M4 Malayalam
Connect with us

Latest news

ബലാൽസംഘം ചെയ്‌തെന്ന് പരാതി, രഹസ്യമൊഴിയിൽ എല്ലാം കള്ളമെന്ന് യുവതി;കേസ് വഴിമാറിയ ആശ്വസത്തിൽ യുവാക്കൾ

Published

on

കോതമംഗലം;പ്ലൈവുഡ് കമ്പനി നടത്തിപ്പുകാരായ യുവാക്കളെ ബലാൽസംഘകേസിൽ കുടുക്കുന്നതിനുള്ള ഇതര സംസ്ഥാനക്കാരിയായ യുവതിയുടെയും ഇടനിലക്കാരന്റെയും നീക്കം പോലീസ് ഇടപെടലിൽ പൊളിഞ്ഞു.

ഊന്നുകൽ പോലിസ് സ്‌റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചുവരുന്ന പ്ലൈവുഡ് കമ്പിനിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി.ഇതെ കമ്പനി വാടകയ്‌ക്കെടുത്ത് നടത്തുന്നവന്നിരുന്ന അന്യസംസ്ഥാനക്കാരായ യുവാക്കൾ തന്നെ നിരവധി തവണ ബലാൽസംഘത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതിയിൽ സൂചിപ്പിച്ചിരുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാക്കളെ കസ്റ്റഡിയിൽ എടുത്തു.എന്നാൽ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല.യുവതിയുടെ മൊഴിയിൽ സംശയം തോന്നിയതിനാൽ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം തുടർനടപടികളിലേയ്ക്ക് നീങ്ങിയാൽ മതിയെന്നായിരുന്നു പോലീസ് നിലപാട്.ഇതാണ് പ്രതിസ്ഥാനത്തുണ്ടായിരുന്ന യുവാക്കൾക്ക് രക്ഷയായത്.

നടപടി ക്രമങ്ങളുടെ ഭാഗമായി പരാതിക്കാരിയെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു.ഈ മൊഴിയാണ് പോലീസിന് പിടിവള്ളിയായത്.കമ്പനി നടത്തിപ്പുകാർ ബലാൽസംഘം ചെയ്തിട്ടില്ലന്നും ബാഹ്യപ്രേരണയിലാണ് താൻ പോലീസിൽ പരാതി നൽകിയതെന്നും യുവതി മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയിൽ സമ്മതിയ്ക്കുകയായിരുന്നു എന്നാണ് സൂചന.

യുവതിയുടെ ഭർത്താവ് രോഗ ബാധിതനായിരുന്നപ്പോൾ ചികത്സയ്ക്കായി കമ്പനി നടത്തിപ്പുകാർ 20000 രൂപ നൽകിയിരുന്നു.ഇവർ വീണ്ടും ജോലിക്ക് എത്തിത്തുടങ്ങിയപ്പോൾ ശമ്പളത്തിൽ നിന്നും കമ്പനി നടത്തിപ്പുകാർ തുക തിരച്ചുപിടിയ്ക്കാൻ തുടങ്ങി.ഇതായിരുന്നു തനിയ്ക്ക് യുവാക്കാളോട് വൈരാഗ്യം തോന്നാൻ കരാണമെന്നാണ് യുവതിയുടെ മൊഴിയിലെ സൂചന.

മലയാളം അറയില്ലാത്ത യുവതി പരാതി നൽകിയത് മലയാളത്തിൽ ആയിരുന്നു.പരാതി തയ്യാറാക്കാനും യുവാക്കളെ കേസിൽ കുടുക്കാനുള്ള ഗുഡാലോചനയിലും പുറമെ നിന്നും യുവതിയ്ക്ക് സഹായം ലഭിച്ചിരുന്നെന്നാണ് പോലീസ് നിഗമനം.ഇത് സംബന്ധിച്ച് അന്വേഷണത്തിൽ യുവതിക്ക് സഹായം എത്തിച്ച ആളെകുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.

പരാതിക്കാരിയെ പ്രലോഭിപ്പിച്ച് സാമ്പത്തീക നേട്ടം ലക്ഷ്യമിട്ട് ഇയാൾ പോലീസിൽ പരാതി നൽകാൻ പ്രേരിപ്പിക്കുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.സംഭവം പോലീസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

സാമാന്യം തിരക്കുള്ള സ്‌റ്റേഷനിൽ ഈ കേസന്വേഷണത്തിനായി തങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തേണ്ടിവന്നതിന്റെ അമർഷവും സേനാംഗങ്ങൾ അടുപ്പമുള്ളവരുമായി പങ്കുവയ്ക്കുന്നുണ്ട്.

1 / 1

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Latest news

കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: തലശേരി മാടപ്പീടികയിൽ കളിക്കുന്നതിനിടയിൽ കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.

അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നതിനാൽ കുട്ടി പറമ്പിൽ കളിയ്ക്കാൻ പോകുകയും ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Trending

error: