M4 Malayalam
Connect with us

News

ഇടതും വലതും കൊടി കുത്തി,നിരോധനവും ഫലം കണ്ടില്ല ; ഒടുവിൽ പോലീസ് ഇടപെടൽ,വാഹനങ്ങൾ കസ്റ്റഡിയിൽ

Published

on

കോതമംഗലം;ഇടത് -വലത് രാഷ്ട്രീയ പാർട്ടികളും പഞ്ചായത്തിന്റെ പെർമിറ്റ് റദ്ദാക്കലും കോടതി നിർദ്ദേശവും സലംഘിച്ച് നെല്ലിക്കുഴിയിൽ സ്വകാര്യ ഭൂമിയിൽ കുന്നും മലയും ഇടിച്ച് നരത്തി മണ്ണ് കടത്തൽ.കോതമംഗലം പോലീസ് ഹിറ്റാച്ചികളും ടിപ്പറുകളും ജെസിബിയും പിടിച്ചെടുത്തു.
കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന മേതലയിലാണ് ഭരണ -പ്രതിപക്ഷ ഭേതമന്യേയുള്ള രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പും പഞ്ചായത്ത് സെക്രട്ടറിയുടെ നിരോധന ഉത്തരവും കോടതി വിലക്കും ലംഘിച്ച് സ്വകാര്യഭൂമിയിൽ നിന്നും മണ്ണെടുപ്പ് നടന്നിരുന്നത്.
കോട്ടച്ചിറ ഭാഗത്ത് 36 ഏക്കർ വിസ്തൃതിയുള്ള കോച്ചേരിത്തോട്ടം എന്ന പേരിൽ നാട്ടിൽ അറിയപ്പെട്ടിരുന്ന പ്രദേശത്തുനിന്നും കഴിഞ്ഞ ഒരു മാസത്തോളമായി മണ്ണെടുപ്പ് നടന്നിരുന്നതായിട്ടാണ് നാട്ടുകാർ വെളിപ്പെടുത്തുന്നത്.
വ്യാവസായ പാർക്ക് ആരംഭിക്കുന്നതിനുവേണ്ടി സ്ഥലം ഒരുക്കുന്നതിനെന്ന പേരിലായിരുന്നു മണ്ണെടുപ്പിന് അനുമതി തേടി സ്ഥലമുടമ പഞ്ചായത്തിനെ സമീപിച്ചത്.സ്ഥലം പ്ലോട്ട് തിരിക്കാൻ പഞ്ചായത്ത് പെർമിറ്റ് നൽകുകയും ചെയ്തു.ഈ പെർമിറ്റിന്റെ മറവിലാണ് കുന്നും മലയും ഇടിച്ചു നിരത്തി വൻ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന തരത്തിൽ മണ്ണെടുക്കൽ നടന്നതെന്നാണ് യൂഡിഏഫിന്റെ ആരോപണം.
യൂഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്യത്തിൽ മണ്ണെടുപ്പ് നടന്നിരുന്ന സ്ഥലത്തേയ്ക്ക് മാർച്ച് നടത്തുകയും കൊടികുത്തി പ്രതിഷേധിയ്ക്കുകും ചെയ്തിരുന്നു. പഞ്ചായത്തിന് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരിന്നു.
പരക്കെ ഉയർന്ന് പ്രതിഷേധം കണക്കിലെടുത്ത് പ്ലോട്ട് തിരിക്കാൻ നൽകിയ പെർമിറ്റ് പഞ്ചായത്ത് റദ്ദാക്കി.,സ്റ്റോപ്പ് മെമ്മൊ നൽകുകയും ചെയതിരുന്നു.ഇതിന് ശേഷവും മണ്ണെടുക്കൽ തകൃതിയായി നടന്നിരുന്നു.ഇതെത്തുടർന്ന് സി പി എമ്മും സമര പരിപാടികളുമായി രംഗത്ത് എത്തി.മണ്ണെടുത്തിരുന്ന ഭൂമിയിൽ പാർട്ടി കൊടിനാട്ടി സമര പ്രഖ്യാപനം നടത്തുകയും ചെയ്തു.
അവധി ദിവസങ്ങളുടെ മറവിൽ വീണ്ടും മണ്ണടിക്കൽ സജീവമായിരുന്നെന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ എസ് പി കെ കാർത്തിക്കിന്റെ സ്‌ക്വാഡ് ആംഗങ്ങൾ മണ്ണ് കടത്തൽ കയ്യോടെ പിടികൂടുകയായിരുന്നെന്നുമാണ് സൂചന.
പോലീസ് സംഘം ഇവിടെ എത്തുമ്പോൾ ഹിറ്റാച്ചിയും ജെ സി ബിയും ഉപയോഗിച്ച് മണ്ണെടുക്കുന്നുണ്ടായിരുന്നു.ഈ സമയം നാട്ടുകാർ ഇവിടെ എത്തി വാഹനങ്ങൾ തടഞ്ഞിടുകയും ചെയ്തു.തുടർന്ന് റവന്യൂവകുപ്പ് അധികൃതരെ വിവരം അറിയിച്ച് കോതമംഗലം പോലീസ് വാഹനങ്ങൾ മഹസ്സർ തയ്യാറാക്കി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് നടപടികൾ പൂർത്തിയാക്കി പോലീസ് വാഹനങ്ങൾ കസ്റ്റഡിയിൽ എടത്തത്.രണ്ട് ഹിറ്റാച്ചിയും, രണ്ട് ടിപ്പറും, ഒരു ജെ സി ബി യുമാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.നിലവിൽ മൂവ്വാറ്റുപുഴ ഇലാഹിയ കോളേജ്ട്രസ്റ്റിന്റെ കൈവശത്തിലാണ്് ഈ ഭൂമിയെന്നാണ് അറിവായിട്ടുള്ളത്.
ഈ ഭൂമിയിലെ തരിശായി കിടക്കുന്ന 5 ഏക്കർ 90 സെന്റുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലവിലുണ്ടെന്നും ഇവിടെ ഒരു വിധത്തിലുമുള്ള പ്രവർത്തനങ്ങളും പാടില്ലെന്ന് വിലക്കിക്കുണ്ടെന്നും ഇതും മറികടന്നാണ് മണ്ണ് ഘനനമെന്നും ഇക്കാര്യം വ്യക്തമാക്കി റവന്യൂ അധികൃതർ ബന്ധപ്പെട്ട ട്രസ്റ്റിന് നോട്ടീസ് നൽകിയിരുന്നെന്നും യൂഡിഎഫ് നേതാക്കൾ വെളിപ്പെടുത്തിയിരുന്നു.
ഇത് മറികടന്നാണ് ,റവന്യൂ വകുപ്പിനോട് റിപ്പോർട്ട് വാങ്ങാതെ പഞ്ചായത്ത് പ്ലോട്ട് തിരിക്കാൻ പെർമിറ്റ് നൽകിതെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.
റവന്യൂ അധികൃതരുടെ വിലക്ക് മറികടന്നാണ് 100 മീറ്റർ ഉയരമുള്ള മല ഇടിച്ച് മണ്ണെടുക്കൽ തുടർന്നത്.കുന്നിടിച്ച് മണ്ണെടുത്താൽ താഴ്ന്ന പ്രദേശങ്ങളിൽ
താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തുവകകളും അപകടത്തിലാകും.
കാലവർഷം വരാനിരിക്കെ കുന്നിടിക്കൽ മൂലം പ്രദേശത്ത് വലിയ പാരിസ്ഥിതീക പ്രശനങ്ങൾ ഉണ്ടാവുമെന്നും ഇത് സമീപവാസികളെ ബാധിയ്ക്കുമെന്നും
ഇലാഹിയട്രസ്റ്റിന്റേത് ദുരൂഹമായ നീക്കമാണെന്നും യൂ ഡി എഫ് നെല്ലിക്കുഴി മണ്ഡലം കമ്മറ്റി ആരോപിച്ചു.

 

 

1 / 1

Advertisement

Latest news

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകവേ അപകടം: കായംകുളത്ത് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Published

on

By

കായംകുളം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകവേ അപകടം. ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജംഗ്ഷന് സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്. ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്‌മാനായിരുന്നു.

കായംകുളം എം.എസ്.എം കോളജിന് സമീപം ദേശീയപാതയിൽ പുലർച്ചെ ബാലു സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

1 / 1

Continue Reading

Film News

ഫെയർപ്ലേ ബെറ്റിങ് ആപ്പ് കോടികളുടെ നഷ്ട്ടമുണ്ടാക്കിയതായി പരാതി:നടി തമന്ന ഭാട്ടിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

Published

on

By

മുംബൈ: ബെറ്റിങ് ആപ്പിൽ നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമൻസ്. മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയർപ്ലേ’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഏപ്രിൽ 29ന് ഹാജരാകാൻ മഹാരാഷ്ട്ര സൈബർ സെല്ലിന്റെ നിർദ്ദേശം.

കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമൻസ് അയച്ചതെന്ന് സൈബർ സെൽ മാധ്യമങ്ങളോട് വിശദീകരിച്ചു. കേസിൽ തുടക്കം മുതൽ തന്നെ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെ നടൻ സഞ്ജയ് ദത്ത്, നടി ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരുടെ മാനേജർമാരുടെ മൊഴികളും സൈബർ സെൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെയർപ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എൽ. മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ആപ്പ് വഴി ഐ.പി.എൽ. മത്സരങ്ങൾ കാണാൻ പ്രൊമോഷൻ നടത്തിയതായും ഇത് വഴി വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം.

1 / 1

Continue Reading

Latest news

ഓടിവന്ന് കെട്ടിപ്പിടിച്ചു,ഭക്ഷണം കഴിച്ചതും ഒരുമിച്ച്, മടക്കം ഉള്ളുനുറുങ്ങും വേദനകളോടെ; നിമഷപ്രിയയയെ ജയിലില്‍ കണ്ട അനുഭവം പങ്കിട്ട് അമ്മ പ്രേമകുമാരി

Published

on

By

സന; നേരില്‍ കണ്ടപ്പോള്‍ നിമിഷ ഓടിവന്ന് കെട്ടിപ്പിടിച്ചു,സങ്കടം പങ്കിട്ടു.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.ജയില്‍ ഉദ്യോഗസ്ഥരെക്കുറിച്ച് പറഞ്ഞുകേട്ടത് നല്ലതുമാത്രം.തഹതടവുകാരെയും പരിചയപ്പെടുത്തി.മനസിലുള്ളത് മകളുടെ ജീവന്‍ രക്ഷിയ്ക്കണമെ എന്ന പ്രാര്‍ത്ഥന മാത്രം.

യെമന്‍ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നിമഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ ജയിലില്‍ കണ്ട ശേഷം മാധ്യമങ്ങളുമായി പങ്കുവച്ച വിവരങ്ങള്‍ ഇങ്ങിനെ.

സനയിലെ ജയിലില്‍ കഴിയുന്ന മകളെ സന്ദര്‍ശിച്ച ശേഷം സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.മകളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാവര്‍ക്കുംനന്ദി അറയിച്ചാണ് പ്രേമകുമാരി ഇവിടെ നിന്നും മടങ്ങിയത്.

മകളെ കാണാന്‍ സാധിച്ചതില്‍ അവര്‍ യെമന്‍ ഭരണകര്‍ത്താക്കള്‍ക്ക്  നന്ദിയര്‍പ്പിച്ചു.ജയില്‍ അധികൃതര്‍ നന്നായിട്ടാണ് പെരുമാറുന്നതെന്ന് മകള്‍ പറഞ്ഞെന്നും ഉദ്യോഗസ്ഥരുടെ കനിവില്‍ മകളുമായി കുറച്ചുസമയം ചിലവഴിയ്ക്കാന്‍ അവസരം ലഭിച്ചെന്നും അവര്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയിലില്‍ അമ്മയും മകളും കണ്ടുമുട്ടിയത്.സന്ദര്‍ശകര്‍ക്കുള്ള ഇടത്തില്‍ തന്നെ കണ്ടപ്പോള്‍ മകള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചെന്നും ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പരസ്പരം വിളമ്പിക്കഴിച്ചെന്നും സഹതടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്.

പ്രാദേശികസമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ കാണാന്‍ ജയിലില്‍ എത്തിയത്. വൈകുന്നേരം അഞ്ചര വരെ അവര്‍ മകള്‍ക്കൊപ്പം തുടര്‍ന്നു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.

2012-ലാണ് മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം) റോഡുമാര്‍ഗം ഏദനില്‍നിന്നുമാണ് പ്രേമകുമാരി സനയിലെത്തിയത്.മകളെ കാണാന്‍ പ്രേമകുമാരി സാമുവേല്‍ ജെറോം വഴിയാണ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്.

2017 ജൂലൈ 25ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത്,ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

 

1 / 1

Continue Reading

Latest news

മുപ്ലിവണ്ടിന്റെ ശല്യം വ്യാപകം: ഉറങ്ങാനും ഭക്ഷണം കഴിക്കാനും കഴിയാത്ത അവസ്ഥ, ആരോഗ്യവകുപ്പ് അധികൃതർ ഇടപെടെണമെന്ന് നാട്ടുകാർ

Published

on

By

കോട്ടയം: പാറത്തോട് പഞ്ചായത്തിലെ 1,2,3 വാർഡുകളിൽ മുപ്ലിവണ്ടിൻ്റെ ശല്യം വ്യാപകമാകുന്നു. പാലപ്ര മേഖലയിലാണ് മുപ്ലി വണ്ടിന്റെ ശല്യം കൂടുതലായി കാണപ്പെടുന്നത്.

വീടുകൾക്കുള്ളിൽ താമസിക്കാൻ കഴിയാത്ത വിധം വണ്ട് കയറികുടിയിരിക്കുന്ന സ്ഥിതിയാണെന്നും ഇരുപതോളം വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറഞ്ഞു.

രാത്രി തെളിക്കുന്ന വെളിച്ചത്തിൽ ഇവ കൂടുതലായി എത്താറുണ്ടെന്നും കഴിഞ്ഞ മാസം മുതൽ തുടങ്ങിയ ശല്യം മൂലം പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നത് എന്നുമാണ് നാട്ടുകാരുടെ പരാതി. വീടിന്റെ ഭിത്തികളിലും തറയിലും ഫാനിലും ഗൃഹോപകരണങ്ങളിലും എല്ലാം ഇവ കയറുന്നു.

കൂടാതെ ദേഹത്ത് വീണാൽ നീറ്റൽ അനുഭവപ്പെടുകയും കിടന്നുറങ്ങുമ്പോൾ ചെവിയിലും മറ്റും കയറുന്നത് മൂലം ഉറക്കം നഷ്ട്ടപെടുകയാണെന്നും ശല്യം കൂടുതലായ വീട്ടുകാർ മാറ്റ് വീടുകളിൽ പോയതയുമാണ് നാട്ടുകാർ പറയുന്നത്. മുപ്ലി വണ്ടിന്റെ ശല്യം പരിഹരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

1 / 1

Continue Reading

Latest news

ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ

Published

on

By

മൂവാറ്റുപുഴ:ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ.

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (24), കണ്ണന്തറയിൽ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് വീട്ടിൽ ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്.

ഇരുപതാം തീയതി പകൽ 11ന് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തിങ്കളാഴ്ച മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പ്രതികളെ പിടികൂടി.

മോഷണം ചെയ്ത മാല മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. അന്നേദിവസം അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീട് കുത്തിത്തറന്ന് മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് പറഞ്ഞു.

മോഷണസംഘം സഞ്ചരിച്ച ബൈക്ക് പള്ളുരുത്തി ‘പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. ഷാഹുൽ ഹമിദ് നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.

ഇയാൾക്ക് കോതമംഗലം പോത്താനിക്കാട് മൂവാറ്റുപുഴ പെരുമ്പാവൂർ കുന്നത്തുനാട് കാസർഗോഡ് തൃശ്ശൂർ തൃക്കാക്കര എന്നിവിടങ്ങളിലായി 13 മോഷണ കേസുകൾ ഉണ്ട്. ആഷിക്കിന് പെരുമ്പാവൂർ , കുറുപ്പുംപടി സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്. പിടകൂടിയ സമയം പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

എ എസ് പിമോഹിത് രാവത്ത്, ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐമാരായ കെ.ആർ അജേഷ്,കെ.വി
നിസാർ, എ.എസ്.ഐ മാരായ പി.എ അബ്ദുൽ മനാഫ്, വി.എസ് അബൂബക്കർ ,സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

1 / 1

Continue Reading

Trending

error: