്രക്കാർ
വയനാട്: മാനന്തവാടി പുൽപ്പള്ളി റോഡിൽ കുറച്ചിപ്പറ്റയിൽ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് എന്നും സൂചന.
ഇന്ന് രാവിലെയോട് കൂടിയാണ് കൽപ്പറ്റ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ആളുകൾക്ക് നേരെ ആന ഭീഷണി ഉയർത്തിയത്.
പെട്ടെന്നുള്ള ആനയുടെ വരവിൽ ഞെട്ടിയ യാത്രക്കാർ വാഹനം ഓരം ചേർത്ത് നിർത്തിയെങ്കിലും ആന അടുത്തതോടെ സഹയാത്രികർ ബഹളം വെച്ചത് മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചാവിഷയമായതിന് പിന്നാലെ വലിയ പേടിപ്പെടുത്തുന്ന സംഭവം ആയിരുന്നിട്ടും കാർ യാത്രികന്റെ മനോധൈര്യവും പ്രശംസിക്കപ്പെടുകയാണ്.
ആന തൊട്ടടുത്ത് എത്തിയപ്പോൾ വളരെ പക്വതയോടെ വാഹനം മുന്നോട്ട് എടുത്തതാണ് അപകടം ഒഴിവാകാനുള്ള മറ്റൊരു കാരണം എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ അടക്കം ചൂണ്ടിക്കാണിക്കുന്നത്.
കുറച്ചിപ്പറ്റയിൽ ജനവാസ മേഖലയോട് ചേർന്നാണ് ആന ഇറങ്ങിയത് എന്നാണ് പ്രാഥമിക നിഗമനം.റോഡിന് ഇരുവശവും കാട് ആയതിനാൽ ആന ആക്രമണം പതിവായ ഒരു പ്രദേശമാണ് ഇതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
Latest news
പത്തനംതിട്ടയിലെ കാർ അപകടം; അനുജക്ക് മർദ്ദനമേറ്റു,പിടിവലിക്ക് പിന്നാലെ ആത്മഹത്യ ശ്രമവും
പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കാർ കണ്ടൈനൽ ലോറിയിലേക്ക് ഇടിച്ച് കയറി രണ്ടുപേർ മരിച്ച സംഭവം. കരുതിക്കൂട്ടിയുള്ള ആത്മഹത്യയാണെന്ന സംശയം ശക്തമാകുന്നതിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്.
അപകടത്തിൽ തുമ്പമണ്ണൂർ ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റ് പള്ളി സുശീന്ദ്രം സ്വദേശിനി അനുജാ രവീന്ദ്രൻ (37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിൽ ഹാഷിം (31) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10:30 നാണ് അടൂരിൽ നിന്ന് പത്തനാപുരത്തേക്കുള്ള വഴിയിൽ അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വരികയായിരുന്ന ലോറിയിലേക്ക് അമിതവേഗതയിലായിരുന്ന കാർ ഇടിച്ച് കയറ്റുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ഇടിയുടെ ആഘാതത്തിൽ മുൻ സീറ്റിലിരുന്ന അനുജ പിൻസീറ്റിലേക്ക് തെറിച്ച് വീണു.സ്കൂളിലെ അധ്യാപകരുമോത്ത് തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ വാഹനം തടഞ്ഞ ഹാഷിം അനുജയെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
എന്നാൽ അനുജ കൂടെ പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് ആക്രോശിച്ചപ്പോൾ കാറിൽ കയറുകയും അമിതവേഗതയിൽ ഓടിച്ച് പോകുന്നത് കണ്ടപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് അനുജയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മറുപടി നൽകിയില്ല എന്നുമാണ് അധ്യാപകരുടെ വിശദീകരണം.
സഹ അധ്യാപകരോട് ചെറിയച്ഛന്റെ മകൻ വിഷ്ണു എന്ന് മറുപടി നൽകിയ അനുജ വീട്ടിലേക്ക് എത്തിക്കോളാം എന്നുപറഞ്ഞാണ് ഹാഷിമിനോടൊപ്പം പോയത്.പത്തനംതിട്ട കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്ത് വച്ചാണ് ഹാഷിം അനുജയെ കൂട്ടിക്കൊണ്ടുപോയത്.
വാഹനത്തിൻറെ വാതിലിൽ തട്ടി പുറത്തേക്ക് വിളിച്ചിറക്കി. തുടർന്ന് സഹ അദ്ധ്യാപകർ അനുജയുടെ ഭർത്താവിനെയും അനുജനെയും വിവരമറിയിക്കുകയായിരുന്നു.
പിന്നീട് അനുജയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കരയുകയായിരുന്നു എന്നും അധ്യാപകർ പറയുന്നു.
അടുത്ത പോലീസ് സ്റ്റേഷനിലേക്ക് അനുജയുടെ ഒപ്പം ഉണ്ടായിരുന്നവർ വിവരം കൈമാറിയെങ്കിലും നൂറനാട് പോലീസ് സ്റ്റേഷൻ വഴി അടൂർ സ്റ്റേഷനിലേക്ക് വിവരം അറിയിച്ചപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു.
സഹപ്രവർത്തകരോട് ആത്മഹത്യ ചെയ്യാൻ പോകുന്നു
എന്ന് അനുജ പറഞ്ഞതായാണ് പുറത്തുവരുന്ന സൂചനകൾ. വാഹനത്തിനുള്ളിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി.
അതേസമയം കാറിനുള്ളിൽ മൽപ്പിടുത്തം നടന്നതായും അനുജയ്ക്ക് മർദ്ദനമേറ്റതായി സംശയിക്കുന്നതായും കാർ വലത്തേക്ക് വെട്ടിച്ചപ്പോൾ അനുജ മൂന്ന് തവണ ഡോർ തുറന്ന് കാൽ പുറത്തിടുന്നത് കണ്ടതായും പഞ്ചായത്തംഗം മാധ്യമങ്ങൾക്ക് മൊഴി നൽകി.
കോട്ടയത്ത് ലോഡിറക്കിയശേഷം ഹരിയാനയ്ക്ക് പോകാൻ ശിവകാശിക്ക് പുറപ്പെട്ടതായിരുന്നു ലോറി.പത്തനാപുരം ഭാഗത്ത് നിന്നും തെറ്റായ ദിശയിൽ വന്ന കാർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ലോറി ഡ്രൈവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട് .
-
Latest news4 days ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Latest news1 day ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്
-
Latest news2 weeks ago
നേര്യമംഗലം “നിലാംബരിയിൽ” കത്തി വീശലും ആക്രമണവും ; ഓരാൾക്ക് കുത്തേറ്റു
-
Latest news4 weeks ago
നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു
-
Latest news2 weeks ago
അനുവിന്റെ മരണം,പ്രതി പിടിയിൽ,15 വർഷത്തിന് ശേഷവും നിനിയുടെ മരണത്തിന് പിന്നിൽ ചുരുളഴിയാത്ത ദരൂഹത;അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യം
-
Latest news3 weeks ago
കാണാതായ കുട്ടികൾ ഉൾവനത്തിൽ മരിച്ച നിലയിൽ; രക്ഷാദൗത്യം വൈകിയതിൽ പരക്കെ രോക്ഷം
-
Latest news2 weeks ago
സഭ വിവാഹം മുടക്കിയെന്ന് സംശയം,ബൈക്കിൽ ചുറ്റിക്കറങ്ങി, കുരിശുപള്ളികൾ തകർത്തു;യുവാവ് പിടിയിൽ
-
Latest news2 weeks ago
ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച നിലയിൽ