Connect with us

Latest news

പാമ്പുകടിയേറ്റ് 3 വയസുകാരി മരിച്ചു;വീടിനടുത്തെ കാട് വെട്ടണമെന്ന ആവശ്യം തള്ളി അധികൃതർ, നിയമ പോരാട്ടത്തിൽ പിതാവിന് വിജയം

Published

on

തൃശ്ശൂർ;മകളുടെ ജീവനെടുത്ത പാമ്പ് ഇഴഞ്ഞെത്തിയ കാട് വെട്ടിതെളിയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിവന്ന നിയമപോരാട്ടത്തിൽ പിതാവിന് വിജയം.

കാടുപിടിച്ച് കിടക്കുന്ന സ്ഥലം വെട്ടിതെളിയ്ക്കാൻ കൈവശക്കാർക്ക് നോട്ടീസ് നൽകണമെന്നും ഇവർ ഇത് നടപ്പിലാക്കിയില്ലങ്കിൽ പഞ്ചായത്ത് ആളെ നിർത്തി കാടുവെട്ടിതെളിയ്ക്കണമെന്നും ചിലവാകുന്ന തുക സ്ഥലം ഉടമകളിൽ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവായി.

മാള കുണ്ടൂർ കാച്ചപ്പിള്ളീൽ ബിനോയിയാണ് ഈ വിഷയത്തിൽ നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്.ബിനോയിയുടെ മകൾ ആവ്‌റിൻ ബിനോയി(3)മാള പൊയ്യ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ കൃഷ്ണൻകോട്ട് ഭാഗത്തുള്ള ഭാര്യ ലയയുടെ വീട്ടിൽവച്ച് പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു.

ഇത്തരത്തിൽ കാടുവെട്ടിതെളിയ്ക്കാതെ ദുരന്തഭീതി പരത്തുന്ന പ്രദേശങ്ങൾ ഏവിടെയുണ്ടെങ്കിലും ഇത് നോട്ടീസ് നൽകി വെട്ടിതെളിയ്ക്കാൻ സ്ഥലം ഉടമകളോട് അതാത് പ്രദേശത്തെ തദ്ദേശ -സ്വയം ഭരണസ്ഥാപങ്ങളിലെ ചുമതലക്കാർ ആവശ്യപ്പെടണമെന്നും കോടതി ഉത്തരവായിട്ടുണ്ട്.

തന്റെ കുഞ്ഞ് മരണപ്പെട്ടത് പോലെ ഇനിയും കൂട്ടികളോ മുതിർന്നവരോ പാമ്പുകടിയേറ്റ് മരണപ്പെടാം എന്ന സാഹചര്യമാണ് നില നിൽക്കുന്നതെന്നും അതിനാൽ വീടിന് സമപത്തെ കാട് വെട്ടിമാറ്റാൻ നടപടി സ്വീകരിയ്ക്കണം എന്നും ആവശ്യപ്പെട്ട് ബിനോയി ആദ്യം മാള പോലീസിനെയാണ് സമീപിച്ചത്.പോലീസ് പരിമിതികൾ നിരത്തി കൈയ്യൊഴിയുകയായിരുന്നു.

തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്കും തഹസീൽദാർക്കും വനംവകുപ്പ് അധികൃതർക്കും ഈ വിഷയത്തിൽ പരാതി സമർപ്പിച്ചു.തഹസീൽദാരുടെ ഇടപെടലിനെത്തുടർന്ന് ഒരു വട്ടം കാട് വെട്ടിതെളിച്ചു.താമസിയാതെ വീണ്ടും ഇവിടം കാടുകയറി.പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി ബിനോയി അധികൃതരെ പലവട്ടം സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.

ബിനോയി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ആർഡിഒ പ്രശ്നത്തിൽ ഇടപെട്ടു.തൊഴിലുറപ്പ് പോലുള്ള പദ്ധതികളിൽപെടുത്തി ഇവിടുത്തെ കാട് വെട്ടിതെളിയ്ക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്ന് ആർഡിഒ ഉത്തരവായി.

ഈ ഉത്തരവും വേണ്ടവണ്ണം നടപ്പിലായില്ല.വീണ്ടും പല തലങ്ങളിലും പരാതിപ്പെട്ടിട്ടും ഫലം കാണാത്തതിനെത്തുടർന്നാണ് ബിനോയി നിയമനടപടികളിലേയ്ക്ക്് കടക്കാൻ തീരുമാനിച്ചത്.

ബിനോയി -ലിയ ദമ്പതികൾ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്ന അവസരത്തിലാണ് കുട്ടി മരണപ്പെടുന്നത്.ഇവർക്ക് രണ്ടുമക്കളാണ്്.ഇവർ കൃഷ്ണൻകോട്ടയിലെ ലയയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.കഴിഞ്ഞ 2021 മാർച്ച് 24-നാണ് നാടിനെ കണ്ണീരിലാഴ്തി,കുഞ്ഞുമിടുക്കി ജീവൻ വെടിഞ്ഞത്.

താമസിച്ചിരുന്നതിന്റെ തൊട്ടടുത്ത് ആൾതാമസമില്ലാതെ കിടന്നിരുന്ന ഒരേക്കറോളം സ്ഥലം കാടുകയറികിടക്കുകയാണെന്നും ഇവിടെ നിന്നും വീടിന്റെ മുറ്റത്തേയ്ക്കിഴഞ്ഞെത്തിയ പാമ്പാണ് മോളുടെ ജീവനെടുത്തതെന്നുമാണ് വീട്ടുകാരുടെ വാദം.

ഇതിനുശേഷവും ഇവിടെ പാമ്പിനെ കണ്ടെന്നും സമീപവീടുകളിലെ കുട്ടികൾ കളിയ്ക്കുന്നതും അയൽക്കാർ നടക്കുന്നതും ഈ സ്ഥലത്തിനടുകൂടിയാണെന്നും അതിനാൽ ഇനിയും പാമ്പുകടിയേറ്റുള്ള മരണത്തിന് സാാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലയയുടെ പിതാവ് അടക്കമുള്ളവർ ഒപ്പിട്ട് പഞ്ചായത്തിലും തഹസീൽദാർക്കും വനംവകുപ്പ് അധികൃതർക്കും പരാതി നൽകിയത്.

ഇവിടം ഇഴജന്തുക്കളുടെയും നായ്ക്കളുടെയും കുറക്കന്മാരുടെയും നീർനായുടെയും മറ്റും താവളമായി മാറിയെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പരാതിയിൽ അധികൃതർ നടപടിയെടുക്കാതിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.

ബിനോയി-ലിയ ദമ്പതികൾ ജോലിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇറ്റലിയിലാണ്.വിദേശത്ത് ജോലി ചെയ്തുകൊണ്ടാണ് ബിനോയി നാട്ടിൽ ഇക്കാര്യത്തിനായി നിയമപോരാട്ടത്തിനായി കരുക്കൾ നീക്കിയത്.

മകൾ നഷ്ടപ്പെട്ട വേദന ഇനിയും വിട്ടകന്നിട്ടില്ല.മറ്റാർക്കും തങ്ങളുടെ ദുരവസ്ഥ ഉണ്ടാവരുതെന്ന ഒറ്റ ലക്ഷ്യത്തിലാണ് കാടുവെട്ടി,ഭീതിയകറ്റമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയത്.കോടതി വിധിയിൽ സന്തോഷമുണ്ട്.ഇനിയെങ്കിലും അധികൃതർ കണ്ണുതുറക്കണം.യാഥാർത്ഥ്യം ഉൾക്കൊള്ളണം.ബിനോയി വ്യക്തമാക്കി.

 

Latest news

അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ;തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു

Published

on

By

കുമളി;അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ. തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ചു.

രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് ആനയ്ക്ക് മയക്കുവെടി ഏറ്റതായിട്ടാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.ആരോഗ്യ പരിശോധനയ്ക്കു ശേഷം മേഘമലയിൽ തുറന്നുവിടും.

Continue Reading

Latest news

റോഡരികിലിരുന്ന് പരസ്യമായി മദ്യപാനം,ഒപ്പം കഞ്ചാവ് പുകയ്ക്കലും; മധ്യവയസ്‌കൻ പോലീസ് പിടിയിൽ

Published

on

By

 

തൊടുപുഴ; പമ്പ് ഹൗസിന് സമീപം റോഡരികിലിരുന്ന് പരസ്യമായി മദ്യപിക്കൂകയും കഞ്ചാവ് വലിയ്ക്കകയും ചെയ്ത മധ്യവയസ്‌കൻ പോലീസ് പിടിയിൽ.

പടിഞ്ഞാറെ കോടിക്കുളം പാലത്തിങ്കൽ വീട്ടിൽ സജീവനെയാണ് എസ്‌ഐ സിദ്ദീഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

കഞ്ചാവിന്റെ ഉറവിടത്തെ സംബന്ധിച്ച് ഇയാളിൽ നിന്നും വിവരങ്ങൾ ലഭിച്ചതായിട്ടാണ് സൂചന.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറയിച്ചു.

 

Continue Reading

Latest news

സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ മാധ്യമ പ്രവർത്തകന് നേരെ ആക്രമണം;6 പേർക്കെതിരെ പോലീസ് കേസെടുത്തു

Published

on

By

കുമളി; ഓട ക്ലീൻ ചെയ്യാത്തതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ സമദിന് നേരെ ആക്രമണം.

സി.പി.എം അനുഭാവികളായ ഒരു സംഘം ആളുകൾ വെള്ളിയാഴ്ച രാത്രി 8 മണിക്ക് ശേഷം തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് അബ്ദുൾ സമദ് പോലീസ് മൊഴി നൽകി.മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന 6 പേർക്കെതിരെ കുമളിപോലീസ് കേസെടുത്തു.

സംഭവത്തിൽ പരിക്കേറ്റ സമദ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

Continue Reading

Latest news

തലവേദന മൂലം കണ്ണടച്ചിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമം,വിഷമം നേരിട്ട യുവതിക്ക് കണ്ടക്ടറുടെ ഇടപെടൽ തുണയായി;ചെറുകര സ്വദേശി അറസ്റ്റിൽ

Published

on

By

തൊടുപുഴ;തലവേദനമൂലം കണ്ണടച്ചിരുന്നപ്പോൾ കൈക്രീയ.സഹികെട്ട് മറ്റൊരുസീറ്റിലേയ്ക്ക് മാറിയിട്ടും ഞരമ്പൻ വിട്ടില്ല.പിന്നാലെ കൂടി ഉപദ്രവം.സഹികെട്ടപ്പോൾ സങ്കടം പങ്കിട്ട് യുവതി.ഒടുവിൽ കണ്ടക്ടറുടെയും യാത്രക്കാരുടെയും ഇടപെടൽ.ശല്യക്കാരനായ യുവാവ് അഴിയ്ക്കുള്ളിൽ.

കഴിഞ്ഞ ദിവസം എറണാകുളം-തൊടുപുഴ കെഎസ്ആർടിസി ബസിലാണ് യുവതിക്ക് നേരെ യാത്രക്കാരൻ ലൈംഗികാതിക്രമം നടത്തിയത്.സഹികെട്ട് യുവതി കരഞ്ഞ് ബഹളം വച്ചപ്പോൾ ബസിലെ കണ്ടക്ടറും യാത്രക്കാരും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.

മലപ്പുറം ചെറുകര സ്വദേശി ചെനപറമ്പിൽ മുസാമി(36)ലിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.തൊടുപുഴ കോലാനി സ്വദേശിയും കൊച്ചി ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ 24 കാരിയാണ് യുവാവിന്റെ ലൈംഗീത അതിക്രമത്തിന് ഇരയായത്.

കരിങ്ങാച്ചിറയിൽ നിന്നാണ് യുവതി തൊടുപുഴയിലേയ്ക്കുള്ള ബസിൽകയറുന്നത്.മൂവാറ്റുപുഴയിൽ ബസ് എത്തിയപ്പോൾ പരാതിക്കാരിയുടെ അടുത്തിരുന്ന യുവതി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.

ഉടൻതന്നെ യുവാവ് പരാതിക്കാരിയുടെ അടുത്ത് വന്നിരുന്നു.തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്ന യുവതി ഈ സമയം ഉറക്കത്തിലായിരുന്നു. ഈ സാഹചര്യം മുതലാക്കി പ്രതി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.

ഞെട്ടി എഴുന്നേറ്റ യുവതി സീറ്റിൽ ഒതുങ്ങി ഇരുന്നപ്പോൾ വീണ്ടും അതിക്രമം നടത്തി. ഉടൻതന്നെ യുവതി എഴുന്നേറ്റ് മറ്റൊരു സീറ്റിൽ മാറി ഇരുന്നു.

യുവതി ഇരിക്കുന്നതിന് പിന്നിലായുള്ള സീറ്റിൽ ചെന്നിരുന്ന് ഇയാൾ വീണ്ടും അതിക്രമം നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ചോദ്യം ചെയ്തതോടെ ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും വണ്ടിയിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.

ഉടൻതന്നെ യാത്രക്കാർ ഇയാളെ തടഞ്ഞുവെക്കുകയും തൊടുപുഴ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ിയാളെ അറസ്റ്റ് ചെയ്തു.

 

Continue Reading

Latest news

സിസേറിയനിൽ പെൺകുഞ്ഞിന് ജന്മം നൽകി,7 മണിക്കൂറിന് ശേഷം രക്തസ്രാവം തുടങ്ങി,ചികത്സ ഫലിച്ചില്ല;അടിമാലി സ്വദേശിനിക്ക് ദാരുണാന്ത്യം

Published

on

By

അടിമാലി ; സീസേറിയനെതുർന്നുള്ള രക്തസ്രാവം അവസാനിപ്പിയ്ക്കുന്നതിനുള്ള ചികത്സ ഫലിച്ചില്ല.വിദഗ്ധ ചികത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു.

കഴിഞ്ഞപ്പോൾ അസ്വഭാവികമായി ഒന്നും ഉണ്ടായിരുന്നില്ല.ഗർഭപാത്രം ചുരുങ്ങു8 മണിക്കൂർ പിന്നിട്ടപ്പോൾ രക്തസ്രാവം തുടങ്ങി.നെത്തുടർന്നുള്ള രക്തസ്രാവം മൂലം യുവതി മരിച്ചു.

അടിമാലി ഇഞ്ചപ്പിള്ളിൽ എബിവറുഗീസിന്റെ ഭാര്യ ജിഷ (33)യാണ് മരണപ്പെട്ടത്.ഇന്നലെ രാവിലെ 10.30 തോടെ അടിമാലി താലൂക്ക് ആശുപത്രയിൽ ജിഷയെ സിസേറിയന് വിധേയയാക്കിയിരുന്നു.

വൈകിട്ട് 6.30 തോടടുത്താണ് രക്തസ്രാവം തുടങ്ങിയത്.ഗൈനക്കോളജിസ്റ്റ് മാരായ സത്യബാബു,അനശ്വര എന്നിവർ അടങ്ങിയ മെഡിയ്ക്കൽ സംഘം മരുന്നുകൾ നൽകി ഇത് നിയന്ത്രിയ്ക്കുന്നതിന് നടത്തിയ ശ്രമം വിഫലമാവുകയായിരുന്നു.

തുടർന്ന് വിദഗ്ധ ചിക്തസയ്ക്കായി ജിഷയെ ബന്ധുക്കൾ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് തീരുമാനിയ്ക്കുകയുമായിരുന്നു.

ഐസിയു ആമ്പുലൻസിൽ അടിമാലിയിൽ നിന്നും രാജഗിരിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കോതമംഗലത്തെത്തിയപ്പോൾ ജിഷയുടെ ആരോഗ്യനില പെട്ടെന്ന് വഴളായി.ആമ്പുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് ഉടൻ ഇവിടുത്തെ എംബിഎംഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനക്കമറ്റ അവസ്ഥയിലാണ് ജിഷയെ ഈ ആശുപത്രിയിൽ എത്തിച്ചത്.പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.ഹൃദയസ്തംഭനം ആയിരിക്കാം മരണത്തിന് കാരണമായതെന്നാണ് മെഡിയ്ക്കൽ സംഘത്തിന്റെ പ്രാഥമീക നിഗമനം.പരാതിയില്ലാത്തതിനാൽ ആശുപത്രി അധികൃതർ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

രാവിലെ സിസേറിയനിൽ ജിഷ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നെന്നും ഈ സമയം അസ്വഭാവികമായി ഒന്നും കണ്ടില്ലന്നും വൈകുന്നേരം രക്തസ്രാവം ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ലഭ്യമായ മാർഗ്ഗങ്ങളിലുള്ള ചികത്സ ലഭ്യമാക്കിയെന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലന്നും അടിമാലി താലൂക്ക് ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.സത്യബാബു വ്യക്തമാക്കി.

 

Continue Reading

Trending

error: