Latest news
കോടികൾ വിലയുള്ള സർക്കാർ ഭൂമിയിൽ കയ്യേറ്റം,നീക്കം സർക്കാർ പിൻതുണയിലെന്ന് ബിജോ മാണി;എംഎം മണിക്ക് എതിരെ ഉയരുന്നത് ഗുരുതര ആരോപങ്ങൾ
തൊടുപുഴ;മൂന്നാർ മേഖലയിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും ഒത്താശയോടെ എംഎം മണി കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി കയ്യേറുന്നതായി ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
അമ്യൂസ്മെന്റ് പാർക്ക് നിർമ്മിയ്ക്കാൻ എന്ന പേരിൽ മൂന്നാറിലും ആനയിറങ്കലിലും വൈദ്യുതി വകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായിട്ടാണ് ഹൈഡൽ ടുറിസം സെന്റർ പാട്ടത്തിന് നൽകിയിരിക്കുന്നത്.
ഇത് റദ്ദ് ചെയ്യണം. എംഎം മണി വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം സെന്ററർ ചെയർമാനുമായ കാലയളവിലാണ് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്ക് കോടികൾ വിലമതിക്കുന്ന ഭൂമി കൈമാറിയത്.
മൂന്നാർ ഹെഡ് വർക്ക് ഡാമിന്റെ ഭൂമി സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ് സഹകരണബാങ്കിനും ആനയിറങ്കലിൽ പെരുമ്പാവൂർ കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്പർശം ടൂറിസം ചാരിറ്റബിൾ സൊസൈറ്റി എന്ന കടലാസ് സോസൈറ്റിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.
വൈദ്യുതി ബോർഡിന്റെ കൈവശമുള്ള ഭൂമിയിൽ ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കണമെങ്കിൽ ഡയറക്ടർ ബോർഡിന്റെ അനുമതി ആവശ്യമാണ്.ഡാമിനോട് ചേർന്നുള്ള നിർമ്മാണങ്ങൾക്ക് ഡാം സേഫ്റ്റി അതോറിറ്റിയുടെ അനുമതിയും വേണം. മൂന്നാറിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ കെഎസ്ഇബി ഡയറക്ടർ ബോർഡോ, ഡാം സേഫ്റ്റി അതാറിറ്റിയോ അനുമതി നൽകിയിട്ടില്ല.
2015ൽ വിവിധ ഡാമുകളിൽ ബോട്ടിംഗിന് നൽകിയ അനുമതിയുടെ മറവിലാണ് ഇപ്പോൾ മൂന്നാറിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണം നടത്തുന്നത്.
മൂന്നാർ ഹെഡ് വർക്ക് ഡാമിലാകട്ടെ വൈദ്യുതി ബോർഡിന്റെ കൈവശമുള്ള 4 ഏക്കർ ഭൂമിയിലാണ് സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ് സഹകരണ ബാങ്ക് അമ്യൂസ്മെന്റ് പാർക്ക് നിർമിക്കുന്നത്.
ഈ സ്ഥലം ഹൈഡൽ ടൂറിസം സെന്റർ അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ തങ്ങൾക്ക് പാട്ടത്തിന് നൽകിയതാണെന്നാണന്നും പാർക്കിന്റെ നിർമാണം നിയമപരമാണെന്നുമാണ് ബാങ്കിന്റെ അവകാശവാദം.
ബാങ്കിന്റെ ഈ വാദം തെറ്റാണെന്ന് അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കാൻ എൻഒസി ക്കായി ബാങ്ക് നൽകിയ അപേക്ഷ പരിശോധിച്ചാൽ വ്യക്തമാകും. അപേക്ഷയോടൊപ്പം ബാങ്ക് സമർപ്പിച്ച പെർമിസീവ് സാങ്ഷൻ 2015 ലെയാണ്.
ഇതിൽ അമ്യൂസ്മെന്റ് പാർക്കിന് അനുമതിയില്ല.വൈദ്യുതി ബോർഡ് ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ പെർമിസീവ് സാങ്ഷൻ നൽകിയത് 2015 ലും 2019 ലുമാണ്. 2015 ൽ വിവിധ ഡാമുകളിൽ ബോട്ടിങ്ങിനാണ് അനുമതി നൽകിയിരിക്കുന്നത്.
ഇതിൽ തന്നെ 2019 ൽ പൊന്മുടിയിൽ 21 ഏക്കർ ഭൂമിയിൽ അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ എം എം മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിന് നൽകിയ അനുമതി വിവാദമായതാണ്. ഈ രണ്ട് ഉത്തരവുകളിലും മൂന്നാർ ഹൈഡൽ പാർക്കിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്കിന് അനുമതി നൽകിയിട്ടില്ല.
വൈദ്യുതി ബോർഡിന്റെ കൈവശമുള്ള കോടികൾ വിലമതിക്കുന്ന ഭൂമി നിയമപരമായിട്ടല്ല മൂന്നാർ സർവീസ് സഹകരണ ബാങ്കിന് അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ കൈമാറിയിട്ടുള്ളതെന്ന് വ്യക്തമാണ്.
മുൻ വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം ചെയർമാനുമായിരുന്ന എംഎം മണിയും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടറും ചേർന്നാണ് നിയമവിരുദ്ധമായ ഈ കരാർ നൽകിയത്. അടിയന്തരമായി കരാർ റദ്ദ് ചെയ്ത് സർക്കാർ ഭൂമി ഏറ്റെടുക്കണം.അധികാര ദുർവിനിയോഗവും അഴിമതിയും നടത്തിയ എംഎം മണിക്കും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടർക്കുമെതിരെ കേസെടുക്കണം. അല്ലാത്ത പക്ഷം നിയമ നടപടികളുമായി മുൻപോട്ട് പോകും, ബിജോ മാണി വിശദമാക്കി.
നിയമ പോരാട്ടവുമായി രാജാറാം
മുമ്പ് മൂന്നാർ സ്വദേശിയും കോൺഗ്രസ് നേതാവുമായ ആർ രാജാറാം കേരള ഹൈക്കോടതിയിൽ അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണത്തിനെതിരെ ഹർജ്ജി നൽകിയിരുന്നു.
റവന്യൂവകുപ്പിന്റെ എൻഒസി ഇല്ലാതെയാണ് ബാങ്ക് അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണം നടത്തുന്നതെന്നായിരുന്നു ഹർജ്ജിയിലെ പ്രധാന ആരോപണം.ഇതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവാകുകയും ചെയ്തിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി രാജാറാം റവന്യൂവകുപ്പ് സെക്രട്ടറിയെയും സമീപിച്ചിരുന്നു.പിന്നാലെ ബാങ്ക് നൽകിയിരുന്ന എൻഒസി അപേക്ഷ റവന്യൂവകുപ്പ് നിരസിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ റവന്യൂവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലും പാർക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി പരാതി ഉയർന്നിരുന്നു.ഇതെത്തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകുകയും ചെയ്തു.എന്നാൽ ഇതൊന്നും വകവയ്ക്കാതെ ബാങ്ക് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നുകാണിച്ച് രാജാറാം വീണ്ടും കോടതിയെ സമീപിച്ചു.
ഇതെത്തുടർന്ന് ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി.ിതിന് പിന്നാലെ വില്ലേജ് ഓഫീസർ നൽകിയ പരാതിയിൽ ബാങ്ക് പ്രസിഡന്റ് കെ വി ശശിയ്ക്കും സെക്രട്ടറി റാണി ഡി നായർ എന്നിവർക്കെതിരെ മൂന്നാർ പോലീസ് കേസെടുത്തതായുള്ള വാർത്തകളും പുറത്തുവന്നു.
കഴിഞ്ഞ മാസം 28-ന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെന്നും ഇത് വകവയ്ക്കാതെ പാർക്കിൽ നിർമ്മാണ പ്രവർത്തനം നടത്തിയെന്നും കാണിച്ചാണ് വില്ലേജ് ഓഫീസർ പൊലീസിൽ പരാതിപ്പെട്ടിരുന്നത്.
നിയമ സംവിധാനത്തെ വെല്ലുവിളിച്ച്, ജനദ്രോഹപരമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ബാങ്ക് നടത്തുന്നതെന്നും ്ഇത് പൂർത്തിയായാൽ ചെറിയ മഴപെയ്താൽ പോലും പട്ടണം വെള്ളത്തിനടിയിലാവുമെന്നും രാജാറാമിന്റെ വാദം.
കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാൾ പോലും സിപിഎം ജില്ലാകമ്മറ്റിയംഗം കെ വി ശശി പ്രസിഡന്റായുള്ള ബാങ്ക് ഭരണസമതി നടത്തിവരുന്ന അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണത്തിനെതിരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല എന്നതാണ് നിലവിലെ സ്ഥിതി.
ഇപ്പോൾ പാർക്ക് നിർമ്മാണത്തിനെതിരെ രംഗത്തിറങ്ങിയ താഴെക്കിടയിലെ നേതാക്കൾക്ക് പാർട്ടിയിൽ നിന്നും വേണ്ടത്ര പിൻതുണ കിട്ടുന്നില്ലന്നാണ് സൂചന.ഇതിനിടെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പാർക്ക് നിർമ്മാണത്തോട് മൃദുസമീപനം സ്വീകരിയ്ക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണത്തിൽ കോൺഗ്രസും സി പിഎം ഒത്തുകളിക്കുന്നതായി കാണിച്ച് അടുത്ത നാളുകളിൽ മൂന്നാറിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
Latest news
കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ
കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.
സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.
അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.
Latest news
കൊടുംചൂടിൽ വലഞ്ഞ് യാത്രക്കാർ: അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ട്രെയിൻ പിടിച്ചിട്ടത് ഒരു മണിക്കൂറോളം, മുന്നറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപം
കോഴിക്കോട്: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് റെയിൽവേ. പാതയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഏറനാട് എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടത് ഒരു മണിക്കൂറോളം.
ഉച്ചയ്ക്ക് 12:30ന് കോഴിക്കോട് എത്തുന്ന 16606 നമ്പർ തിരുവനന്തപുരം മാംഗളൂരു ഏറനാട് എക്സ്പ്രസ്സാണ് ഇന്നലെ വൈകി 12:53ന് കോഴിക്കോടെത്തി 1:57 ന് പുറപ്പെട്ടത്.
പതിവിലും ചൂട് കനക്കുന്ന ഈ അവസരത്തിലും അറ്റകുറ്റപ്പണി നിർത്തിവച്ച് ട്രെയിൻ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും മഴയ്ക്ക് മുന്നേ തീർക്കേണ്ട പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.
ട്രെയിൻ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മുന്നറിയിപ്പൊന്നും നൽകിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.
Latest news
അനുവദിച്ച തീയതി പുതുക്കി നൽകിയില്ല: ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധിയിൽ, ആർടിഒ ഓഫീസിലെത്തി അപേക്ഷകരുടെ പ്രതിഷേധം
കാക്കനാട്: അനുവദിച്ച തീയതി പുതുക്കി നൽകാത്തതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയതിനെതിരെ അപേക്ഷകർ ആർടിഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും പുറം സ്ഥലങ്ങളിൽ പഠിക്കാൻ പോകേണ്ടവരുമുൾപ്പെടെ ഒട്ടേറെ പേരാണ് അടിയന്തരമായി പുതിയ തീയതി ആവശ്യപ്പെട്ട് ആർടിഒ ഓഫീസിൽ എത്തിയത്.
എന്നാൽ ആര്‍ടിഒ കെ.മനോജ് സ്ഥലത്തില്ലാതിരുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും അപേക്ഷകർ ജോയിൻറ് ആർടിഒ കെ. ആർ സുരേഷിന്റെ ചെമ്പറിലേക്ക് കൂട്ടത്തോടെ ഇടിച്ച് കയറുകയും ചെയ്തു.
ദിവസങ്ങൾ പരിശ്രമിച്ചശേഷമാണ് തീയതി കിട്ടിയതെന്നും അത് റദ്ദാക്കിയത് ന്യായമല്ലെന്നും വാദിച്ച അപേക്ഷകർ പ്രശ്നം പരിഹരിച്ച് ലഭിച്ച തീയതി പുനർസ്ഥാപിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.
അതേസമയം ആര്‍ടിഒ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മറുപടി നൽകിയ ജോയിൻറ് ആർടിഒ സംസ്ഥാനതലത്തിൽ നടപ്പാക്കിയ പരിഷ്കരണമാണെന്നും പരാതി മുകളിലേക്ക് അറിയിക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഇതോടെ ശാന്തരായ പ്രതിഷേധക്കാർ പിരിഞ്ഞ് പോയി.അപേക്ഷകരിൽ പലരും സ്കൂളുകളിലും എത്തി പരാതി ബോധിപ്പിച്ചെങ്കിലും തീയതി കിട്ടാതായതോടെ ഡ്രൈവിംഗ് സ്കൂളുകളും പ്രതിസന്ധിയിലാണ്.
Latest news
ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണ് വോട്ടേർക്ക് ദാരുണാന്ത്യം
ഒറ്റപ്പാലം: ചുനങ്ങാട് വാണിവിലാസത്തിൽ വോട്ട് ചെയ്യാൻ എത്തിയ വോട്ടർ കുഴഞ്ഞ് വീണ് തൽക്ഷണം മരിച്ചു. വാണി വിലാസിനി മോഡേൺ കാട്ടിൽ ചന്ദ്രൻ (68)ആണ് മരിച്ചത്.
വോട്ട് ചെയ്ത് മടങ്ങവേ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Latest news
ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news4 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്