Connect with us

Latest news

അമ്യൂസ്‌മെന്റ് പാർക്ക് വേണ്ട,ആശുപത്രിയും പാർക്കിംഗ് സൗകര്യവും വ്യത്തിയുള്ള ശുചിമുറികളും അത്യവശ്യം;നിയമപോരാട്ടം തുടരുമെന്ന് ആർ രാജാറാം

Published

on

മൂന്നാർ;സൂര്യന് താഴെയുള്ള ഏത് ശക്തിവന്നാലും അമ്യൂസ്‌മെന്റ് യാത്ഥാർത്ഥ്യമാക്കും എന്ന എം.എം മണിയുടെ പ്രസ്താവനക്കെതിരെ മൂന്നാർ ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡന്റ് ആർ രാജാറാം.

ദേവികുളം എം.എൽ.എ എ രാജക്ക് കഴിവില്ലാത്തതുകൊണ്ടാണോ ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ നിന്നും എം.എം മണി ദേവികുളം നിയോജകമണ്ഡലത്തിലെ മൂന്നാർ ഹൈഡൽപാർക്ക് വിഷയത്തിൽ ഇടപെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്ന് രാജാറാം ആവശ്യപ്പെട്ടു.

നിരവധി കോടതി-സർക്കാർ ഉത്തരവുകൾ ലംഘിച്ചാണ് കെ വി ശശി പ്രസിഡന്റായിട്ടുള്ള മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണവുമായി മുന്നോട്ട് നീങ്ങുന്നത്.ഇത് അവസാനിപ്പിയ്ക്കുന്നതിന് ലക്ഷ്യമിട്ടാണ് നിയമ പോരാട്ടം ആരംഭിച്ചിട്ടുള്ളത്.

തോട്ടം തൊഴിലാളികൾ ഏറെയുള്ള മൂന്നാർ മേഖല അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഏറെ പിന്നിലാണ്.വൻതുക മുടക്കി ,കച്ചവട താൽപര്യം മാത്രം കണക്കിലെടുത്താണ് അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണം നടത്തുന്നതെന്ന് വ്യക്തമാണ്.

കോടതിവിധിയെ വെല്ലുവിളിച്ചത്് നിയമവ്യവസ്ഥയെ അവഹേളിയ്ക്കുന്നതിന് തുല്യമാണെന്നാണ് കരുതുന്നത്.ഇക്കാര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.വാണിജ്യാടിസ്ഥാനത്തിലുള്ള വൻകിട നിർമ്മാണപ്രവർത്തനങ്ങൾക്ക് ജില്ലയിൽ നിരോധനം നിലവിലുളളപ്പോൾ മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിക്ക് മാത്രമായി ഇളവ് ലഭിക്കുന്നത് എങ്ങനെയാണ് എന്നുള്ളത് പരിശോധനകൾക്ക് വിധേയമാക്കണം.

എൻ.ഒ.സി ലഭിക്കാത്തതിന്റെ പേരിൽ നിരവധി സംരഭകർ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നുണ്ട്.ഇവരുടെ പ്രശ്‌നങ്ങൾ പഠിയ്ക്കുന്നതിനോ പരിഹരിയ്ക്കുന്നതിനോ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള ഇടപെടലും നടക്കുന്നില്ല.ഇത്തരക്കാരുടെ വിഷമതകൾക്ക് ശാശ്വത പരിഹാരം കാണണം.

രാമസ്വാമി അയ്യർ ഡാമിന്റെ വൃഷ്ടിപ്രദേശം മണ്ണിട്ട് നികത്തിയാണ് ഇപ്പോൾ അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണത്തിനായ സ്ഥലം രൂപപ്പെടുത്തിയിട്ടുള്ളത്.ഇത്തരത്തിൽ പുനടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പഴയമൂന്നാറിനെ മഴക്കാലത്ത് വെള്ളത്തിനടിയിലാക്കും എന്നകാര്യം ഉറപ്പാണ്.

32 വർഷമായി മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളിയാണ്.മൂന്നാറിന്റെ അടിസ്ഥാന സൗകര്യവികസത്തിൽ ആരും ശ്രദ്ധിയ്ക്കുന്നില്ല എന്നത് പരിതാപകരമാണ്.അമ്യൂസ്‌മെന്റ് പാർക്ക് മൂന്നാറിനെ സംബന്ധിച്ച് അത്യവശ്യഘടകമല്ല.ആധുനീക സൗകര്യങ്ങളോടെയുള്ള ആശുപത്രികളും പാർക്കിംഗ് കേന്ദ്രങ്ങളും വൃത്തിയുള്ള ശുചിമുറികളും മറ്റും നിർമ്മിയ്ക്കുന്നതിന് അധികാരികളും ജനപ്രതിനിധികളും മുന്നിട്ടറങ്ങണം.

പ്രളയത്തിൽ തകർന്ന മൂന്നാർ ഗവൺമെന്റ് ആർട്‌സ് കോളേജ് പുനർനിർമ്മിക്കാൻ ഇതുവരെ ചെറുവിരലക്കാത്തവരാണ് വികസനത്തിന്റെ പേരിൽ കോടതി ഉത്തരവുകളേയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നത്.ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്ന കാര്യം ഉറപ്പാണ്.

സ്വന്തം മുന്നണിയുടെ ഭാഗമായ സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പിൽ നിന്നും എൻ.ഒ.സി തരപ്പെടുത്താൻ കഴിയാത്തവർ കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിക്കുന്നത് മലർന്നുകിടന്ന് തുപ്പുന്നതിന് സമാനമാണ്.ഇത് ഇനിയെങ്കിലും എം എം മണിയും കൂട്ടരും മനസ്സിലാക്കണം.രാജാറാം കൂട്ടിച്ചേർത്തു.

 

1 / 2
2 / 2

Latest news

സൂര്യതാപം; കാലിലെ തൊലി അടർന്ന് മാറി, സംസ്ഥാനത്ത് കടുത്ത വേനൽ

Published

on

By

കണ്ണൂർ:  കരുവഞ്ചാലിൽ സൂര്യതാപമേറ്റ്  തയ്യൽ കട നടത്തുന്ന പള്ളിക്കവല സ്വദേശി രാമചന്ദ്ര(48)ൻ്റെ ഇരു പാദങ്ങളിലെയും തൊലി മുറിച്ച് നീക്കി.

രാമചന്ദ്രൻ പാദരക്ഷകൾ ധരിക്കാതെ കടുത്ത വേനലിൽ ടാറിട്ട റോഡിലൂടെ അശ്രദ്ധം നടന്നുപോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ജില്ലകളിൽ വരുംദിവസങ്ങളിലെ താപനില 40 ഡിഗ്രി ആകുവാനുള്ള സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥ മന്ത്രത്തിന്റെ മുന്നറിയിപ്പ്.ഗ്രാമപ്രദേശങ്ങൾ മലയോര പ്രദേശങ്ങൾ നഗരങ്ങൾ എന്നിവിടങ്ങളിലും ചൂടിന് ശമനമില്ല.

കൊല്ലം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ചൂട് 39 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും, ആലപ്പുഴ, കോഴിക്കോട് , കണ്ണൂർ , എറണാകുളം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

1 / 2
2 / 2

Continue Reading

Latest news

പേരമ്പ്ര അനു കൊലപാതകം; ഭാര്യ റൗഫിനയുടെ പങ്ക് വെക്തമാക്കി മുജീബ്, തെളിവ് നശിപ്പിക്കാനും ശ്രമം എന്ന് സൂചന

Published

on

By

കോഴിക്കോട്: പെരുമ്പ്ര അനു കൊലക്കേസിൽ മുജീബ് റഹ്മാന്റെ ഭാര്യയും അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

റിമാൻഡിൽ കഴിയുന്ന പ്രതി മുജീബ് റഹ്മാനെ ചോദ്യം ചെയ്തതോടുകൂടിയാണ് കേസിൽ റൗഫിനക്കുള്ള പങ്ക് പുറത്ത് വരുന്നത്.അനുവിനെ കൊലപ്പെടുത്തി കൈക്കലാക്കിയ സ്വർണം വിറ്റ് 1.43 ലക്ഷം രൂപയാണ് മുജീബ് കൈലാക്കിയത്.

ആദ്യ ചോദ്യം ചെയ്യലിൽ സ്വർണം വിറ്റപണം ചീട്ടുകളിച്ച് തീർത്തു എന്നാണ് മുജീബ് പറഞ്ഞിരുന്നത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സ്വർണ്ണം വിറ്റ് കിട്ടിയ പണം മുജീബ് റൗഫിനെ ഏൽപ്പിച്ചെന്ന് പോലീസിനോട് സമ്മതിക്കുന്നത്.

തനിക്ക് പണം എങ്ങനെ കിട്ടിയെന്നും ഇയാൾ റൗഫിയോട് വിശദീകരിച്ചിരുന്നു.തുടർന്ന് കാർ കാർ വാങ്ങാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ മുജീബ് അറസ്റ്റിൽ ആയതോടെ റൗഫിനെ പണം കൂട്ടുകാരിയെ ഏൽപ്പിക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ റൗഫിനെ റിമാൻഡ് ചെയ്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ സ്വർണ്ണം വീണ്ടെടുക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

1 / 2
2 / 2

Continue Reading

Latest news

റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില; സ്വർണ്ണം പവന് 50,000 കെടന്നു

Published

on

By

കൊച്ചി: പവന് 50, 400 രൂപയും ഗ്രാമിന് 6,300 രൂപയായുമായി വർദ്ധിച്ചു. ഡോളറിന്റെ വിനിമയത്തിൽ ഉണ്ടായ മാറ്റം അടക്കം വരുംദിവസങ്ങളിൽ സ്വർണ്ണവിലയിൽ പ്രതിഫലിക്കും എന്നാണ് കരുതുന്നത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു പുതിയ സ്വർണ്ണവില. എന്നാൽ കഴിഞ്ഞ മൂന്നാഴ്ച‌യ്ക്കിടെ 3000 രൂപയിലധികം വർധിച്ച് 21 ന് 49,440 രൂപയായി മാറുകയായിരുന്നു.

രാജേന്ദ്ര വിപണിയിൽ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നതും ഫെഡറൽ റിസർവിന്റെ പ്രഖ്യാപനവും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകർ ആകൃഷ്ടരാകുന്നതും, ചൈനീസ് വനിതകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും,

പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വലിയതോതിൽ സ്വർണ്ണം ലക്ഷ്യം വക്കുന്നതും സ്വർണ്ണവിലയുടെ കുതിപ്പിന് കാരണമായി എന്നാണ്സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ.

1 / 2
2 / 2

Continue Reading

Latest news

വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ദുരന്തം ഒഴിവായത് കൃത്യമായ ഇടപെടലിൽ, ഞെട്ടൽ ഒഴിയാതെ യാത്രക്കാർ

Published

on

By

വയനാട്: മാനന്തവാടി പുൽപ്പള്ളി റോഡിൽ കുറച്ചിപ്പറ്റയിൽ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് എന്നും സൂചന.

ഇന്ന് രാവിലെയോട് കൂടിയാണ് കൽപ്പറ്റ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ആളുകൾക്ക് നേരെ ആന ഭീഷണി ഉയർത്തിയത്.

പെട്ടെന്നുള്ള ആനയുടെ വരവിൽ ഞെട്ടിയ യാത്രക്കാർ വാഹനം ഓരം ചേർത്ത് നിർത്തിയെങ്കിലും ആന അടുത്തതോടെ സഹയാത്രികർ ബഹളം വെച്ചത് മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു.

വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചാവിഷയമായതിന് പിന്നാലെ വലിയ പേടിപ്പെടുത്തുന്ന സംഭവം ആയിരുന്നിട്ടും കാർ യാത്രികന്റെ മനോധൈര്യവും പ്രശംസിക്കപ്പെടുകയാണ്.

ആന തൊട്ടടുത്ത് എത്തിയപ്പോൾ വളരെ പക്വതയോടെ വാഹനം മുന്നോട്ട് എടുത്തതാണ് അപകടം ഒഴിവാകാനുള്ള മറ്റൊരു കാരണം എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ അടക്കം ചൂണ്ടിക്കാണിക്കുന്നത്.

കുറച്ചിപ്പറ്റയിൽ ജനവാസ മേഖലയോട് ചേർന്നാണ് ആന ഇറങ്ങിയത് എന്നാണ് പ്രാഥമിക നിഗമനം.റോഡിന് ഇരുവശവും കാട് ആയതിനാൽ ആന ആക്രമണം പതിവായ ഒരു പ്രദേശമാണ് ഇതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

1 / 2
2 / 2

Continue Reading

Latest news

പത്തനംതിട്ടയിലെ കാർ അപകടം; അനുജക്ക് മർദ്ദനമേറ്റു,പിടിവലിക്ക് പിന്നാലെ ആത്മഹത്യ ശ്രമവും

Published

on

By

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കാർ കണ്ടൈനൽ ലോറിയിലേക്ക് ഇടിച്ച് കയറി രണ്ടുപേർ മരിച്ച സംഭവം. കരുതിക്കൂട്ടിയുള്ള ആത്മഹത്യയാണെന്ന സംശയം ശക്തമാകുന്നതിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്.

അപകടത്തിൽ തുമ്പമണ്ണൂർ ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റ് പള്ളി സുശീന്ദ്രം സ്വദേശിനി അനുജാ രവീന്ദ്രൻ (37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിൽ ഹാഷിം (31) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 10:30 നാണ് അടൂരിൽ നിന്ന് പത്തനാപുരത്തേക്കുള്ള വഴിയിൽ അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വരികയായിരുന്ന ലോറിയിലേക്ക് അമിതവേഗതയിലായിരുന്ന കാർ ഇടിച്ച് കയറ്റുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

ഇടിയുടെ ആഘാതത്തിൽ മുൻ സീറ്റിലിരുന്ന അനുജ പിൻസീറ്റിലേക്ക് തെറിച്ച് വീണു.സ്കൂളിലെ അധ്യാപകരുമോത്ത് തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ വാഹനം തടഞ്ഞ ഹാഷിം അനുജയെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

എന്നാൽ അനുജ കൂടെ പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് ആക്രോശിച്ചപ്പോൾ കാറിൽ കയറുകയും അമിതവേഗതയിൽ ഓടിച്ച് പോകുന്നത് കണ്ടപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് അനുജയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മറുപടി നൽകിയില്ല എന്നുമാണ് അധ്യാപകരുടെ വിശദീകരണം.

സഹ അധ്യാപകരോട് ചെറിയച്ഛന്റെ മകൻ വിഷ്ണു എന്ന് മറുപടി നൽകിയ അനുജ വീട്ടിലേക്ക് എത്തിക്കോളാം എന്നുപറഞ്ഞാണ് ഹാഷിമിനോടൊപ്പം പോയത്.പത്തനംതിട്ട കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്ത് വച്ചാണ് ഹാഷിം അനുജയെ കൂട്ടിക്കൊണ്ടുപോയത്.

വാഹനത്തിൻറെ വാതിലിൽ തട്ടി പുറത്തേക്ക് വിളിച്ചിറക്കി. തുടർന്ന്  സഹ അദ്ധ്യാപകർ അനുജയുടെ ഭർത്താവിനെയും അനുജനെയും വിവരമറിയിക്കുകയായിരുന്നു.
പിന്നീട് അനുജയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കരയുകയായിരുന്നു എന്നും അധ്യാപകർ പറയുന്നു.

അടുത്ത പോലീസ് സ്റ്റേഷനിലേക്ക് അനുജയുടെ ഒപ്പം ഉണ്ടായിരുന്നവർ വിവരം കൈമാറിയെങ്കിലും നൂറനാട് പോലീസ് സ്റ്റേഷൻ വഴി അടൂർ സ്റ്റേഷനിലേക്ക് വിവരം അറിയിച്ചപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു.

സഹപ്രവർത്തകരോട് ആത്മഹത്യ ചെയ്യാൻ പോകുന്നു
എന്ന് അനുജ പറഞ്ഞതായാണ് പുറത്തുവരുന്ന സൂചനകൾ. വാഹനത്തിനുള്ളിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി.

അതേസമയം കാറിനുള്ളിൽ മൽപ്പിടുത്തം നടന്നതായും അനുജയ്ക്ക് മർദ്ദനമേറ്റതായി സംശയിക്കുന്നതായും കാർ വലത്തേക്ക് വെട്ടിച്ചപ്പോൾ അനുജ മൂന്ന് തവണ ഡോർ തുറന്ന് കാൽ പുറത്തിടുന്നത് കണ്ടതായും പഞ്ചായത്തംഗം മാധ്യമങ്ങൾക്ക് മൊഴി നൽകി.

കോട്ടയത്ത് ലോഡിറക്കിയശേഷം ഹരിയാനയ്ക്ക് പോകാൻ ശിവകാശിക്ക് പുറപ്പെട്ടതായിരുന്നു ലോറി.പത്തനാപുരം ഭാഗത്ത് നിന്നും തെറ്റായ ദിശയിൽ വന്ന കാർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ലോറി ഡ്രൈവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട് .

1 / 2
2 / 2

Continue Reading

Trending

error: