M4 Malayalam
Connect with us

Latest news

കര്‍ഷകര്‍ക്കും ക്രൈസ്തവര്‍ക്കും ജീവിക്കുവാന്‍ സാഹചര്യം ഒരുക്കണം ; മോണ്‍. പയസ് മലേക്കണ്ടത്തില്‍

Published

on

കോതമംഗലം: കര്‍ഷകര്‍ക്കും ക്രൈസ്തവര്‍ക്കും കേരളത്തില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍.പയസ് മലേക്കണ്ടത്തില്‍ ആവശ്യപ്പെട്ടു.

കാര്‍ഷികവിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക രൂക്ഷമായ വന്യമൃഗ ശല്യം തടയുക ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയനിലം നയിക്കുന്ന അതിജീവന യാത്രയ്ക്ക് കോതമംഗലത്ത് ഒരുക്കിയ സ്വീകരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

വന്യമൃഗ ശല്യവും കാര്‍ഷിക വിളകളുടെ വിലയിടിവും അവഗണനയും മൂലം യാതനയനുഭവിക്കുന്ന കര്‍ഷകരെ രക്ഷിക്കുവാനും സഹായിക്കുവാനും ആരുമില്ലാത്ത സ്ഥിതിയാണ്.

സഹിഷ്ണുതയും സാഹോദര്യവും എന്നും പുലര്‍ത്തുകയും ഏവര്‍ക്കും നീതി ലഭ്യമാക്കുവാന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുള്ള ക്രൈസ്തവ സമൂഹം പ്രതിസന്ധിയില്‍ ആയപ്പോള്‍ സഹായിക്കുവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും ഇല്ല എന്നുള്ളത് ദുഃഖകരമാണ്.

ന്യായമായ അവകാശങ്ങള്‍ നല്‍കാനുള്ള മര്യാദ ബന്ധപ്പെട്ടവര്‍ പുലര്‍ത്തണം.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോതമംഗലം ചെറിയപള്ളിത്താഴത്ത് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ രൂപത പ്രസിഡന്റ് ജോസ് പുതിയേടം അധ്യക്ഷത വഹിച്ചു.

അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി.ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍.ഫാ.തോമസ് ജെ പറയിടം പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍.ഫാ. തോമസ് ചെറുപറമ്പില്‍ രാജീവ് കൊച്ചുപറമ്പില്‍,കോതമംഗലം ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്, ബെന്നി ആന്റണി,സണ്ണി കടൂത്താഴെ, തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ഫാ. ജേക്കബ് തലാപ്പിള്ളി,ഫാ.എമ്മാനുവല്‍ കുന്നംകുളം,ഫാ. മാത്യു അത്തിക്കല്‍ ശ്രീമതി ടെസി ബിജു,ജോയ് പോള്‍ പീച്ചാട്ട്,അലോഷ്യസ് മാത്യു,ജോര്‍ജ് കുര്യാക്കോസ്,ജോജി സ്‌കറിയ,ജോണ്‍ മുണ്ടങ്കാവില്‍, ഷൈജു ഇഞ്ചകല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തോമസ് മലേക്കൂടി, ആന്റണി പാലക്കുഴി,ജിജി പുളിക്കല്‍,ഫാ. ജേക്കബ് വടക്കുമ്പാടം, വി യു ചാക്കോ ജോര്‍ജ് മങ്ങാട്ട്,ബിജു വെട്ടിക്കുഴ,പയസ് തെക്കേകുന്നേല്‍, പയസ് ഓലിയപ്പുറം,സീന സാജു മുണ്ടക്കല്‍, ജോണ്‍സന്‍ പീച്ചാട്ട്,മാജോ വേങ്ങൂരാന്‍,മോന്‍സി മങ്ങാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് അതിജീവന യാത്ര നടത്തുന്നത്.

ഇനി കർഷക ആത്മഹത്യ ഉണ്ടാവില്ലന്ന് ഉറപ്പുവരുത്താൻ  നടപടി സ്വീകരിക്കണം – അഡ്വ.ബിജു പറയനിലം

കോതമംഗലം: കർഷക ആത്മഹത്യ ഇനി ഉണ്ടാകില്ലെന്നും വന്യമൃഗ ശല്യം മൂലം ആരും ഇനി കൊല്ലപ്പെടില്ലെന്നും നവകേരള സദസ്സിന്റെ സമാപനത്തിൽ പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് പറയനിലം ആവശ്യപ്പെട്ടു.

കോതമംഗലത്ത് അതിജീവന യാത്രക്ക് നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വന്യമൃഗങ്ങൾ കാടുവിട്ട് നാട്ടിൽ ഇറങ്ങിയാൽ അതിനെ കൈകാര്യം ചെയ്യാനുള്ള നിയമം പാസാക്കണമെന്നും നിയമപാലകരെ നിലയ്ക്കു നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ജനമനസ്സറിയാനാണ് നവകേരള സദസ്സ് എങ്കിൽ മുഖ്യമന്ത്രി ഇതിന് തയ്യാറാകണം. യാതന അനുഭവിക്കുന്ന കർഷക സമൂഹത്തോടൊപ്പം കത്തോലിക്ക കോൺഗ്രസ് എന്നും ഉണ്ടാകും.

വന്യമൃഗങ്ങൾ കാടുവിട്ട് നാട്ടിൽ ഇറങ്ങിയാൽ അതിനെ കൈകാര്യം ചെയ്യാനുള്ള നിയമം പാസാക്കണമെന്നും നിയമപാലകരെ നിലയ്ക്കു നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ട. അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

1 / 1

Latest news

മൂന്ന് ജില്ലകളില്‍ താപനില കൂടുതൽ ; സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യമന്ത്രി

Published

on

By

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

1 / 1

Continue Reading

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Trending

error: