M4 Malayalam
Connect with us

Latest news

ഫോൺചെയ്യാൻ പുറത്തിറങ്ങിയ യുവാവിന്റെ ജഡം റിസോർട്ടിലെ കുളത്തിൽ;പോലീസ് അന്വേഷണം തുടങ്ങി

Published

on

പീരുമേട് : സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിലെത്തിയ യുവാവിനെ കുളത്തിൽ വീണ് മരിച്ച നിലിയിൽ കണ്ടെത്തി.പള്ളുരുത്തി കണ്ണംമാലി അറക്കൽ വീട്ടിൽ ആൽബിന്റെ മകൻ തോമസ് പീറ്റർ ( നിബിൻ ) 30 ആണ് മരണപ്പെട്ടത്.ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം.

തിങ്കളാഴ്ച കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം ഭാഗത്തെ സ്വാകാര്യ റിസോർട്ടിൽ എത്തിയ പതിനൊന്നംഗ സംഘത്തിലെ അംഗമാണ് നിബിൻ.

റിസോർട്ടിൽ നിന്നും മടങ്ങുവാൻ തയ്യാറെടുക്കുന്നതിനിടെ നിബിൻ ഫോൺ ചെയ്യുവാനായി പുറത്തേക്കിറങ്ങിയെന്നും തിരിച്ച് വരാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോൾ മൃതദ്ദേഹം റിസോർട്ടിനോട് ചേർന്നുള്ള മീൻ വളർത്തുന്ന കുളത്തിൽ കാണപ്പെടുകയായിരുന്നെന്നും സുഹൃത്തുക്കൾ പോലീസിൽ മൊഴി നൽകിയതായിട്ടാണ്് സൂചന.

പീരീമേട് പോലീസ് മേൽനടപടി സ്വീകരിച്ചു.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക്് മാറ്റി.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറയിച്ചു.

Latest news

ചന്ദ്രഹാസൻ വടുതല വിരമിച്ചു

Published

on

By

കൊച്ചി ; ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല സർവീസിൽ നിന്ന് വിരമിച്ചു.

എറണാകുളം വടുതല സ്വദേശിയായ അദ്ദേഹം എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസറായാണ് ഔദ്യാഗിക ജീവിതം ആരംഭിച്ചത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസറായും കാക്കനാട് മീഡിയ അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ചു.

പത്രപ്രവർത്തന രംഗത്തു നിന്നാണ് അദ്ദേഹം പബ്ലിക് റിലേഷൻസ് വകുപ്പിലെത്തുന്നത്. മുൻ രാജ്യസഭാ എംപിയും എഴുത്തുകാരനും പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറുമായിരുന്ന ടി.കെ.സി. വടുതലയുടെ മകനാണ്. ഭാര്യ ശ്രീകല. മക്കൾ ശ്രീചന്ദന, ശ്രീനന്ദന.

കാക്കനാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പി ആർ ഡി തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ വി ആർ സന്തോഷ്‌, എറണാകുളം ജില്ല ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു, ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, അസിസ്റ്റന്റ് എഡിറ്റർ സി.ടി ജോൺ, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ഓഫീസുകളിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർമാരായ സൗമ്യ ചന്ദ്രൻ, എ ടി രമ്യ, എം എൻ സുനിൽകുമാർ എന്നിവരും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഇൻഫർമേഷൻ ഓഫീസ് ജീവനക്കാരും പങ്കെടുത്തു.

Continue Reading

Latest news

ചെന്നൈയിലെ മലയാളിയായ റെയിൽവേ ഗാർഡിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

Published

on

By

ചെന്നൈ; മലയാളി വനിതായായ റെയില്‍വേ ഗാര്‍ഡിനെ ആക്രമിച്ച 17 വയസ്സുകാരന്‍ മധുരയില്‍ പിടിയിൽ. പരുക്കേറ്റ കൊല്ലം കടവൂര്‍ താമസിക്കുന്ന ഗീതാസില്‍ രാഖി (23) ആണ് ആക്രമണമേടറ്റത്.  അപകടനില തരണം ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. അക്രമി സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഡിണ്ടിഗലില്‍ നിന്ന് തിരുനെല്‍വേലിയിലേക്കു പോയ ഗുഡ്‌സ് ട്രെയിനിന്റെ ഗാര്‍ഡായിരുന്നു രാഖി. മധുര കുടല്‍നഗറില്‍ ട്രെയിന്‍ സിഗ്‌നല്‍ കാത്തു കിടക്കവെ, 2 പേര്‍ കോച്ചില്‍ കയറി രാഖിയുടെ സ്വര്‍ണമാലയും ബാഗും മൊബൈല്‍ ഫോണും കവരാന്‍ ശ്രമിക്കുകയായിരുന്നു.

എതിര്‍ത്തതോടെ കത്തി ഉപയോഗിച്ച് ആക്രമിച്ച് ഫോണും പണവുമുള്ള ബാഗുമായി കടന്നു.ആക്രമണത്തില്‍ തലയ്ക്കു പരുക്കേറ്റ രാഖിയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാര്‍ മധുരയിലെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മദ്യപിക്കാനുള്ള പണത്തിനു വേണ്ടിയാണ് പ്രായപൂര്‍ത്തിയാകാത്ത സംഘം ഗാര്‍ഡിനെ ആക്രമിച്ചതാണെന്നാണു പൊലീസ് നിഗമനം

 

Continue Reading

Latest news

ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തുനിന്നും ഇടപെടല്‍; മാതൃകയായി ശ്രീധന്യ സുരേഷ്

Published

on

By

തിരുവനന്തപുരം;ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തു നിന്നും ഇടപെടല്‍;മാതൃകയായി ശ്രീധന്യ സുരേഷ്

രജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ സുരേഷ് ആണ് ഐഎഎസ് കാര്‍ക്കിടയില്‍ നിന്നും ചിലവുചുരുക്കിവിവാഹം നടത്തി ,പൊതുസമൂഹത്തിന് മാതൃകയായി മാറിയിരിക്കുന്നത്.

ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്.ഹൈക്കോടതി അസിസ്റ്റന്റായ വരന്‍ ഗായക് ആര്‍.ചന്ദ് ആയിരുന്നു വരന്‍.

ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ കെ.കെ.സുരേഷും കെ.സി.കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തില്‍ ഗാനം വീട്ടില്‍ കെ.രാമചന്ദ്രനും ടി.രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് വിവാഹം ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.

ജില്ലാ റജിസ്ട്രാര്‍ ജനറല്‍ പി.പി.നൈനാന്‍ വിവാഹ കര്‍മ്മം നിര്‍വഹിച്ചു.വധുവരന്മാര്‍ക്ക് ആശംസകള്‍ നേരാന്‍ റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എത്തിയിരുന്നു.

Continue Reading

Latest news

കേരള എസ് എസ് എൽ സി പരീക്ഷ ഫലം മെയ്‌ എട്ടിന്

Published

on

By

തിരുവനന്തപുരം ; ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു എസ്‌എസ്‌എല്‍സി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്ബാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ഇഡിയുടെ ഹര്‍ജി മെയ് 17 ന് മറ്റൊരു ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിലൂടെ കിഫ്ബി സമാഹരിച്ച ഫണ്ട് അടിസ്ഥാന വികസന ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഇഡിക്ക്‌ നിർദേശം നല്‍കിയിരുന്നു.

Continue Reading

Latest news

അങ്കമാലിയെ വിഴുങ്ങി ഗതാഗതക്കുരുക്ക്:വലഞ്ഞ് ജനം

Published

on

By

അങ്കമാലി: അങ്കമാലി ‌ടൗൺ മുതൽ അത്താണി വരെ യാത്രക്കാരെ വലച്ച് വൻ ഗതാഗതക്കുരുക്ക്. എംസി റോഡിലും സമാന സ്ഥിതിയുണ്ടായതിന് പിന്നാലെ ജന ജീവിതം ദുസ്സഹമാക്കുന്ന തരത്തിലേക്ക് ആവശ്യ സർവീസുകളായ ആംബുലൻസ്, ഫയർഫോഴ്സ് പോലുള്ള വാഹനങ്ങൾക്കും കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ദീർഘദൂര സർവീസുകളുള്ള യാത്രക്കാരുടെയും സ്ഥിതി വ്യത്യസ്തമല്ല. റോഡിലെ തിരക്ക് പാവപെട്ട വഴിയോര കച്ചവടക്കാരെയും കാൽനടയാത്രക്കാരെയും ബാധിച്ചു.

ട്രാഫിക് കമ്മിറ്റി വിളിച്ച് അനധികൃത പാർക്കിങ്ങുകൾ കണ്ടെത്തി നിയമനടപടികൾ സ്വികരിക്കാനും, കുറ്റമറ്റ ഗതാഗത സംവിധാനങ്ങൾ ഒരുക്കി അധികൃതർ ഇടപെടണമെന്നും, ആവശ്യമായ പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്നുമാണ് നാട്ടുകാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യം. ആവശ്യ ക്രമീകരണങ്ങൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നില്ല എന്നും നടപടികൾ സ്വികരിക്കുന്നില്ല എന്നും പ്രേദേശവാസികൾ പറയുന്നു.

ഇലക്ഷൻ ദിവസം ഉച്ചക്ക് ശേഷം കാലടി ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസുകൾ നഗരത്തിൽ പ്രവേശിക്കാതെ എൻഎച്ച് ലിങ്ക് റോഡ് വഴിയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കും തിരികെയും സർവീസുകൾ നടത്തിയിരുന്നത്. ഒരു പരുതിവരെ ഗതാഗതകുരുക്ക് കുറക്കാൻ ഇത് സഹായകരമായിരുന്നു എന്നും ,കൂടാതെ ഗതാഗതക്കുരുക്കിന് പരിഹാരമായി കരുതുന്ന അങ്കമാലി, കുണ്ടന്നൂർ ബൈപാസ് പദ്ധതികൾ എങ്ങുമെത്തിയിട്ടില്ലെന്നും, അങ്കമാലി ടൗണിലെ ഗതാഗത കുരുക്കിന്റെ തുടക്കമായ അങ്ങാടിക്കടവ് സിഗ്നൽ ജംക്‌ഷനിൽ ഒട്ടെറെ അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.

അതെസമയം തൃശൂർ റൂട്ടിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകുന്ന ക്യാംപ്ഷെഡ് റോഡിലേക്കുള്ള ഭാഗത്ത് ഫ്രീ ലെഫ്റ്റിനുള്ള സൗകര്യമൊരുക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി.ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു. ദേശീയപാതയിൽ എപ്പോഴെങ്കിലും വാഹനങ്ങളുടെ ഒഴുക്കിന് നേരിയ തടസ്സം ഉണ്ടായാൽ പോലും അത് വൻ കുരുക്ക് രൂപപ്പെടാൻ കാരണമാകുമെന്നാണ് ഇവർ പറയുന്നത്.

Continue Reading

Trending

error: