Sports
അന്തര്‍ സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; വിസില്‍ മുഴങ്ങാന്‍ മണിക്കൂറുള്‍മാത്രം , വിജയപ്രതീക്ഷയില്‍ എം ജി ടീം
കൊച്ചി;ദക്ഷിണമേഖലാ അന്തര്‍ സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ഇന്ന് തുടക്കം.മഹാത്മാഗാന്ധി സര്‍വകലാശാലയാണ് ചാമ്പ്യന്‍സ് ഷിപ്പിപ്പിന് അതിഥേയത്വം വഹിയ്ക്കുന്നത്.പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ,അവസാനവട്ട പരിശീലനത്തിലാണ് മഹാത്മാഗാന്ധി സര്‍വകലാശാല ഫുട്‌ബോള്‍ ടീം.കോതമംഗലം എം.എ എന്‍ജിനിയറിംഗ് കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക.
സന്തോഷ് ട്രോഫി അനുഭവപരിചയം ഉള്ള മഹാത്മാഗാന്ധി സര്‍വ്വകലാശാല ടീം വിജയ സാധ്യത നിലനിര്‍ത്തും എന്നാണ് കായിക വിദഗ്ദ്ധരുടെ പൊതുവെയുള്ള വിലയിരുത്തല്‍.
കോട്ടയം ബസേലിയോസ് കോളേജിലെ അഖില്‍ ചന്ദ്രന്‍ ആണ് മഹാത്മാഗാന്ധി സര്‍വകലാശാല ഫുട്‌ബോള്‍ ടീമിന്റെ നായകന്‍. അജയ് അലക്‌സ്, അര്‍ജുന്‍. വി (മുവാറ്റുപുഴ നിര്‍മല കോളേജ് )സലാഹുദീന്‍, ക്രിസ്തുരാജ്, അഖില്‍. കെ, ആദില്‍, ഡെലന്‍, അജ്‌സല്‍(കോതമംഗലം എം. എ കോളേജ്)
-അഖില്‍. ജെ. ചന്ദ്രന്‍, ഗിഫ്റ്റി, സഹദ്, സാലിം, റോഷന്‍, നിതിന്‍ (കോട്ടയം ബസേലിയസ് കോളേജ്)-നിംഷാദ്, ഹരിശങ്കര്‍, ഫാഹിസ്, ബിബിന്‍,സോയല്‍, അതുല്‍ (എറണാകുളം മഹാരാജാസ് കോളേജ്) എന്നിവര്‍ കളിക്കളത്തില്‍ ഇറങ്ങും. .
മഹാത്മാഗാന്ധി സര്‍വകലാശാലയും മാര്‍ അത്തനേഷ്യസ് കോളേജും സംയുക്തമായി ഇത് അഞ്ചാം തവണയാണ് അന്തര്‍സര്‍വകലാശാല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.ഫുട്‌ബോളില്‍ ഇത് 3-ാം തവണയും.എന്നാല്‍ 12 ദിവസം നീണ്ടു നില്ക്കുന്ന വമ്പന്‍ ഫുട്‌ബോള്‍ മത്സരം ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.
65 ഏക്കര്‍ വിസ്തൃതമായ മാര്‍ അത്തനേഷ്യസ് ക്യാംപസ് , പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുo കായിക പരിശീലനങ്ങള്‍ക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഖേലോ ഇന്ത്യയുടെ രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ ഒന്നാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് സ്‌പോട്‌സ് അക്കാദമി.വിദഗ്ദ്ധരായ പരിശീലകരടങ്ങുന്ന മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്‌പോട്‌സ് അക്കാദമിയിലെ കായിക താരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്നുണ്ട്.2013ല്‍ കായിക രംഗത്തെ കേരളത്തിലെ ഏറ്റവും മികച്ച കോളേജായി എം. എ. തെരെഞ്ഞെടുക്കപ്പെട്ടു.
2017 -ല്‍ കേരള സര്‍ക്കാര്‍ നടത്തിയ കോളേജ് ഗെയിംസില്‍ എം. എ. കോളേജ് ഓവര്‍ഓള്‍ ചാമ്പ്യന്‍മാരായി.ഇതുകൂടാതെ 2014-2017 വര്‍ഷങ്ങളില്‍ മികച്ച കായികാദ്ധ്യാപകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം മാര്‍ അത്തനേഷ്യസ് കോളേജിലെ കായിക വിഭാഗം വകുപ്പധ്യക്ഷന്മാരായിരുന്ന പി.ഐ. ബാബു , ഡോ.മാത്യൂസ് ജേക്കബ് എന്നിവരെ തേടിയെത്തി.
1000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍ , ടെന്നീസ് കോര്‍ട്ടുകള്‍ , അത്ലറ്റിക് ട്രാക്കുകള്‍, ക്രിക്കറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍, ഒളിപിക് നിലവാരവും വലുപ്പവുമുള്ള സ്വിമ്മിങ്ങ് പൂള്‍ , ഇന്‍ഡോര്‍ ഷൂട്ടിങ് റേഞ്ച് സ്‌പോട്‌സ് ഹോസ്റ്റലുകള്‍ എന്നിവ മാര്‍ അത്തനേഷ്യസ് ക്യാംപസിന്റെ പ്രൗഢി പ്രകടമാക്കുന്നു.
2016 -ല്‍ റിയോ ഒളിംപിക്‌സില്‍ മാര്‍ അത്തനേഷ്യസ് കോളേജിലെ 2 വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.ജൂനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് (ടോയ്യോ, ജപ്പാന്‍-2018) ഏഷ്യന്‍ അത്ലറ്റിക് മീറ്റ് (2017) വേള്‍ഡ് മിലിറ്ററി ഗെയിംസ് (കൊറിയ-2016 ) ഏഷ്യന്‍ ഗ്രാന്റ് പ്രിക്‌സ് സീരീസ് (തായ്‌ലാന്റ്-2015 ) ജൂനിയര്‍ സാഫ് അത്ലറ്റിക് മീറ്റ് (2013) വേള്‍ഡ് ആo റെസലിംഗ് ചാംപ്യന്‍ഷിപ്പ് (സ്‌പെയിന്‍ – 2012 ) ഇന്റര്‍നാഷണല്‍ മീറ്റ് ( സൗത്ത് കൊറിയ-2008) കോമണ്‍ വെല്‍ത്ത് ചെസ് ചാംപ്യന്‍ഷിപ്പ് (2013) , കോമണ്‍വെല്‍ത്ത് ഗെയിംസ് (2015 ) ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് കസാക്കിസ്ഥാന്‍ (2019 ) എന്നി മത്സരങ്ങളില്‍ മാര്‍ അത്തനേഷ്യസ് കോളേജിലെ കായിക പ്രതിഭകള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്.
മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് 8 വിദ്യാര്‍ഥികള്‍ സന്തോഷ് ട്രോഫി ടീം അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.സീനിയര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്കും മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥികളിലൊരാള്‍ തെരഞ്ഞെടുക്കപ്പെട്ടു.അടുത്തിടെ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പുരുഷ – വനിതാ വിഭാഗം ചാംപ്യന്മാരാണ് മാര്‍ അത്തനേഷ്യസ് കോളേജ്
Latest news
പ്രായം കുറഞ്ഞ ഇന്ത്യൻ താരം: ഡിഡേറ്റ്സ് ചെസിൽ ചരിത്രം കുറിച്ച് ഡി. ഗുകേഷ്
കാനഡ: ടൊറന്റോയിലെ ലോക ചെസ് ചാംപ്യന്റെ എതിരാളികളെ നിശ്ചയിക്കുന്ന കാൻഡിഡേറ്റ്സ് ചെസിൽ ജേതാവായി ഇന്ത്യൻ താരം ഡി.ഗുകേഷ്. ഇത് ചരിത്രനേട്ടമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ടൂർണമെന്റിൻ്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചാംപ്യനാണ് 17കാരനായ ഗുകേഷ്. 13 റൗണ്ടുകൾ പിന്നിട്ടപ്പോൾ 14-ാം റൗണ്ടിൽ അമേരിക്കൻ താരം ഹികാരു നകാമുറയെ സമനിലയിൽ തളച്ചതോടെയാണ് ഗുകേഷ് ഈ വർഷം അവസാനം നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിന് അവസരം നേടിയത്.
ഗുകേഷിന അഭിനന്ദിച്ച മുൻ ചാംപ്യൻ വിശ്വനാഥൻ ആനന്ദ് അഭിമാനകരമായ നോട്ടമാണ് സ്വന്തമാക്കിയത് എന്ന് എക്സിൽ കുറിച്ചു.
Sports
ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളി താരങ്ങളും
ധാക്ക: ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ വനിതാ ടീമില്‍ രണ്ട് മലയാളി താരങ്ങളെയും ഉള്‍പ്പെടുത്തി കേരള മുന്‍ ക്യാപ്റ്റന്‍ സജന സജീവനും. പോണ്ടിച്ചേരി ക്യാപ്റ്റന്‍ മലയാളി താരം ആശ ശോഭനയുമാണ് 16 അംഗ ടീമില്‍ ഉള്‍പ്പെടുന്നത്.
ആദ്യമായാണ് ഇരുവര്‍ക്കും ദേശീയ ടീമില്‍ അവസരം കിട്ടുന്നത്. അഞ്ച് മത്സര പരമ്ബര ഈ മാസം 28ന് ആരംഭിക്കും.കഴിഞ്ഞ രണ്ട് ഡ.ബ്ലി.യു. പി.എല്‍. സീസണുകളിലെ പ്രകടനമാണ് ആശയ്ക്ക് സഹായകമായത്. ഈ സീസണില്‍ മുംബയ്ക്കായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് സജനയ്ക്ക് ഗുണമായത്.
കേരളത്തിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന ആശ നിലവില്‍ പോണ്ടിച്ചേരി ടീമിലാണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ ആശ ഇക്കുറി ടീമിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗളുരുവിനെതിരെ താന്‍ നേരിട്ട ആദ്യ പന്തില്‍, ഇന്നിംഗ്സിലെ അവസാന പന്തില്‍ സിക്സര്‍ നേടി വിജയിപ്പിച്ചതോടെ ശ്രദ്ധ നേടിയ സജന ആഭ്യന്തര ക്രിക്കറ്റില്‍ തുടരെ മികച്ച പ്രകടനം നടത്തുന്ന താരമാണ് സജന.
News
ഐഎസ്‌എല്‍ മത്സരത്തിൽ ഹൈദരാബാദിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം
ഹൈദരാബാദ് ; ഐ എസ്‌എല്ലില്‍ വിജയവഴിയില്‍ തിരികെയെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയിലെ 34 ആം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് ഐമനിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഡെയ്സുകെയും നിഹാലുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ബാക്കി രണ്ട് ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയുടെ അവസാനം ജാവോ വിക്ടറാണ് ഹൈദരബാദിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ജയത്തോടെ പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് 19ന് പ്ലേ ഓഫില്‍ ഒഡീഷയെ നേരിടും.
Latest news
എതിർ ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ച് റൊണാൾഡോ: പിന്നാലെ റെഡ് കാർഡ്, 2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ
അബുദാബി: സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനെതിരെ ഉള്ള മത്സരത്തിൽ 2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പുറത്തായി.
61–ാം മിനിറ്റിൽ സലീം അൽ ദൗസ്റിയും, 72–ാം മിനിറ്റിൽ മാക്കോമും ആണ് അൽ ഹിലാലിനായി ഗോൾ നേടിയത്. 86–ാം മിനിറ്റിൽ എതിർ ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയ റോണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഒട്ടാവിയോ അൽ നസ്റിനായി വലകുലുക്കി. എന്നാൽ പാസ് നൽകിയ റൊണാൾഡോയ്ക്കെതിരെ റഫറി ഓഫ്സൈഡ് വിളിച്ചത് തർക്കത്തിനും റൊണാൾഡോയ്ക്ക് മഞ്ഞക്കാർഡ് നൽകാനും ഇടയാക്കി.
രണ്ടാം പകുതിയിൽ അൽ ഹിലാൽ 2 ഗോൾ നേടിയ ശേഷം കളിയുടെ ഗതിമാറിയെങ്കിലും എതിർ ടീമിലെ താരത്തെ കൈമുട്ടുകൊണ്ട് ഇടിച്ച് വീഴ്ത്തിയ റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾസാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ റോണാൾഡോയ്ക്കെതിരെ ട്രോളുകൾ പുറത്തിറങ്ങുകയും ചെയ്തു.
Sports
ഐ പി എല്ലില്‍ 2 മത്സരങ്ങളുടെ തീയതി പുനക്രമീകരിച്ചു
ഐ പി എല്ലില്‍ രണ്ട് മത്സരങ്ങള്‍ പുനഃക്രമീകരിച്ചതായി ബി സി സി ഐ പ്രഖ്യാപിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയല്‍സും തമ്മിലുള്ള മത്സരം 2024 ഏപ്രില്‍ 17 ന് ഈഡനില്‍ നടത്താൻ ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ കൊല്‍ക്കത്തയിലെ ഗാർഡൻസില്‍ ഈ മത്സരം ഒരു ദിവസം മുമ്ബ് 2024 ഏപ്രില്‍ 16 ന് നടക്കും. സെക്യൂരിറ്റി പ്രശ്നങ്ങള്‍ പോലീസ് ഉയർത്തിയതിനാല്‍ ആണ് ഈ മാറ്റം.
പകരം ഏപ്രില്‍ 16ന് നടക്കാനിരുന്ന ഗുജറാത്ത് ടൈറ്റൻസും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം ഏപ്രില്‍ 17 ന് നടക്കും. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ആകും ഈ മത്സരം നടക്കുജ.
-
Latest news4 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news3 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news3 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news3 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news1 week ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Uncategorized3 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news4 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news4 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്