News
വീടിന് തീയിട്ട് കൊല്ലാന്‍ ശ്രമം ; യുവാക്കള്‍ അത്ഭുതകരമായി രക്ഷപെട്ടു
തൊടുപുഴ;വീടിന് തീവച്ച് താമസക്കാരായ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം.പോലീസ് അന്വേഷണം തുടങ്ങി.
പുതുവര്ഷപ്പുലരിയില് മുതലക്കോടിന് സമീപം പഴക്കാകുളത്തുനിന്നാണ് ഈ ഞെട്ടിയിക്കുന്ന സംഭവം പുറത്തുവന്നിട്ടുള്ളത്.
ഇവിടെ താമസിച്ചിരുന്ന യുവാക്കളില്‍ ഒരാള്‍ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മഹസര്സാക്ഷി ഒപ്പിട്ടിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തില്‍ കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ടവര്‍ വീടിന് തീയിട്ടതാവാമെന്നുമാണ് വീട്ടുടമയും താമസക്കാരും സംശയിക്കുന്നത്.
മുതലക്കോടം കാക്കനാട്ട് ബേബി അടുത്തിടെ വാങ്ങിയ വീടിനാണ് തീപിടിച്ചത്.മാങ്കുളം സ്വദേശി ബിബിനും തോപ്രാംകുടി സ്വദേശി അമലുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.ഇവര്‍ ബേബിയുടെ സ്ഥാപന നടത്തിപ്പിന്റെ സഹായികളാണ്.
തീ ആളിപ്പടര്‍ന്ന ശേഷമാണ് വീടിന് തീപിടിച്ചതായി താമസക്കാര്‍ അറിയുന്നത്.അമലിന്റെ വസ്ത്രങ്ങടങ്ങിയ ബാഗും കട്ടിലും അലമാരയും വാഷിംഗ് മിഷ്യനുമെല്ലാം അഗ്നിക്കിരയായി.
ചൂട് അനുഭവപ്പെട്ടപ്പോള്‍ ഉണരുകയും പെട്ടെന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞതുമാണ് തങ്ങള്‍ക്ക് രക്ഷയായതെന്നും തീ കെടുത്താനുള്ള ശ്രമത്തിനിടയില്‍ ചെറിയരീതിയില്‍ പൊള്ളലേറ്റെന്നും അമലും ബിബനും പറഞ്ഞു.
ഷീറ്റ് മേഞ്ഞ കെട്ടിടത്തിന്റെ ഉള്‍ഭാഗം ഏറെക്കുറെ പൂര്‍ണ്ണമായും കത്തിനശിച്ചു.വാഷിംഗ് മിഷ്യനും അലമാരയും ഇതില്‍ സൂക്ഷിച്ചിരുന്ന 20000 രൂപയും കത്തി നശിച്ചെന്ന് കെട്ടിട ഉടമ ബേബി പറഞ്ഞു.പൂച്ചട്ടിയുടെയും റിംഗിന്റെ നിര്മ്മാണത്തിനെത്തിയവരാണ് അമലും ബിബിനും.
ഒരു മുറിയുടെ ജനല്‍ തുറന്നാണ് കിടന്നിരുന്നത്.ഇതിലൂടെ പുറമെ നിന്നെത്തിയവര്‍ കട്ടിലില്‍ കിടന്നിരുന്ന ബെഡ്ഡിന് തീയിട്ടിരിക്കാമെന്നാണ് ബേബിയും താമസക്കാരും സംശയിക്കുന്നത്.
ഇവരുടെ താമസ്ഥലത്തിന് സമീപത്തുനിന്നും എക്സൈസ് കഞ്ചാവ് പിടികൂടിയിരുന്നു.
ഈ സമയം ഇവിടെയുണ്ടായിരുന്ന അമല്‍ മഹസര്‍ സാക്ഷിയയി ഒപ്പിടുകയും ചെയ്തിരുന്നു.
ഇതിന്റെ വൈരാഗ്യത്തില്‍ കേസില്‍ ഉള്‍പ്പെട്ടവരോ ഇവരുമായി ബന്ധമുള്ളവരോ ആകാം വീടിന് തീയിട്ടതെന്നും തങ്ങളെ വകവരുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും സംശയിക്കുന്നതായി അമലും ബിബിനും പറയുന്നു.ഇക്കാര്യം ഇവര്‍ പോലീസിനെയും അറിയിച്ചിട്ടുണ്ട്.
പുലര്‍ച്ചെ 1.30 തോടടുത്ത് തൊടുപുഴ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Latest news
കോതമംഗലം കരങ്ങഴയിൽ കിണറ്റില്‍ വീണ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി
കോതമംഗലം: കരിങ്ങഴ കോമത്ത് അഗസ്റ്റ്യന്‍ (75)ആണ് ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടുമൂറ്റത്തെ കിണറ്റില്‍ വീണത്. ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉണ്ടായിരുന്നു.
കോതമംഗലം ഫയര്‍ സ്റ്റേഷന് ഓഫീസര്‍ സിപി ജോസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ആളെ കരയ്ക്കെത്തിച്ചു.
കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കിണറില്‍ അകപ്പെട്ട അഗസ്റ്റിന് മോട്ടോറുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന ഹോസില്‍ പിടിച്ചു കിന്നതാണ് രക്ഷയായത്.
Latest news
സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ വില അറിയാം
കോച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് തന്നെ. ഇന്ന് ഗ്രാമിന് 6,795 രൂപയും പവന് വില 54,360 രൂപയിൽ തന്നെ നിൽക്കുന്നു. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് വില 5,690 രൂപയാണ്.
പശ്ചിമേഷ്യൻ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നതിനോടൊപ്പം അന്താരാഷ്ട്ര സ്വർണ്ണവില 2,387ലും ഡോളർ വിനിമയ നിരക്കിൽ 83.53 ലുമാണ്.
ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59,000 രൂപയാണ് ഇപ്പോൾ നൽകൊണ്ടത്.
Latest news
ലോറിയെ മാറികിടക്കാൻ ശ്രമിക്കവേ അപകടം: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരുക്ക്
താമരശ്ശേരി: മുക്കം സംസ്ഥാനപാതയിൽ കുടുക്കിൽ ഉമ്മരത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. 7 പേർക്ക് പരിക്കേറ്റു.
അത്തോളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മുന്നിലുണ്ടായിരുന്ന ലോറിയെ മറിക്കിടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ഇരു കാറുകളുടെയും മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.കാറുകളിലെ യാത്രക്കാരായ അത്തോളി കൂട്ടിൽ ഷമിം (41), ജസീറ (35), സിയാൻ (13) ആയിഷ (75) ഷിഫ്ര(11 മാസം) ഷിബ (7) സലാഹുദ്ദീൻ നദിക്കുനി എന്നിവർക്കാണ് പരിക്കേറ്റത് .
സാരമായി പരിക്കേറ്റ ഷീബയെ മെഡിക്കൽ കോളേജ് ആശുപത്രിയിലും സലാഹുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ ഓമശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Latest news
കേരളത്തിലെ ആദ്യ ഡബിൾ ടക്കർ ട്രെയിൻ:പരീക്ഷണ ഓട്ടം വിജയകരം
കോയമ്പത്തൂർ: കേരളത്തിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ സർവ്വീസ് തുടങ്ങുന്നു. കോയമ്പത്തൂർ – ബെംഗളൂരു ഉദയ് എകസ്പ്രസ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയൽ റൺ ഇന്ന് (ഏപ്രിൽ 17) നടത്തി.
ട്രെയിനിന്റെ സർവ്വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും കിനത്തൂകടവിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം നിലനിൽക്കുന്നുണ്ട്.
ഇതിനിടയിലാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തിയത്. നവീകരിച്ച് വൈദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചി പാതയിൽ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരം കാണുക എന്നത് കൂടിയാണ് ലക്ഷ്യം.
Latest news
കേരള സർവ്വകലാശാലയിലെ ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം തടഞ്ഞ് വിസി: നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപി കേരള സർവ്വകലാശാലയിൽ നടത്താനിരുന്ന പ്രഭാഷണം തടഞ്ഞ് വൈസ് ചാൻസിലർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി.
‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം .ഇടത് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 1:15ന് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോ യൂണിവേഴ്സിറ്റി റജിസ്ട്രാറോ നിർദേശം നൽകിയിട്ടില്ലെന്നാണ് യൂണിയൻ ഭാരവാഹികളുടെ നിലപാട്.
എല്ലാമാസവും പ്രഭാഷണം നടത്താറുള്ളതായും തെരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധമില്ലെന്നും ഭാരവാഹികൾ ആരോപിച്ചു.പ്രഭാഷണ പരമ്പര പൊതുപരിപാടിയല്ല. യൂണിയൻ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
-
Latest news2 weeks ago
കോതമംഗലത്ത് വാഹനാപകടം; 2 പേർ മരിച്ചു , മരണപ്പെട്ടത് കോട്ടപ്പടി സ്വദേശികൾ
-
Latest news2 weeks ago
സ്വന്തംകുഞ്ഞിനെ കഴുത്ത് നെരിച്ച് കൊന്നു:പിന്നാലെ കൈ ഞരമ്പ് മുറിച്ചു,ശേഷം മാതാവ് തൂങ്ങിമരിച്ചു
-
Latest news2 weeks ago
കാലടിയിൽ വാഹനാപകടം; പിതാവും നേഴ്സിംഗ് വിദ്യാർത്ഥിയായ മകളും മരിച്ചു
-
Latest news2 weeks ago
കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവം കൊണ്ടോട്ടിയിൽ
-
Latest news3 weeks ago
കോതമംഗലം ചേലാട് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
-
Uncategorized2 weeks ago
നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന
-
Latest news2 weeks ago
മൂവാറ്റുപുഴയിൽ ആശുപത്രിയ്ക്കുള്ളിൽ ആരുംകൊല;കുത്തേറ്റ് മരിച്ചത് നിരപ്പ് സ്വദേശിനി സിംന, പുന്നമറ്റം സ്വദേശി ഷാഹുൽ പിടിയിൽ
-
Latest news3 weeks ago
കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്