Connect with us

Latest news

കണ്ണൂരിൽ 2 കുട്ടികൾ മുങ്ങി മരിച്ചു

Published

on

കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ 2 കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. ആദിൽ ബിൻ മുഹമ്മദ് (13) മുഹമ്മദ് മിസ്ബൽ അമീൻ (10) എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് ഒരു മണിയോടെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

കുളത്തിൽ നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.

പോലിസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Latest news

കണ്ണൂർ ഇരിട്ടിയിൽ വിദ്യാർത്ഥിനികൾ ഒഴിക്കപ്പെട്ടു:28കാരിയുടെ മൃതദേഹം കണ്ടെത്തി,21കാരിക്കായി തുടരുന്നു

Published

on

By

കണ്ണൂർ: ഇരിട്ടി പടിയൂർ പൂവം പുഴയിൽ ഇറങ്ങുന്നതിനിടെ ഒഴിക്കപ്പെട്ട് കാണാതായ 2 പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്.

ഒപ്പമുണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയ്ക്കായി (21) തിരച്ചിൽ പുരോഗമിക്കുകയാണ്.സഹപാഠിയെ സന്ദർശിക്കാനായി പടിയൂർ പൂവത്തെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും.

സമീപമുള്ള പുഴക്കരയിൽ ചിത്രങ്ങളും വിഡിയോവും പകർത്തിയ ശേഷം വാട്ടർ അതോറിറ്റിയുടെ ടാങ്കിന്‌ സമീപം പുഴയിൽ ഇറങ്ങിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം.

മത്സ്യം പിടിക്കുന്നവരും ടാങ്കിന് മുകളിലുണ്ടായിരുന്ന വാട്ടർഅതോറിറ്റി ജീവനക്കാരനും പുഴയിൽ ഇറങ്ങുന്നത് വിലക്കിയെങ്കിലും ഇതിനിടയിൽ ഇവർ മുങ്ങിത്താഴുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഒഴുക്കിൽ പെട്ടവരിൽ ഒരാൾ മൽസ്യത്തൊഴിലായിലകളുടെ വലയിൽ കുടുങ്ങിയെങ്കിലും വലയുടെ പുറത്ത് പോയതിനാൽ രക്ഷിക്കാൻ സാധിച്ചില്ല.

അഗ്നിരക്ഷാ സേനയുടെയും സ്‌കൂബാ ഡൈവർമാർ മാരുടെയും നേതൃത്തത്തിലാണ് തിരച്ചിൽ തുടരുന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കോതമംഗലം കുളങ്ങാട്ടുകുഴി ആലുംചോട് പൈനാപ്പിൾ തോട്ടത്തിൽ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി; ഷോക്കേറ്റ് ചരിഞ്ഞതെന്ന് പ്രാഥമീക നിഗമനം

Published

on

By

കോതമംഗലം;   കോതമംഗലം കുളങ്ങാട്ടുകുഴി ആലുംചോട് പൈനാപ്പിൾ തോട്ടത്തിൽ കാട്ടുകൊമ്പന്റെ ജഡം കണ്ടെത്തി.

ഏകദേശം 18 വയസ് പ്രായം തോ്ന്നിയ്ക്കുന്ന പൂർണ്ണ ആരോഗ്യവാനായ കൊമ്പന്റെ ജഡമാണ് കണ്ടെത്തിയിട്ടുള്ളതെന്നും പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ ഉടൻ ആരംഭിയ്ക്കുമെന്നും കോടനാട് ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു.

സമീപത്ത് പനിമറിച്ചിട്ടിട്ടുണ്ട്.മറിച്ചിട്ട പന പതിച്ചത്  ഇലവൻ കെവി ലൈനിലേയ്ക്കാണെന്നും തിന്നാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റായിരിയ്ക്കാം കൊമ്പൻ ചരിഞ്ഞതെന്നുമാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമീക നിഗമനം.

തോട്ടം ഉടമയുടെ ഭാഗത്തുനിന്നും ആന ചരിയുന്നതിനുള്ള കാരണം കണ്ടെത്താനായിട്ടില്ലന്നും വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് അപാകതകൾ ഉണ്ടോ എന്ന കാര്യം പരിശോധിയ്ക്കുമെന്നും അധികൃതർ അറയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

പദ്ധതി നടത്തിപ്പിൽ വൻ ക്രമക്കേടുകൾ; കോടികൾ ചിലവഴിച്ചിട്ടും മൂന്നാറിൽ “ദുർഗന്ധം” ബാക്കി,പിടിമുറുക്കി വിജിലൻസും

Published

on

By

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി മൂന്നാർ പഞ്ചായത്തിലെ വിവിധ പദ്ധതികളിൽ വൻ ക്രമക്കേടെന്ന് ആരോപണം.ഹൈക്കോടതി ഇടപെടലിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.മൂന്നാർ പഞ്ചായത്തിലെ മുൻ സെക്രട്ടറി ആയിരുന്ന കെ.എൻ സഹജൻ ഇംപ്ലിമെന്റിംഗ് ഓഫീസറായി നടപ്പിലാക്കിയ ഏഴോളം പദ്ധതികളിലാണ് അഴിമതി സംബന്ധിച്ച് പരാതി ഉയർന്നിട്ടുള്ളത്.പൊതുപ്രവർത്തകനായ ബേസിൽ ജോർജ്ജ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.ഇതെത്തുടർന്ന് ബേസിൽ ഹൈക്കോടതിയെ സമീപിയ്്ക്കുകയും കോടതി വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശിയ്ക്കുകയുമായിരുന്നു.മൂന്നാർ ബ്യൂട്ടിഫിക്കേഷൻ ,ബ്യൂട്ടിഫിക്കേഷൻ വിപുലീകരണം,ലെഗസി വേസ്റ്റ് മാനേജ്‌മെൻറ്, മൂന്നാർ സോൺ വേസ്റ്റ് മാനേജ്‌മെന്റ്് ,സീവേജ് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയടക്കം 7 പദ്ധതികളിൽ ക്രമക്കേടുണ്ടെന്നാണ് പരാതിയിലെ സൂചന.

പദ്ധതി നടപ്പിലാക്കിയ കാലയളവിലെ ഓഡിറ്റ്് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബേസിൽ പരാതി നൽകിയിട്ടുള്ളതെന്നാണ് അറിയുന്നത്. മൂന്നാർ പഞ്ചായത്തിൽ വിവിധ മാലിന്യ സംസ്‌കരണപദ്ധതികൾക്കായി 2021-2022 കാലഘട്ടത്തിൽ ഒന്നരകോടിയിൽ അധികം രൂപ ചിലവഴിച്ചിട്ടും മാലിന്യസംസ്‌കരണം ഫലപ്രദമായി നടന്നിട്ടില്ലന്നും മറ്റുമുള്ള ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശമാണ് ഇപ്പോൾ പരാതിയ്ക്കും ചൂടേറിയ വാദ-പ്രതിവാദങ്ങൾക്കും കാരണമായിട്ടുള്ളത്.ജൈവ-അജൈവമാലിന്യങ്ങൾ തരംതിരിക്കാതെ വേസ്റ്റ് ഡമ്പിംഗ് യാർഡിൽ നിക്ഷേപിക്കുക വഴി ഗുരുതരമായ പാരിസ്ഥിക പ്രശ്‌നങ്ങൾക്കും പദ്ധതി നടത്തിപ്പ് കാരണമായിട്ടുണ്ടെന്നുള്ള ആക്ഷേപവും ശക്തമാണ്.

മാലിന്യപ്രശനം പരിഹരിയ്ക്കാൻ ചിലവഴിച്ച തുകയും ബില്ലുകളും നടന്ന പ്രവൃത്തിയുമായി ഒത്തുനോക്കുമ്പോൾ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ട് എന്നാണ് 2021-2022 ഓഡിറ്റ് റിപ്പോർട്ടിലെ സൂചന.മാത്രമല്ല ബന്ധപ്പെട്ട എ.ഇ,സാങ്കേതിക വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടുകൾ ഇല്ലാതെയാണ് തുക സെക്രട്ടറി കമ്പനികൾക്ക് കൈമാറിയിട്ടുള്ളതെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.ഏകപക്ഷീയമായി കമ്പനി ഹാജരാക്കിയ ബില്ലുകൾ പരിശോധിക്കാതെ തുക കൈമാറിയത് പൊതുധനവിനോഗത്തിലെ മാനദണ്ഡങ്ങൾ മറികടന്നാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഓഡിറ്റ് പരാമർശങ്ങളിൽ ക്രമക്കേടിനെക്കുറിച്ച് സൂചിപ്പിച്ചിട്ടും തദ്ദേശ സ്വയംഭരണ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീീകരിയ്ക്കാൻ തയ്യാറായില്ലന്നും ഇത് ഇക്കൂട്ടരുടെ ഭാഗത്തുനിന്നുള്ള കുറ്റകരമായ അനാസ്ഥായാണെന്നും മറ്റുമുള്ള ആരോപണവും ശക്തമാണ്.

മാലിന്യസംസ്‌കരണത്തിന് ചിലവഴിച്ച തുക സുലേഖ സോഫ്റ്റ് വെയറിൽ ചേർക്കാത്തതിന് പിന്നിലെ കാര്യ-കാരണങ്ങളെക്കുറിച്ചും ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്.കോടിക്കണക്കിന് രൂപ ചിലവഴിച്ച്,മാലിന്യങ്ങൾ മൂന്നാർ കല്ലാറിലെ ഡമ്പിംഗ് യാർഡിൽ നിക്ഷേപിച്ചത് പരിസര-ജല-വായു മലിനീകരണത്തിന് കാരണമായെന്നും ഇത് പരിസരവാസികളിൽ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായി എന്നും മറ്റുമുള്ള പരാതികളും ഉയർന്നിരുന്നു.
മാലിന്യം നീക്കം ചെയ്യുന്നതിന് ക്ലീൻ കേരള കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ അവ്യക്തതയും അന്വേഷണപരിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

പദ്ധതി നടത്തിപ്പുമായി മോണിറ്ററിംഗ് നടത്തിയിട്ടില്ല,മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സമയത്ത് പഞ്ചായത്ത് അധികാരികളുടെ അസാന്നിധ്യം മൂലം നീക്കം ചെയ്ത മാലിന്യങ്ങളുടെ ഇനം, തരം, തൂക്കം എന്നിവ രേഖപ്പെടുത്താതെ പണം നൽകി,ഏകപക്ഷീയമായി ക്ലീൻ കേരള കമ്പനി നൽകിയ ഇൻവോയ്‌സുകൾ പ്രകാരം തുക നൽകി,ക്ലീൻ കേരള കമ്പനി മാലിന്യം നീക്കുന്നതിന് ചുമതലപ്പെടുത്തിയ കമ്പനികൾ ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കുന്നുണ്ടോ എന്നും മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നുണ്ടോ എന്നും പരിശോധിച്ചില്ല തുടങ്ങിയ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

കെ.എൻ സഹജൻ സെക്രട്ടറിയായിരുന്ന കാലയളവിലെ മാലന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിലും അന്വേഷണം വേണമെന്നും കരാർ കമ്പനികളും സെക്രട്ടറിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നാണ് പരാതിക്കാരന്റെ പ്രധാന ആവശ്യം.മാലിന്യസംസ്‌കരണ പദ്ധതികളിലെ ക്രമക്കേടുകളിൽ വിശദമായി വകുപ്പുതല പരിശോധനയ്ക്ക് ഉന്നത അധികൃതർ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.

പഞ്ചായത്ത് ഭരണസമതിയംഗങ്ങളിൽ ഒട്ടുമിക്കവർക്കും മലയാള ഭാഷാ പരിജ്ഞാനമില്ലാത്തതും തട്ടിപ്പിന് വളമായി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ഭരണസമിതിയെ തെറ്റിധരിപ്പിച്ച് ഉദ്യോഗസ്ഥർ നടത്തിയ കൊള്ളയെ സംബന്ധിച്ച് വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.

പരാതി ഉയർന്നിട്ടുള്ള പദ്ധതികളുടെ നടത്തിപ്പിൽ സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.തനിയ്ക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്നും വിജിലൻസ് അന്വേഷണം സ്വാഗതം ചെയ്യുന്നതായും കഴിഞ്ഞ ദിവസം എം4മലയാളത്തോട് മുൻ സെക്രട്ടറി കെ എൻ സഹജൻ പ്രതികരിച്ചിരുന്നു.ബേസിലിന്റെ പരാതിയിലെ സൂചനകളും നടപ്പിലാക്കിയ പദ്ധതികളുടെ തൽസ്ഥിതിയും പരിശോധിച്ചാൽ പദ്ധതികളിൽ നടന്നിട്ടുള്ള ക്രമക്കേടുകളുടെ ഏകദേശ രൂപം ലഭ്യമാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

തൃശ്ശൂരിൽ കാണാതായ ദമ്പതികൾ മരിച്ച നിലയിൽ: ആത്മഹത്യ എന്ന് സൂചന 

Published

on

By

വേളാങ്കണ്ണി:കൊരട്ടി സ്വദേശികളായ ദമ്പതികൾ വേളാങ്കണ്ണിയില്‍ മരിച്ച നിലയിൽ.

കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു,ജെസി എന്നിവരാണ് മരിച്ചത്.ഇരുവരും ജീവനൊടുക്കിയതാണ് എന്നാണ് ലഭ്യമായിട്ടുള്ള വിവരം.

ആത്മഹത്യ ചെയ്യുകയാണെന്നുള്ള വിവരം ബന്ധുക്കൾക്ക് ലഭിച്ചു എന്നാണ് കരുതുന്നത്. വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

9 ദിവസം മുൻപ് കാണാതായ ദമ്പതികളെ കണ്ടെത്താൻ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർഥ മരണകാരണം മനസ്സിലാക്കാൻ സാധിക്കു എന്ന് അധികൃതർ വ്യക്തമാക്കി. മരണത്തിൽ അന്വേഷണം ആരംഭിച്ചു.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ ശ്രമിക്കുക. ഹെൽപ് ലൈൻ നമ്പറുകൾ , 1056, 0471- 2552056)


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Latest news

കലയുടെ കൊലപാതകം: പ്രതികൾ റിമാൻഡിൽ

Published

on

By

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കലയുടെ കൊലപാതകത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഉച്ചയോടെ വൈദ്യ  പരിശോധനക്ക് ശേഷം ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ  ജിനു, സോമൻ, പ്രമോദ്  തുടങ്ങിയ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ പോലീസ് 7 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 6 ദിവസത്തേക്കാണ് കസ്റ്റഡ‍ിയിൽ വിട്ടിരിക്കുന്നത്.

ഇവരുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും.കലയെ കൊലപ്പെടുത്തിയെന്ന് കലയുടെ ഭർത്താവ് അനിൽ‌ കുമാർ സമ്മതിച്ചതായി മുഖ്യസാക്ഷി സുരേഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

അനിൽ കുമാർ വിളിച്ചതനുസരിച്ച് വലിയ പെരുമ്പുഴ പാലത്തിൽ എത്തിയെന്നും നിർത്തിയിട്ടിരുന്ന വാഹനത്തിൽ കലയുടെ മൃതദേഹം കണ്ടെന്നും, അനിൽ‌ കുമാറിന്റെ ഭീഷണി മൂലമാണ് കൊലപാതകം പുറത്ത് പറയാതിരുന്നതെന്നും സുരേഷ് പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

ഇന്നലെയാണ് വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കലയുടേത് എന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ പോലീസിന് ലഭിച്ചത്.15 വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതിയുടെ കൊലപാതകം വെളിച്ചത്ത് കൊണ്ടുവരാൻ സഹായിച്ചത് ഒരു ഊമക്കത്താണ്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രതീക്ഷമായ കല എന്ന 26കാരി കൊല്ലപ്പെട്ടു എന്നായിരുന്നു എഴുതിയിരുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: