M4 Malayalam
Connect with us

Latest news

രൂപമാറ്റം ശ്രദ്ധകിട്ടാൻ, നിയലംഘകരിൽ വിദ്യാർത്ഥികളും; പരിശോധനകൾ ശക്തമാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്

Published

on

കോതമംഗലം; യാത്ര ചെയ്യാൻ ഉപയോഗിയ്ക്കുന്നതിനേക്കാൾ കൂടുതൽ കാഴ്ചക്കാരെ ആകർഷിയ്ക്കുന്നതിനാണ് ഒരുവിഭാഗം ഇരുചക്രവാഹനങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്നും ഈ വഴിക്കുള്ള നീക്കമാണ് നിയമലംഘനത്തിനും അപകടങ്ങൾക്കും കാരണമാവുതെന്നും വിലയിരുത്തൽ.

മോട്ടോർ വാഹന വകുപ്പ് അടുത്തിടെ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.നിയമ ലംഘനത്തിന് കടുത്ത പിഴ ഈടാക്കുന്ന സാഹചര്യത്തിലും രൂപമാറ്റം വരുത്തി ഇരുചക്രവാഹനങ്ങൾ നിരത്തിലിറക്കാൻ വിദ്യാർത്ഥികൾ അടക്കം തയ്യാറാവുന്നതിന് പിന്നിൽ കഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

നിയമ ലംഘനത്തിന് നിരവധി ഇരുചക്രവാനങ്ങൾ മോട്ടോർവാഹന വകുപ്പ് പിടികൂടുന്നുണ്ട്.5000 മുതൽ 12000 വരെ പിഴ ഈടാക്കാറുമുണ്ട്.വാഹനങ്ങളിൽ രൂപമാറ്റം വരുത്തുമ്പോഴാണ് കൂടുതൽ പിഴ ചുമത്തുക.രൂപമാറ്റം വരുത്തുന്നത് എന്തിനാണെന്ന് ചോദിച്ചാൽ ശ്രദ്ധകിട്ടാൻ എന്ന ഒറ്റ മറുപടിയാണ് ഉടമകളിൽ ഒട്ടുമിക്കവരും നൽകുന്നതെന്നാണ് ഉദ്യോഗസ്ഥർ പങ്കിടുന്ന വിവരം.

കഴിഞ്ഞ ദിവസം കോതമംഗലം ചേലാട് പോളിടെക്‌നിക് പരിസരത്ത് നടത്തിയ വാഹന പരിശോധനയിൽ നിയമലംഘനത്തിന് 4 ബൈക്കുകൾ പിടികൂടിയിരുന്നു.അര ലക്ഷത്തോളം രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.ഇവിടെ റോഡിൽ ബൈക്ക് റെയിസിംഗും അഭ്യസപ്രകടനവും മറ്റും നടക്കുന്നതായി നാട്ടുകാർ വിളിച്ചറിയിച്ചത് പ്രകാരമാണ് മോട്ടോർ വാഹനവകപ്പും പോലീസും സംയുക്തമായി പരിശോധനയ്‌ക്കെത്തിയത്.

ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായി പോളിടെക്‌നിക്കിലെ വിദ്യാർത്ഥികൾ ന്യൂജെൻ ബൈക്കുകളുമായി റോഡിൽ അഭ്യസപ്രകടനം നടത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ വ്യക്തമായി.തുടർന്നാണ് നിയമ ലംഘനം നടത്തിയ ബൈക്കുകൾ പിടികൂടി പിഴയിട്ടത്.

അപകരമായ ഡ്രൈവിംഗ്,ഹെൽമറ്റ് ഉപയോഗിക്കാതെ വാഹനം ഓടിയ്ക്കൽ ,സൈലൻസറുകളുടെ രൂപമാറ്റം തുങ്ങിയവയ്ക്കാണ്് പ്രധാനമായും പിഴ ചുമത്തിയിട്ടുള്ളതെന്നാ്ണ് ജോയിന്റ് ആർറ്റിഒ ഷോയി വർഗീസ് ഇത് സംബന്ധിച്ച് നൽകുന്ന വിവരം.മോട്ടാർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി എം ഇബ്രാഹീംകുട്ടി,അസിസ്റ്റ്ന്റ് മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർ റോയി പിയേഴ്‌സൺ എന്നിവരും പരിശോധനകളിൽ പങ്കെടുത്തിരുന്നു.

കോതമംഗലം സി ഐ അനീഷ് ജോയിയുടെ നിർദ്ദേശപ്രകരം എ എസ് ഐ കെ എം ഇബ്രാഹീം,എ എസ് ഐ ബിജു വർഗീസ്, സി പി ഒ അഖിൽ എന്നിവർരും പരിശോധനകളിൽ പങ്കാളികളായി.

 

1 / 1

Latest news

മൂന്ന് ജില്ലകളില്‍ താപനില കൂടുതൽ ; സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യമന്ത്രി

Published

on

By

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

1 / 1

Continue Reading

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Trending

error: