News
തമിഴ്നാട് വിഷമദ്യ ദുരന്തം ; മരണം 13 ആയി
![](https://m4malayalam.in/wp-content/uploads/2024/06/IMG_20240620_081132_1200_x_628_pixel.jpg)
ചെന്നൈ ; തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നാൽപതോളം പേർ ചികിത്സയിലുണ്ടെന്നാണ് വിവരം. കള്ളക്കുറിച്ചി താലൂക്കിലെ കരുണപുരം കോളനിയില്‍നിന്നുള്ളവരാണ് മരിച്ചവരും ചികിത്സയിലുള്ളവരും.
സംഭവത്തില്‍ തമിഴ്നാട് സർക്കാർ കർശനനടപടി ആരംഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ ശ്രാവണ്‍ കുമാർ ജടാവത്തിനെ സ്ഥലം മാറ്റി. എസ്.പി. സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്തു. എം.എസ്. പ്രശാന്ത് ആണ് പുതിയ ജില്ലാ കളക്ടർ. രജത് ചതുർവേദിക്കാണ് പോലീസ് സൂപ്രണ്ടിന്റെ ചുമതല. ഡി.എസ്.പിമാരായ തമിഴ്ശെല്‍വനേയും മനോജിനേയും സസ്പെൻഡ് ചെയ്തു. ഇവരെക്കൂടാതെ ഏഴ് പോലീസ് ഉദ്യോഗസ്ഥരേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വിഷമദ്യം വിറ്റ കണ്ണുക്കുട്ടു എന്നറിയപ്പെടുന്ന ഗോവിന്ദരാജിനെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ വിറ്റ മദ്യത്തില്‍ മെഥനോളിന്റെ അംശമുണ്ടായിരുന്നതായി ഫൊറൻസിക് പരിശോധനയില്‍ വ്യക്തമായതായി അധികൃതർ വാർത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം സി.ബി- സി.ഐ.ഡിക്ക് കൈമാറി. നിയമലംഘനങ്ങളെ ഉരുക്കുമുഷ്ടിയോടെ നേരിടുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. കള്ളക്കുറിച്ചിയില്‍ ചികിത്സയിലുള്ള 26 പേർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് മന്ത്രിമാരായ ഇ.വി. വേലുവിനോടും മാ. സുബ്രഹ്മണ്യനോടും സ്ഥലത്തേക്ക് തിരിക്കാൻ സ്റ്റാലിൻ നിർദേശിച്ചു.
സർക്കാർ കള്ളക്കുറിച്ചിയിലേക്ക് നാലംഗ മെഡിക്കല്‍ സംഘത്തെ അയച്ചു. സേലത്തുനിന്നും തിരുവണ്ണാമലൈയില്‍നിന്നും കള്ളക്കുറിച്ചിയിലേക്ക് ഡോക്ടർമാരെത്തിയിട്ടുണ്ട്. 12 ആംബുലൻസുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. പാക്കറ്റ് മദ്യം കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥതകളുണ്ടായ 20-ഓളം പേർ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയില്‍ ചികിത്സതേടിയെന്നാണ് സർക്കാർ ഭാഷ്യം. 18 പേരെ പുതുച്ചേരി ജിപ്മെറിലേക്ക് മാറ്റി. ആറുപേർ സേലം സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
News
മാന്നാർ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
![](https://m4malayalam.in/wp-content/uploads/2024/07/kala-mannar.jpg)
ആലപ്പുഴ ; മാന്നാർ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട കല ഭർത്താവ് അനിലുമായി പിണങ്ങി വീട് വിട്ട് പോയത് കൊച്ചിയിലെ തുണിക്കടയില്‍ ജോലി ചെയ്യാനെന്ന് പൊലീസ്.കലയുടെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നു. കലയുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് കൊച്ചിയിലെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. അതിനു പിന്നാലെയാണ് കൊല നടത്തിയത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
കല കൊല്ലപ്പെട്ടത് 2009 ഡിസംബർ ആദ്യ ആഴ്ചയിലെന്നു റിമാൻഡ് റിപ്പോർട്ട്. വലിയ പെരുമ്ബുഴയില്‍ വച്ചാണു കൊല്ലപ്പെട്ടതെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്നത് വലിയ പെരുമ്ബുഴ പാലത്തിനടുത്തു വച്ചാണെന്നും അനില്‍ വാടകയ്ക്കെടുത്ത കാറില്‍ വച്ചാണെന്നും രണ്ടാം പ്രതി ജിനു ഗോപിയുടെ കുറ്റസമ്മതമൊഴിയിലുണ്ട്.
കൊല നടക്കുന്ന സമയത്ത് കാറില്‍ അനിലും കലയും മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. കലയ്ക്കു മദ്യം നല്‍കിയെന്നും വിവരമുണ്ട്. കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാനാണ് അനില്‍ മറ്റുള്ളവരുടെ സഹായം തേടിയത്. കേസിലെ പരാതിക്കാരനായ സുരേഷ് കുമാറിനെ വിളിക്കുന്നതും ഈ സമയത്താണ്. കലയുടെ മൃതദേഹം കാണിച്ചെന്നും സഹായം തേടിയെന്നും പൊലീസ് കണ്ടെത്തി. ഇവർ വിസമ്മതിച്ചപ്പോള്‍ അനില്‍ ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി.
കലയുടെ മൃതദേഹവുമായി പ്രതികളെ കാറില്‍ കണ്ടെന്നു സുരേഷ് കുമാർ പൊലീസിനു മൊഴി നല്‍കിയിരുന്നു. തട്ടാരമ്ബലം – വലിയ പെരുമ്ബുഴ പാലം – മാന്നാർ റോഡില്‍ ഇരമത്തൂർ ചിറ്റമ്ബലം ജംക്‌ഷനടുത്തു വച്ചാണു പ്രതികളെയും മൃതദേഹവും കണ്ടതെന്നാണു മൊഴി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നാലെ വാഹനത്തേക്കുറിച്ചും മൃതദേഹം കുഴിച്ചിട്ട സ്ഥലത്തേക്കുറിച്ചും വിവരം ലഭിക്കുകയൊള്ളൂ.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
കോതമംഗലം കുളങ്ങാട്ടുകുഴി ആലുംചോട് പൈനാപ്പിൾ തോട്ടത്തിൽ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി; ഷോക്കേറ്റ് ചരിഞ്ഞതെന്ന് പ്രാഥമീക നിഗമനം
![](https://m4malayalam.in/wp-content/uploads/2024/07/kottappady.jpg)
കോതമംഗലം; കോതമംഗലം കുളങ്ങാട്ടുകുഴി ആലുംചോട് പൈനാപ്പിൾ തോട്ടത്തിൽ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി.
ഏകദേശം 18 വയസ് പ്രായം തോ്ന്നിയ്ക്കുന്ന പൂർണ്ണ ആരോഗ്യവാനായ കൊമ്പന്റെ ജഡമാണ് കണ്ടെത്തിയിട്ടുള്ളതെന്നും പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ ഉടൻ ആരംഭിയ്ക്കുമെന്നും കോടനാട് ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു.
സമീപത്ത് പനിമറിച്ചിട്ടിട്ടുണ്ട്.മറിച്ചിട്ട പന പതിച്ചത് ഇലവൻ കെവി ലൈനിലേയ്ക്കാണെന്നും തിന്നാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റായിരിയ്ക്കാം കൊമ്പൻ ചരിഞ്ഞതെന്നുമാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമീക നിഗമനം.
തോട്ടം ഉടമയുടെ ഭാഗത്തുനിന്നും ആന ചരിയുന്നതിനുള്ള കാരണം കണ്ടെത്താനായിട്ടില്ലന്നും വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് അപാകതകൾ ഉണ്ടോ എന്ന കാര്യം പരിശോധിയ്ക്കുമെന്നും അധികൃതർ അറയിച്ചു.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
News
ഇന്ത്യയിലെ ആദ്യ ഐസിസിയുടെ ഓൾറൗണ്ടർ റെക്കോർഡ് നേടി ഹർദിക്ക് പാണ്ഡ്യ
![](https://m4malayalam.in/wp-content/uploads/2024/07/IMG_20240704_092542_1200_x_628_pixel.jpg)
ന്യൂഡൽഹി ; ടി20 ലോകകപ്പില്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയ്ക്ക് റെക്കോര്‍ഡ്. ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന പെരുമയാണ് ഹര്‍ദിക് പാണ്ഡ്യയെ തേടിയെത്തിയത്. ടി20 ലോകകപ്പില്‍ 144 റണ്‍സും 11 വിക്കറ്റുകളുമായി മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്തത്.
ഫൈനലില്‍ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നല്‍ സൃഷ്ടിച്ച്, മികച്ച ഫോമില്‍ കളിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെയ്ന്റിച്ച് ക്ലാസന്റെ നിര്‍ണായക വിക്കറ്റ് കൊയ്ത് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് ഹര്‍ദിക്കിന്റെ ബൗളിങ് ആണ്. ഫൈനലില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് ഹര്‍ദിക് നേടിയത്.
17 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം ടി20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് ഹര്‍ദിക് വഹിച്ചത്. രണ്ടുപേരെ പിന്തള്ളിയാണ് ഹര്‍ദിക് ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഹര്‍ദിക്കിന് 222 പോയിന്റുകളാണ് ഉള്ളത്. ഇതുവരെ ഒരു ഇന്ത്യന്‍ ഓള്‍റൗണ്ടറും ടി20 ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിട്ടില്ല.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
News
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
![](https://m4malayalam.in/wp-content/uploads/2024/07/n6205534631720064479330e4956595cee7e8a004e968420d5cd2716e61525977236676c075ee3d37d2ac63.jpg)
തിരുവനന്തപുരം ; സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 24നാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്- ജ്യോതി ദമ്ബതികളുടെ മകനാണ് മൃദുല്‍.
രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്. ജൂണ്‍ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തില്‍ മൃദുല്‍ കുളിച്ചിരുന്നു. അതിനു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കുട്ടിയില്‍ കണ്ടത്.
പിന്നാലെ കുളം നഗരസഭ അധികൃതർ അടപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി 11.24നാണ് മൃദുല്‍ മരിച്ചത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ മിലൻ. സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും.
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Latest news
പദ്ധതി നടത്തിപ്പിൽ വൻ ക്രമക്കേടുകൾ; കോടികൾ ചിലവഴിച്ചിട്ടും മൂന്നാറിൽ “ദുർഗന്ധം” ബാക്കി,പിടിമുറുക്കി വിജിലൻസും
![](https://m4malayalam.in/wp-content/uploads/2024/07/ODIT.jpg)
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി; മൂന്നാർ പഞ്ചായത്തിലെ വിവിധ പദ്ധതികളിൽ വൻ ക്രമക്കേടെന്ന് ആരോപണം.ഹൈക്കോടതി ഇടപെടലിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.
മൂന്നാർ ഗ്രാമപഞ്ചായത്തിലെ മുൻ സെക്രട്ടറി ആയിരുന്ന കെ.എൻ സഹജൻ ഇംപ്ലിമെന്റിംഗ് ഓഫീസറായി നടപ്പിലാക്കിയ ഏഴോളം പദ്ധതികളിലാണ് അഴിമതി സംബന്ധിച്ച് പരാതി ഉയർന്നിട്ടുള്ളത്.
പൊതുപ്രവർത്തകനായ ബേസിൽ ജോർജ്ജ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല.
ഇതെത്തുടർന്ന് ബേസിൽ ഹൈക്കോടതിയെ സമീപിയ്്ക്കുകയും കോടതി വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശിയ്ക്കുകയുമായിരുന്നു.
മൂന്നാർ ബ്യൂട്ടിഫിക്കേഷൻ ,ബ്യൂട്ടിഫിക്കേഷൻ വിപുലീകരണം,ലെഗസി വേസ്റ്റ് മാനേജ്മെൻറ്, മൂന്നാർ സോൺ വേസ്റ്റ് മാനേജ്മെന്റ്് ,സീവേജ് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പദ്ധതി എന്നിവയടക്കം 7 പദ്ധതികളെക്കുറിച്ചാണ് ബേസിൽ പരാതി ഉന്നയിച്ചിട്ടുള്ളത്.
ബേസിലിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള ഓഡിറ്റ് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.ഈസാഹചര്യത്തിലാണ് വിജിലൻസ് പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
മൂന്നാർ ഗ്രാമപഞ്ചായത്തിൽ വിവിധമാലിന്യ സംസ്‌കരണപദ്ധതികളിലായി 2021-2022 കാലഘട്ടത്തിൽ 15332433 രൂപ ചിലവഴിച്ചിട്ടും മാലിന്യസംസ്‌കരണം ഫലപ്രദമായില്ല എന്ന ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് ഇപ്പോൾ പരാതിയ്ക്കും ചൂടേറിയ വാദ-പ്രതിവാദങ്ങൾക്കും കാരണമായിട്ടുള്ളത്.
ജൈവ-അജൈവമാലിന്യങ്ങൾ തരംതിരിക്കാതെ വേസ്റ്റ് ഡമ്പിംഗ് യാർഡിൽ നിക്ഷേപിക്കുക വഴി ഗുരുതരമായ പാരിസ്ഥിക പ്രശ്നങ്ങൾക്കും പദ്ധതി നടത്തിപ്പ് കാരണമായിട്ടുണ്ടെന്നുള്ള ആക്ഷേപവും ശക്തമാണ്.
മാലിന്യപ്രശനം പരിഹരിയ്ക്കാൻ ചിലവഴിച്ച തുകയും ബില്ലുകളും നടന്ന പ്രവൃത്തിയുമായി ഒത്തുനോക്കുമ്പോൾ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ട് എന്നാണ് 2021-2022 ഓഡിറ്റ് റിപ്പോർട്ടിലെ സൂചന.
മാത്രമല്ല ബന്ധപ്പെട്ട എ.ഇ,സാങ്കേതിക വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടുകൾ ഇല്ലാതെയാണ് തുക സെക്രട്ടറി കമ്പനികൾക്ക് കൈമാറിയിട്ടുള്ളതെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.
ഏകപക്ഷീയമായി കമ്പനി ഹാജരാക്കിയ ബില്ലുകൾ പരിശോധിക്കാതെ തുക കൈമാറിയത് അഴിമതിയും പൊതുധനവിനിയോഗത്തിന്റെദുർവ്യായവുമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
ഓഡിറ്റ് പരാമർശങ്ങളിൽ ഇത് വ്യക്തമായിട്ടും നടപടി സ്വീകരിക്കാത്ത തദ്ദേശ സ്വയംഭരണ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥാ ഉണ്ടായിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണവും ശക്തമാണ്.
മാലിന്യസംസ്‌കരണത്തിന് ചിലവഴിച്ച തുക സുലേഖ സോഫ്റ്റ് വെയറിൽ ചേർക്കാത്തതിന് പിന്നിലെ കാര്യ-കാരണങ്ങളെക്കുറിച്ചും ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്.
കോടിക്കണക്കിന് രൂപ ചിലവഴിച്ച്, മാലിന്യങ്ങൾ മൂന്നർ കല്ലാറിലെ ഡമ്പിംഗ് യാർഡിൽ നിക്ഷേപിച്ചത് പരിസര-ജല-വായു മലിനീകരണത്തിന് കാരണമായെന്നും ഇത് പരിസകവാസികളിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്നും മറ്റുമുള്ള പരാതികളും ഉയർന്നിരുന്നു.
മാലിന്യം നീക്കം ചെയ്യുന്നതിന് ക്ലീൻ കേരള കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ വ്യക്തതയില്ലന്നും ഇതിൽ നമ്പരോ തീയതിയോ പോലും രേഖപ്പെടുത്താത്തതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് മറ്റൊരാരോപണം.
പദ്ധതി നടത്തിപ്പുമായി മോണിറ്ററിംഗ് നടത്തിയിട്ടില്ല,മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സമയത്ത് പഞ്ചായത്ത് അധികാരികളുടെ അസാന്നിധ്യം മൂലം നീക്കം ചെയ്ത മാലിന്യങ്ങളുടെ ഇനം, തരം, തൂക്കം എന്നിവ രേഖപ്പെടുത്താതെ പണം നൽകി,ഏകപക്ഷീയമായി ക്ലീൻ കേരള കമ്പനി നൽകിയ ഇൻവോയ്സുകൾ പ്രകാരം തുക നൽകി,ക്ലീൻ കേരള കമ്പനി മാലിന്യം നീക്കുന്നതിന് ചുമതലപ്പെടുത്തിയ കമ്പനികൾ ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയോ മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടില്ല തുടങ്ങിയ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.
കെ.എൻ സഹജൻ സെക്രട്ടറിയായിരുന്ന കാലയളവിലെ മാലന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിലും അന്വേഷണം വേണമെന്നും കരാർ കമ്പനികളും സെക്രട്ടറിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് പരാതിക്കാരന്റെ പ്രധാന ആവശ്യം.
മാലിന്യസംസ്‌കരണ പദ്ധതികളിലെ ക്രമക്കേടുകളിൽ വിശദമായി വകുപ്പുതല പരിശോധനയ്ക്ക് ഉന്നത അധികൃതർ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
പഞ്ചായത്ത് ഭരണസമതിയംഗങ്ങളിൽ ഒട്ടുമിക്കവർക്കും മലയാള ഭാഷാ പരിജ്ഞാനമില്ലാത്തതും തട്ടിപ്പിന് വളമായി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഭരണസമിതിയെ തെറ്റിധരിപ്പിച്ച് ഉദ്യോഗസ്ഥർ നടത്തിയ കൊള്ളയെ സംബന്ധിച്ച് വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
പരാതി ഉയർന്നിട്ടുള്ള പദ്ധതി നടത്തിപ്പിൽ സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.
തനിയ്‌ക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്നും വിജിലൻസ് അന്വേഷണം സ്വാഗതം ചെയ്യുന്നതായും കഴിഞ്ഞ ദിവസം എം4മലയാളത്തോട് മുൻ സെക്രട്ടറി കെ എൻ സഹജൻ പ്രതികരിച്ചിരുന്നു.
ബേസിലിന്റെ പരാതിയിലെ സൂചനകളും നടപ്പിലാക്കിയ പദ്ധതികളുടെ തൽസ്ഥിതിയും പരിശോധിച്ചാൽ ക്രമക്കേടുകളുടെ വിശദാംശങ്ങൾ ലഭിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.തുടരും
![](https://i0.wp.com/m4malayalam.in/wp-content/uploads/2024/05/m4.jpg?resize=740%2C964&ssl=1)
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
-
Uncategorized4 weeks ago
അങ്കമാലിയിൽ വീട്ടിൽ തീ പിടുത്തം ; അച്ഛനും അമ്മയും 2കുട്ടികളും അടക്കം 4 പേർ വെന്തുമരിച്ചു
-
Latest news2 weeks ago
അടിമാലിക്ക് സമീപം സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു
-
Latest news1 week ago
നേര്യമംഗലം വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണ് അപകടം; രാജകുമാരി സ്വദേശി മരിച്ചു
-
Latest news3 weeks ago
വാഹനത്തിൽ നിന്നും പുറത്തേക്ക് തുപ്പുന്നവർ ഇനി ശ്രദ്ധിചില്ലങ്കിൽ പണിയാകും , മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
-
Uncategorized3 weeks ago
ഓട്ടോറിക്ഷയിൽ കറങ്ങി മോഷണം, പ്രതികളായ രണ്ട് പേർ പിടിയിൽ
-
Latest news2 weeks ago
സർജ്ജന് 16,000, മറ്റൊരുഡോക്ടർക്ക്13,000, ഓപറേഷൻ തിയേറ്ററിന്18,000.., ചികത്സയ്ക്ക് അമിത ഫീസ്;കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിക്കെതിരെ പരാതി
-
Latest news3 weeks ago
ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ഭർത്താവ് ഭാര്യയുടെ അമ്മവീടും സഹോദരവീടും തീയിട്ടു
-
Latest news6 days ago
അഴിമതി കുരുക്കിൽ പുരസ്കാര ജേതാവും ;മുൻ മൂന്നാർ പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി