News
ബിനീഷിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കില്ലന്ന ഭീതിയെന്ന് സൂചന

ഇടുക്കി;ആഗ്രഹങ്ങളും സ്വപ്നങ്ങളും വെറുതെയാകുമെന്ന കണക്കുകൂട്ടലും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും മൂലമുണ്ടായ മാനസ്സീക ആഘാതത്തെത്തുടര്ന്നാവാം ബിനീഷ് മകളെയും ഒപ്പംകൂട്ടി ആത്മഹത്യ ചെയ്തതെന്ന് സൂചന.
കോട്ടയം പാമ്പാടി ചെമ്പന്‍കുഴി കരുവിക്കാട്ടില്‍ ബീനീഷിന്റെ(49)യും മകള്‍ പാര്‍വ്വതി(17)യുടെയും ജഡങ്ങള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് അടിമാലി കല്ലാറുകൂട്ടി ഡാമില്‍ നിന്നും ഫയര്‍ഫോഴ്സംഘം കണ്ടെടുക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 11 .30 തോടെ ഇരുവരും ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്നു.വൈകുന്നേരമായിട്ടും ഇവര്‍ എവിടെയ്ക്ക് പോയി എന്ന കാര്യത്തില്‍ വീട്ടുകാര്‍ക്ക് കൃത്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് ബന്ധു വിവരം പാമ്പാടി പോലീസില്‍ അറിയിച്ചു.പോലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ബിനീഷ് കല്ലാറുകൂട്ടിക്കടുത്ത് എത്തിയതായി കണ്ടെത്തി.ഈ വിവരം പാമ്പാടി പോലീസ് അടിമാലി പോലീസിനെ അറിയിച്ചു.
അടിമാലി പോലീസ് കല്ലാറുകൂട്ടിയിലും പരിസരത്തും നടത്തിയ തിരച്ചിലില്‍ രാത്രി 8 മണിയോടടുത്ത് ബനീന്റെ ബൈക്ക് ഡാമിന് സമീപം കണ്ടെത്തി.പേഴ്സും മൊബൈലും ബൈക്കില്‍ വച്ചിരുന്നു.ഇതോടെ ഇവര്‍ ഡാമില്‍ ചാടിയിരിക്കാനുള്ള സാധ്യത പോലീസ് തിരിച്ചറിഞ്ഞു.തുടര്‍ന്ന് വിവരം പോലീസ് ഫയര്‍ഫോഴ്സിലും അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴയില്‍ നിന്നെത്തിയ സ്കൂബ ടീം അംഗങ്ങളും അടിമാലിയില്‍ നിന്നെത്തിയ ഫോഴ്സ് സംഘവും ഇന്നലെ രാവിലെ 10.30 തോടെ പാലത്തിന് താഴെ ഡാമില്‍ തിരച്ചില്‍ ആരംഭിച്ചു.ഉച്ചകഴിഞ്ഞ് 2.15 ഓടെ അച്ഛന്റെ മൃതദേഹം കണ്ടെത്തി.2.45 ഓടെ മകളുടെ മൃതദേഹവും ലഭിച്ചു.
ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇതിന് പിന്നാലെ പോലീസ് നടത്തിയ പ്രാഥമീക വിവരശേഖരണത്തിലാണ് പിതാവ് മകളെയും കൂട്ടി യാത്രയ്ക്കിറങ്ങുന്നതിനും ഒപ്പം ജീവിതം അവസാനിപ്പിക്കുന്നതിനും ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.
മകളിലായിരുന്നു ബിനീഷിന്റെ പ്രതീക്ഷ മുഴുവനും.പറ്റാവുന്നിടത്തോളം പഠിപ്പിച്ച്, നല്ല കുടുംബത്തിലേയ്ക്ക് വിവാഹം കഴിപ്പിച്ച് അയയ്ക്കുകയും ഇതുവഴി മകളുടെ ഭാവി സുരക്ഷമാക്കണമെന്നുമായിരുന്നു ബിനീഷിന്റെ ആഗ്രഹം.
കഠിനാദ്ധ്വാനിയായിരുന്ന ബനീഷ് മരപ്പണിയില്‍ നിന്നും ലഭിച്ചിരുന്ന വരുമാനം കൊണ്ട് വീട്ടില്‍ സാമന്യം ജീവിത സാഹചര്യം ഒരുക്കി.യാതൊരു ദുസ്വഭാവങ്ങളും ഇല്ലാതിരുന്നതിനാല്‍ രാഷ്ടട്രീയക്കാര്ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ബിനീഷിന് അര്‍ഹിക്കുന്ന സ്വീകാര്യതയും ലഭിച്ചിരുന്നു.
അടുത്തകാലത്തായി മകളുടെ ഭാവിയെത്തന്നെ ബാധിക്കുന്ന തരത്തില്‍ ആണ്‍സുഹൃത്ത് നീക്കങ്ങള്‍ നടത്തുന്നതായി ബിനീഷിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു.ഇതിന് തടയിടാന്‍ പലമാര്‍ഗ്ഗങ്ങളും സ്വീകരിച്ചെങ്കിലും വിജയിച്ചില്ല.അഭിമാനത്തിന് ക്ഷതം തട്ടുമെന്നുള്ള തിരിച്ചറിവില്‍ ഈ വിവരം അടുത്ത സുഹൃത്തുക്കളുമായിപ്പോലും ബനീഷ് പങ്കിട്ടിരുന്നില്ല.
ഇത് പുറത്തറിഞ്ഞാലുള്ള നാണക്കേടും ഇതുമൂലം തന്റെ ആഗ്രഹങ്ങള്‍ നടക്കില്ലന്ന് മാത്രമല്ല,മകളുടെ ഭാവി കൂടി നശിക്കുമെന്നും മറ്റും ബനീഷ് ചിന്തിച്ചിരിക്കാമെന്നും ഇതെത്തുടര്‍ന്നുള്ള നിരാശയും സങ്കടവും ഇഴുകിച്ചേര്‍ന്ന മാനസീകാവസ്ഥയില്‍ നിന്നാവാം മകളെയും കൂട്ടി ആത്മഹത്യക്ക് തയ്യാറായതെന്നുമാണ് അടുത്തറിയുന്നവരുടെയും പോലീസിന്റെയും നിഗമനം.
സംഭവം ചെമ്പന്കൂഴി നിവാസികളെ അക്ഷരാത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.ഈ അച്ഛനും മകള്‍ക്കും ഇങ്ങിനെ ഒരു ദുര്‍ഗതി നേരിട്ടതില്‍ അവര്‍ക്കുള്ള മാനസീക വിഷമം വാക്കുകള്‍ക്കപ്പുറത്താണ്.അച്ഛനും മകളും അടുത്തറിയുന്നവര്‍ക്കെല്ലാം അത്രകണ്ട് പിയപ്പെട്ടവരായിരുന്നു.
ബിജെപി മീനടം പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബനീഷ്.ഭാര്യ ദിവ്യയും ബിജെപിയുടെ സജീവ പ്രവര്‍ത്തകയും ഭാരവാഹിയുമാണ്.മകന് വിഷ്ണു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്പ്ലൈന് നമ്പരുകള്‍ – 1056, 0471- 2552056)
Latest news
വൈദ്യൂത നിരക്ക് വർദ്ധന പ്രാബല്യത്തിൽ; പെട്ടിക്കടകൾ , ബങ്കുകൾ , തട്ടുകടകൾ തുടങ്ങിയവയ്ക്ക് കൂടുതൽ ആനൂകൂല്യം

തിരുവനന്തപുരം;സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് വർദ്ധനപ്രാബല്യത്തിൽ. 6.6% വർധന വരുത്തിയിട്ടുള്ള 2022-23 വർഷത്തെ വൈദ്യുതി നിരക്കുകൾക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.
നിരക്കുവർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനം ലഭിക്കും.
പ്രതിമാസം 50 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കു വർധനയില്ല. 25 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് 25 പൈസ. 88 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.
അനാഥാലയങ്ങൾ, അങ്കണവാടികൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയെ നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ് വർധിപ്പിച്ചില്ല. 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. കാർഷിക ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 5രൂപ കൂട്ടി.
ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ നിരക്കിന്റെ താരിഫ് ആനുകൂല്യം 1000 വാൾട്ടിൽനിന്ന് 2000 വാൾട്ടായി വർധിപ്പിച്ചിട്ടുണ്ട്.
Latest news
ശുചിമുറിയിലും വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗീക അതിക്രമം;യുവാവ് അറസ്റ്റിൽ

കൊച്ചി;ശുചിമുറയിൽക്കയറി ഒളിച്ചിരുന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.പള്ളുരുത്തി എംഎൽഎ റോഡിൽ മംഗലത്ത് ഗഫൂർ(35) ആണ് അറസ്റ്റിലായത്.
ചെങ്ങമനാട് കഴിഞ്ഞ 20-നാണ് സംഭവം.ആരും കാണാതെ കുട്ടികൾ ഉപയോഗിക്കുന്ന ശുചിമുറിയിൽ കയറി ഒളിച്ചിരുന്നാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്.
കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാൾ മുങ്ങി നടക്കുകയായിരുന്നു.സ്കൂൾ അധികൃതരുടെ പരാതിയിൽ ചെങ്ങമനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പള്ളുരുത്തിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. എഴുവയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അരൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.
ചെങ്ങമനാട് എസ്എച്ച്ഒ എസ്.എം.പ്രദീപ് കുമാർ, എസ്ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
Latest news
ഓട്ടോ തട്ടി ,തെന്നിമാറി ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം ;ദശീയപാത 1830-ൽ മുണ്ടക്കയത്തിന് സമീപം വാഹനാപകടം.ബസ്സിനടയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാദാരുണാന്ത്യം.
പെരുവന്താനം ചുഴുപ്പ് ഇരവുകൂന്നേൽ ആക്സൺ (24) ആണ് മരിച്ചത്. മരുതുംമൂടിനും മെഡിക്കൽ ട്രസ്റ്റ് കവലയ്ക്കും ഇടയിലാണ് അപകടം.
ഓട്ടോ മറ്റൊരുവാഹനത്തെ മറികടക്കുമ്പോൾ ബൈക്കിൽ തട്ടുകയും തെന്നി മാറി ബസിനടിയിൽപ്പെടുകയുമായിരുന്നു. ആക്സണിന്റെ മൃതദേഹം മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു.
-
News5 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News4 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
News7 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
Latest news3 weeks ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News7 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
News3 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
Latest news5 days ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Film News8 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ