M4 Malayalam
Connect with us

News

ബിനീഷിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നടക്കില്ലന്ന ഭീതിയെന്ന് സൂചന

Published

on

ഇടുക്കി;ആഗ്രഹങ്ങളും സ്വപ്‌നങ്ങളും വെറുതെയാകുമെന്ന കണക്കുകൂട്ടലും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും മൂലമുണ്ടായ മാനസ്സീക ആഘാതത്തെത്തുടര്‍ന്നാവാം ബിനീഷ് മകളെയും ഒപ്പംകൂട്ടി ആത്മഹത്യ ചെയ്തതെന്ന് സൂചന.

കോട്ടയം പാമ്പാടി ചെമ്പന്‍കുഴി കരുവിക്കാട്ടില്‍ ബീനീഷിന്റെ(49)യും മകള്‍ പാര്‍വ്വതി(17)യുടെയും ജഡങ്ങള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് അടിമാലി കല്ലാറുകൂട്ടി ഡാമില്‍ നിന്നും ഫയര്‍ഫോഴ്‌സംഘം കണ്ടെടുക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ 11 .30 തോടെ ഇരുവരും ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നു.വൈകുന്നേരമായിട്ടും ഇവര്‍ എവിടെയ്ക്ക് പോയി എന്ന കാര്യത്തില്‍ വീട്ടുകാര്‍ക്ക് കൃത്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് ബന്ധു വിവരം പാമ്പാടി പോലീസില്‍ അറിയിച്ചു.പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ബിനീഷ് കല്ലാറുകൂട്ടിക്കടുത്ത് എത്തിയതായി കണ്ടെത്തി.ഈ വിവരം പാമ്പാടി പോലീസ് അടിമാലി പോലീസിനെ അറിയിച്ചു.

അടിമാലി പോലീസ് കല്ലാറുകൂട്ടിയിലും പരിസരത്തും നടത്തിയ തിരച്ചിലില്‍ രാത്രി 8 മണിയോടടുത്ത് ബനീന്റെ ബൈക്ക് ഡാമിന് സമീപം കണ്ടെത്തി.പേഴ്‌സും മൊബൈലും ബൈക്കില്‍ വച്ചിരുന്നു.ഇതോടെ ഇവര്‍ ഡാമില്‍ ചാടിയിരിക്കാനുള്ള സാധ്യത പോലീസ് തിരിച്ചറിഞ്ഞു.തുടര്‍ന്ന് വിവരം പോലീസ് ഫയര്‍ഫോഴ്‌സിലും അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴയില്‍ നിന്നെത്തിയ സ്‌കൂബ ടീം അംഗങ്ങളും അടിമാലിയില്‍ നിന്നെത്തിയ ഫോഴ്‌സ് സംഘവും ഇന്നലെ രാവിലെ 10.30 തോടെ പാലത്തിന് താഴെ ഡാമില്‍ തിരച്ചില്‍ ആരംഭിച്ചു.ഉച്ചകഴിഞ്ഞ് 2.15 ഓടെ അച്ഛന്റെ മൃതദേഹം കണ്ടെത്തി.2.45 ഓടെ മകളുടെ മൃതദേഹവും ലഭിച്ചു.

ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇതിന് പിന്നാലെ പോലീസ് നടത്തിയ പ്രാഥമീക വിവരശേഖരണത്തിലാണ് പിതാവ് മകളെയും കൂട്ടി യാത്രയ്ക്കിറങ്ങുന്നതിനും ഒപ്പം ജീവിതം അവസാനിപ്പിക്കുന്നതിനും ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.

മകളിലായിരുന്നു ബിനീഷിന്റെ പ്രതീക്ഷ മുഴുവനും.പറ്റാവുന്നിടത്തോളം പഠിപ്പിച്ച്, നല്ല കുടുംബത്തിലേയ്ക്ക് വിവാഹം കഴിപ്പിച്ച് അയയ്ക്കുകയും ഇതുവഴി മകളുടെ ഭാവി സുരക്ഷമാക്കണമെന്നുമായിരുന്നു ബിനീഷിന്റെ ആഗ്രഹം.

കഠിനാദ്ധ്വാനിയായിരുന്ന ബനീഷ് മരപ്പണിയില്‍ നിന്നും ലഭിച്ചിരുന്ന വരുമാനം കൊണ്ട് വീട്ടില്‍ സാമന്യം ജീവിത സാഹചര്യം ഒരുക്കി.യാതൊരു ദുസ്വഭാവങ്ങളും ഇല്ലാതിരുന്നതിനാല്‍ രാഷ്ടട്രീയക്കാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ബിനീഷിന് അര്‍ഹിക്കുന്ന സ്വീകാര്യതയും ലഭിച്ചിരുന്നു.

അടുത്തകാലത്തായി മകളുടെ ഭാവിയെത്തന്നെ ബാധിക്കുന്ന തരത്തില്‍ ആണ്‍സുഹൃത്ത് നീക്കങ്ങള്‍ നടത്തുന്നതായി ബിനീഷിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു.ഇതിന് തടയിടാന്‍ പലമാര്‍ഗ്ഗങ്ങളും സ്വീകരിച്ചെങ്കിലും വിജയിച്ചില്ല.അഭിമാനത്തിന് ക്ഷതം തട്ടുമെന്നുള്ള തിരിച്ചറിവില്‍ ഈ വിവരം അടുത്ത സുഹൃത്തുക്കളുമായിപ്പോലും ബനീഷ് പങ്കിട്ടിരുന്നില്ല.

ഇത് പുറത്തറിഞ്ഞാലുള്ള നാണക്കേടും ഇതുമൂലം തന്റെ ആഗ്രഹങ്ങള്‍ നടക്കില്ലന്ന് മാത്രമല്ല,മകളുടെ ഭാവി കൂടി നശിക്കുമെന്നും മറ്റും ബനീഷ് ചിന്തിച്ചിരിക്കാമെന്നും ഇതെത്തുടര്‍ന്നുള്ള നിരാശയും സങ്കടവും ഇഴുകിച്ചേര്‍ന്ന മാനസീകാവസ്ഥയില്‍ നിന്നാവാം മകളെയും കൂട്ടി ആത്മഹത്യക്ക് തയ്യാറായതെന്നുമാണ് അടുത്തറിയുന്നവരുടെയും പോലീസിന്റെയും നിഗമനം.

സംഭവം ചെമ്പന്‍കൂഴി നിവാസികളെ അക്ഷരാത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.ഈ അച്ഛനും മകള്‍ക്കും ഇങ്ങിനെ ഒരു ദുര്‍ഗതി നേരിട്ടതില്‍ അവര്‍ക്കുള്ള മാനസീക വിഷമം വാക്കുകള്‍ക്കപ്പുറത്താണ്.അച്ഛനും മകളും അടുത്തറിയുന്നവര്‍ക്കെല്ലാം അത്രകണ്ട് പിയപ്പെട്ടവരായിരുന്നു.

ബിജെപി മീനടം പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബനീഷ്.ഭാര്യ ദിവ്യയും ബിജെപിയുടെ സജീവ പ്രവര്‍ത്തകയും ഭാരവാഹിയുമാണ്.മകന്‍ വിഷ്ണു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

1 / 1

Latest news

സംസ്ഥാനത്ത് തുടർച്ചയായി സ്വർണ്ണവില താഴുന്നു: പവന് കുറഞ്ഞത് 1,120 രൂപ

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വർണവില താഴുന്നു. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് വില 6,615 രൂപയും ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 130 രൂപ കുറഞ്ഞ് 5,535 രൂപയാണ്.

ഇറാൻ ഇസ്രായേൽ യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതും ഓഹരി വിപണികളുടെ തിരിച്ചുവരവുമാണ് സ്വർണവില കുറയാൻ കാരണം. കഴിഞ്ഞ 2 ദിവസം മുമ്പ് 31.1 ഗ്രാം സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 2,418 ഡോളർ നിലവാരത്തിൽ നിന്ന് കുറഞ്ഞ് 2,295 ഡോളിലേക്ക് താഴെ രേഖപെടുത്തിയിരുന്നു.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവുണ്ട്. 2 രൂപ ഇടിഞ്ഞ് ഗ്രാമിന് 87 രൂപയിലാണ് വെള്ളി വ്യാപാരം തുടരുന്നത്.

1 / 1

Continue Reading

Latest news

ബാഗിനുള്ളിൽ അനകോണ്ട പാമ്പുകളെ കടത്താൻ ശ്രമം: യാത്രക്കാരൻ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

Published

on

By

ബംഗളൂരു: അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി.

ബാങ്കോക്കിൽ നിന്നുമാണ് ഇയാൾ പാമ്പിനെ കൊണ്ടുവന്നത് എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

പരിശോധനയ്ക്കിടയിൽ ഇയാളുടെ ബാഗിൽ നിന്നും 10 ആനക്കോണ്ടകളെ കസ്റ്റംസിന് ലഭിച്ചു. കസ്റ്റംസ് ആക്ട് 1962 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് സചൂന. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

1 / 1

Continue Reading

Latest news

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി

Published

on

By

ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി.

ഒന്നാംനിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിൽ ഇരുമ്പ് സ്റ്റാൻഡിൽ കഴുത്തിൽ ഷാളിട്ട് മുറുക്കിയ നിലയിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സമീപത്തായി കറൻസി നോട്ടുകൾ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

1 / 1

Continue Reading

Latest news

അജ്മീറിൽ പോലീസിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപെടാൻ ശ്രമിച്ച ഉത്തരാഖണ്ഡ് സ്വദേശികൾ പിടിയിൽ

Published

on

By

ആലുവ: മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ് , ഡാനിഷ് എന്നിവരെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ,മോഷണമുതലായ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങിയ സ്ഥലങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ മേൽനോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു.ഉത്തരാഖണ്ഡിൽ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും 2018 ൽ വെള്ളപ്പൊക്ക സമയത്ത് ഡാനിഷ് കേരളത്തിൽ ജോലിയ്ക്ക് വന്നിട്ടുണ്ട്.

കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് തിരിച്ച് നാട്ടിലെത്തിയ ഡാനിഷ് സജാദിനെ ധരിപ്പിച്ചു. പിന്നീട് രണ്ട് പേരും കൂടി മോഷണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു.

ഇരുപത്തിരണ്ടായിരം രൂപ മുടക്കി ബീഹാറിൽ നിന്ന് രണ്ട് തോക്ക് വാങ്ങി. ഫെബ്രുവരി 5ന് ഡൽഹിയിൽ നിന്ന് ആലുവയ്ക്ക് ട്രയിൻ കയറി. 8 ന് ആലുവയിലെത്തി ഒരു ലോഡ്ജിൽ മുറിയെടുത്തു. 9ന് പകൽ മുറയൊഴിഞ്ഞ് ആളില്ലാത്ത വീടുകൾ തപ്പിയിറങ്ങി.

പുറമെ നിന്ന് താഴിട്ട് പൂട്ടിയ വീടുകളായിരുന്നു ലക്ഷ്യം. ഇതിനിടയിൽ മുടിക്കലിലെ കളിസ്ഥലത്ത് നിന്ന് സംഘം ബൈക്കും മോഷ്ടിച്ചു. പിന്നീട് അതിലായി യാത്ര. രാത്രി കുട്ടമശേരിയിലെ വീട് ശ്രദ്ധയിൽപ്പെട്ടു. ചെറിയ കമ്പിയും സ്ക്രൂവും ഉപയോഗിച്ച് പൂട്ട് തുറന്ന് മോഷണം നടത്തി.

തുടർന്ന് മോഷ്ടിച്ച ബൈക്ക് ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാന്റ് പരിസരത്ത്ഉപേക്ഷിച്ചു. രാത്രി തന്നെ ആലുവയിലെ മറ്റൊരു ലോഡ്ജിൽ മുറിയെടുത്തു. പിറ്റേന്ന് പകലും രാത്രിയും കറങ്ങി നടന്ന് വീട് കണ്ടു വച്ച് രണ്ട് വീടുകളിൽ മോഷണം നടത്തി. അവിടെയും കമ്പിയും സ്ക്രൂവുമായിരുന്നു ആയുധം.

മോഷണത്തിന് ശേഷം ബസിൽ തൃശൂരെത്തി. അവിടെ നിന്നും മധ്യ പ്രദേശിലേക്ക് തീവണ്ടി കയറി. അവിടെയും മോഷണത്തിന് ശമിച്ചു. ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ ആലുവയിലെ പ്രത്യേക അന്വേഷണ സംഘം പിന്നാലെ കുതിച്ചു.

മധ്യ പ്രദേശിലെത്തിയപ്പോൾ മോഷണ സംഘം രാജസ്ഥാനിലേക്ക് കടന്നിരുന്നു. പിന്നാലെ പോലീസ് സംഘവും. അജ്മീറിലെത്തിയ പ്രതികളെ രാത്രി അജ്മീർ പോലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ വെടിയുതിർത്ത് രക്ഷപെടാൻ ശ്രമിച്ചു.

പിന്നീട് ജീവൻ പണയം വച്ച് സാഹസീകമായാണ് കീഴ്പ്പെടുത്തായത്. തുടർന്ന് കേസെടുത്ത് അജ്മീറിൽ റിമാന്റ് ചെയ്ത സംഘത്തെ കഴിഞ്ഞ ദിവസമാണ് ആലുവയിലെത്തിച്ചത്. കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ഗുണ്ടാ ആക്ട് ഉൾപ്പടെ പത്തോളം കേസിലെ പ്രതിയാണ് ഡാനിഷ്.

ആലുവയിൽ മൂന്നും പെരുമ്പാവൂരിൽ ഒന്നും മോഷണമാണ് ഇവർ നടത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർ എസ്.എസ് ശ്രീലാൽ, സീ പി.ഒ മാരായ എൻ.എ മുഹമ്മദ് അമീർ, കെ.എം മനോജ്, മാഹിൻ ഷാ അബൂബക്കർ , വി.എ അഫ്സൽ എന്നിവരാണ് തെളിവെടുപ്പിനുണ്ടായിരുന്നത്.

1 / 1

Continue Reading

Latest news

പുലിപ്പേടിയിൽ വിറങ്ങലിച്ച് കരിങ്കുന്നം: കെണി ഒരുക്കി വനംവകുപ്പ്, പരക്കെ ഭീതി

Published

on

By

തൊടുപുഴ: പുലിപ്പേടിയിൽ വിറങ്ങലിച്ച് കരിങ്കുന്നം . പിടികൂടാൻ കർമ്മപദ്ധതിയുമായി വനം വകുപ്പ്. നാട്ടുകാർ ഭീതിയുടെ മുൾമുനയിൽ. നാട്ടുകാരെ ഒന്നാകെ ഭീതിയിലാഴ്ത്തി ചുറ്റിക്കറങ്ങുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.

കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലാണ് പുലിയെ കുടുക്കാൻ വനംവകുപ്പ് ഇരുമ്പ് കൂട് സ്ഥാപിച്ചത്.
പുലി കൂട്ടിൽ അകപ്പെടണമേയെന്ന പ്രാർത്ഥനയിലാണിപ്പോൾ ഗ്രാമവാസികൾ. സമീപ പ്രദേശങ്ങളിൽ അടിക്കടി പുലിയെ കണ്ടതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

അതിനാൽ മേഖലയിൽ ഒന്നിലധികം പുലി ഉണ്ടെന്നുള്ള സംശയവും ഉയർന്നിട്ടുണ്ട്.ഒരു മാസം മുൻപ് വളർത്തുമൃഗങ്ങളെ ഉൾപ്പടെ കാണാതെ വന്നതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നി തുടങ്ങിയത്.

പുലിയാണെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ചിരുന്നു.ഈ മാസം 16-ന് കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതിന് പിന്നാലെയാണ് പുലിയെ പിടികൂടാൻ ഇന്നലെ വൈകിട്ട് 4 മണിയോടെ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

1 / 1

Continue Reading

Trending

error: