Latest news
ഓടുന്ന ലോറിയിൽനിന്നുവീണ കയറിൽ കുരങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

കോട്ടയം:ഓടുന്ന ലോറിയിൽനിന്ന് അഴിഞ്ഞ വീണ കയർ ശരീരത്തിൽ കുരുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം.ദമ്പതികൾക്കും ശാന്തിക്കാരനും പരിക്ക്.ലോറി പിടിച്ചെ
ടുത്തെന്നും ഡ്രൈവർക്കെതിരെ
നരഹത്യയ്ക്ക് കേസെടുത്തെന്നും പോലീസ്.
സംക്രാന്തിയിലെ ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ ജീവനക്കാരൻ കട്ടപ്പന അമ്പലക്കവല കലവറ ജംക്‌ഷനിൽ പാറയിൽ വി.എസ്.മുരളി (50) ആണ് മരണപ്പെട്ടത്.
കയറിൽ ശരീരത്തിൽ കുരുങ്ങിയ മുരളിയെയും വലിച്ച് ലോറി 300 മീറ്ററോളം പോയി. കാൽ ശരീരത്തിൽനിന്ന് അറ്റുപോയി. അറസ്റ്റിലായ ഡ്രൈവർ തമിഴ്നാട് സ്വദേശി ജീവരാജയ്ക്കെതിരെ കൊലപാതകമല്ലാത്ത മനഃപൂർവമുള്ള നരഹത്യയ്ക്കാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം പുലർച്ചെ 5 ന് എംസി റോഡിൽ സംക്രാന്തിക്ക് സമീപമായിരുന്നു ദുരന്തം. ലോഡ് ചുറ്റിക്കെട്ടിയ കയറിന്റെ ബാക്കി ഓട്ടത്തിനിടയിൽ എങ്ങിനെയോ റോഡിലേക്ക് വീഴുകയായിരുന്നു.
ഇതിൽ കുരുങ്ങിയ മുരളിയെ ലോറി മുന്നോട്ടു വലിച്ചുകൊണ്ടുപോയി. ഇതിനിടയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും താമസിയാതെ മരണപ്പെടുകയുമായിരുന്നു.
മുരളി അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുൻപ് കയർ ഹെൽമറ്റിൽ തട്ടി ,ബൈക്ക് മറിഞ്ഞ് പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികൾ ബിജുവിനും ജ്യോതിക്കും പരുക്കേറ്റിരുന്നു.
പിന്നാലെ ബൈക്കിലെത്തിയ പുന്നത്തറ ക്ഷേത്രം ശാന്തിക്കാരൻ ഹരിനാരായണനും അപകടത്തിൽപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതൊന്നുമറിയാതെ, റോഡിൽ വീണ കയർ അന്വേഷിച്ചെത്തിയ ഡ്രൈവറെയും ക്ലീനറെയും നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു.
ചേർത്തല സ്വദേശിയുടേതാണ് ലോറി. നാഗമ്പടം പനയക്കഴിപ്പ് പള്ളിപ്പുറത്തുമാലി കുടുംബാംഗമാണ് മുരളി. കുടുംബം വർഷങ്ങളായി കട്ടപ്പനയിലാണ് താമസം.
രാവിലെ സംക്രാന്തി ജംക്‌ഷനിലെ കടയിൽ ചായ കുടിക്കാൻ പോകുമ്പോഴാണ് അപകടത്തിൽപെട്ടത്.
ഭാര്യ: മനോഹരി (സുനി), മക്കൾ:ശ്രീദേവി (ബിഫാം), ശ്രീഹരി. (പത്താം ക്ലാസ്).
Latest news
കാല്‍മുട്ടുകൊണ്ട് തല തകര്‍ത്തു,വാരിയെല്ല് ഒടിഞ്ഞ നിലയിലും; കുട്ടിയുടെ മരണം ക്രൂരമായ ആക്രമണത്തിലെന്ന് പോലീസ്

കൊച്ചി ;നെഞ്ചില്‍ മര്‍ദ്ദിച്ചു,പിന്നാലെ കാല്‍മുട്ടുകൊണ്ട് തല ഇടിച്ചുതകര്‍ത്തു.ജീവനുണ്ടോ എന്ന് ഉറപ്പിക്കാന്‍ ദേഹത്ത് കടിച്ച് പരിക്കേല്‍പ്പിക്കലും .
കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നരമാസം പ്രയാമായ കുട്ടിയുടെ മരണപ്പെട്ടത് അതിക്രൂരമായി ആക്രണത്തെത്തുടര്‍ന്നുണ്ടായ പരിക്കുകള്‍ മൂലമെന്ന് പോലീസ്.
സംഭവത്തില്‍ ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്‍ (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി.ഷാനിഫ് (25) എന്നിവരെ ഇന്നലെ രാത്രിയ എളമക്കര പൊലീസ് അറസ്റ്റുചെയ്തു.
ഷാനിഫും അശ്വതിയും നാലു മാസമായി അടുപ്പത്തിലാണെന്നും കുഞ്ഞിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കറുകപ്പള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്തതെന്നും പൊലീസ് പറയുന്നു.
ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് അശ്വതിക്ക് അറിവുണ്ടായിരുന്നതായും സംശയമുണ്ട്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പ്രാഥമിക ചോദ്യംചെയ്യലില്‍ അശ്വതി പോലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഷാനിഫും അശ്വതിയും സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ഒന്നിച്ചുതാമസിച്ചിരുന്ന ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. താനുമായി പരിചയപ്പെടുമ്പോള്‍, മറ്റൊരു ബന്ധത്തില്‍ നിന്ന് അശ്വതി ഗര്‍ഭിണിയായിരുന്നുവെന്നാണ് ഷാനിഫ് പൊലീസിനോടു പറഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അബോധാവസ്ഥയിലുള്ള കുഞ്ഞുമായി ഇരുവരും എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത്. കുഞ്ഞിന്റെ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ കൊണ്ടുവന്നതാണെന്നുമാണ് ഇരുവരും ആശുപത്രി ജീവനക്കാരെ അറിയിച്ചത്.
കുഞ്ഞിന്റെ ശരീരത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയ ആശുപത്രിയിലെ ഡോക്ടര്‍ പോലീസില്‍ വിവരം അറയിക്കാന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു.
ഇതിനകം ആശുപത്രിയില്‍ നിന്നു കടന്ന ഇരുവരെയും പൊലീസ് തന്ത്രപൂര്‍വം വിളിച്ചുവരുത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.പാല്‍ കുടിച്ച ശേഷം കുഞ്ഞ് ഉറങ്ങിപ്പോയെന്നും ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നുമായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.
തലയ്‌ക്കേറ്റ പരിക്കാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.കുഞ്ഞ് കയ്യില്‍ നിന്നു വീണതാണെന്നും ഷാനിഫ് ഇടയ്ക്ക് പറഞ്ഞിരുന്നു.
കാല്‍മുട്ടുകൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ചതിനെ തുടര്‍ന്ന് തലയോട്ടി പൊട്ടി. കുഞ്ഞ് മരിച്ചു എന്നുറപ്പുവരുത്താന്‍ വീണ്ടും ഉപദ്രവിച്ചു നോക്കുക വരെ ചെയ്തുവെന്നാണ് മൊഴി.
കുഞ്ഞിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. മുന്‍പുണ്ടായ മര്‍ദനത്തിലാണിതെന്ന് കരുതുന്നു. സംഭവം നടന്നത് എളമക്കര സ്റ്റേഷന്‍ പരിധിയിലായതിനാലാണ്.അതിനാല്‍ കേസ് അവിടേക്കു കൈമാറുകയായിരുന്നു.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സിറ്റി പൊലീസ് അസി. കമ്മിഷണര്‍ ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്.
Latest news
എംഡിഎംഎ പിടികൂടിയ ടീം അംഗങ്ങള്‍ക്ക് എസ് പി അഭിനന്ദന കത്ത് നല്‍കി അനുമോദിച്ചു

ആലുവ;പറവൂരില്‍ രാസലഹരി വേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേന അഭിനന്ദനക്കത്ത് നല്‍കി അനുമോദിച്ചു.
ടീമിന് ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു. ഡി.വൈ.എസ്.പിമാരായ പി.പി ഷംസ് , എം.കെ.മുരളി, വി.എസ് നവാസ്, ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, എസ്.ഐമാരായ പ്രശാന്ത് കെ. നായര്‍ ഷാഹുല്‍ ഹമീദ്, സി.ആര്‍ ബിജു, എ.എസ്.ഐ കെ. കെ.അജീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.പി. നോബി, എന്‍.വി.രാജേഷ്, കെ.എസ് സരിന്‍ കുമാര്‍ , ബിനു വര്‍ഗിസ്, വി.എസ്. വിജിന്‍, സി.എ അന്‍സാര്‍, ഏ.എ ആദര്‍ശ് , കെ.വി പ്രമോദ് കുമാര്‍, ഇ. ഇ റിയാസ്, കെ. റോജിന്‍ ജിംസന്‍ , കെ.ടി മൃദുല്‍ , കെ.വി ശ്രീരാജ് , കെ.എ ജസീന, ഡാന്‍സാഫ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് അഭിനനന്ദനക്കത്ത് നല്‍കിയത്.
ഒരു കിലോ എണ്ണൂറ്റി എമ്പത്തിനാല് ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. സമീപകാലത്തായി ജില്ലയില്‍ നടന്ന ഏറ്റവും വലിയ രാസലഹരി വേട്ടയായിരുന്നു പറവൂരിലേത്.
Latest news
“പ്രേമം” ത്തിന് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു

കൊച്ചി;” പ്രേമം” ത്തിന് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകരെ ആകാംക്ഷഭരിതവും ആവേശത്തിലാഴ്ത്തുന്നതുമായ ഈ വാര്‍ത്ത വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
2015 മെയ് 29നാണ് “പ്രേമം” തിയറ്റര്‍ റിലീസ് ചെയ്തത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയോടൊപ്പം സായ് പല്ലവി ഒരിക്കല്‍കൂടി പ്രത്യക്ഷപ്പെടുന്നു എന്നത് പ്രേക്ഷകര്‍ക്ക് വലിയ സന്തോഷമാണ് പകരുന്നത്.
ഇന്ത്യന്‍ അഭിനയേത്രിയും നര്‍ത്തകിയുമായ സായ് പല്ലവി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂം’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച “പ്രേമം”ത്തിലൂടെ മലയാള സിനിമയിലേക്കും ചുവടുവെച്ചു. തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയത്തില്‍ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് സായ് പല്ലവി.
ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Latest news
ആന ശല്യം;12 അടി ഉയരത്തില്‍ 3 ലയറായി റെയില്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്ന് മലയോര ജനസംരക്ഷണ സമിതി

പെരുമ്പാവൂര്‍;മലയോര ജന സംരക്ഷണ സമിതി ജനകീയ കൂട്ടായ്മ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ഉല്‍ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് ഗോപകുമാര്‍ നടുക്കുടി അധ്യക്ഷത വഹിച്ചു. അനൂബ് കരാട്ടുകുടി ശിവന്‍ നങ്ങേലില്‍,ആന്റണി കളമ്പാടന്‍,ഫാദര്‍ ഏബിള്‍ ജോര്‍ജ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ,വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്,പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പിആര്‍ .നാരായണന്‍ നായര്‍, വേങ്ങൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി കൃഷ്ണന്‍കുട്ടി,ബിജെപി കുറുപ്പംപടി മണ്ഡലം പ്രസിഡന്റ് രാകേഷ് പി ആര്‍ , വേങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍ മാരായ ശ്രീജ ഷിജോ ശോഭന വിജയന്‍ ബേസില്‍ കോര ബിജു ,പിണ്ടിമന പഞ്ചായത്ത് മെമ്പര്‍ ഷിജി ആന്റണി തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതുപ്രവര്‍ത്തകരും അടക്കം വലിയ ജനക്കൂട്ടം പരിപാടിയില്‍ പങ്കെടുത്തു.
കാട്ടാന ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിയ്ക്കായി 12 അടി ഉയരത്തില്‍ 3 ലയറായി റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുക,
ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടായാല്‍ ആ കുടുംബത്തിന് 50 ലക്ഷത്തില്‍ കുറയാതെയുള്ള നഷ്ടപരിഹാരം നല്‍കുക,കര്‍ഷക സമിതികളും, കൃഷി ഓഫീസറും, ഫോറസ്റ്റ് ഓഫീസറും ചേര്‍ന്നുള്ള സമിതി കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും സമതി മുന്നോട്ടുവച്ചിട്ടുണ്ട്.
Latest news
ഇടുക്കി പീരുമേട്ടിൽ ചായ കുടിക്കാൻ എത്തിയ 9 വയസുകാരിയെ ഉപദ്രവിച്ചു; ചായക്കട ജീവനക്കാരൻ അറസ്റ്റിൽ

ഇടുക്കി :പീരുമേട്ടിൽ കടയിൽ ചായ കുടിക്കാൻ എത്തിയ 9 വയസുകാരിയെ ഉപദ്രവിച്ച കേസിൽ കടയിലെ ജീവനക്കാരൻ പിടിയിൽ.
അബലംകുന്ന് സ്വദേശി ചീരനെയാണ് പീരുമേട് പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇയാളുടെ പേരിൽ പോക്സോ നിയമ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
പീരുമേട് താലൂക്ക് ആശുപത്രിയിൽ പോയ മുത്തശ്ശിയോടൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപത് വയസുകാരി ടൗണിലെ കടയിൽ ചായ കുടിക്കാൻ എത്തിയപ്പോളാണ് കടയിലെ ജീവനക്കാരായ ചീരൻ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്.
കുട്ടി വിവരം പുറത്തു പറഞ്ഞതോടെ മാതാപിതാക്കൾ പീരുമേട് സ്റ്റേഷനിൽ പരാതി നൽകി. പീരുമേട് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ പ്രതിയ കസ്‌റ്റഡിയിലെടുത്തു
ചീരൻ ഒന്നിലധികം തവണ ശരീരികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.
-
Latest news4 weeks ago
യുവതികളെ വീട്ടില്‍ താമിസിപ്പിക്കും, ആവശ്യക്കാരെ വിളിച്ചുവരുത്തും; അനാശാസ്യകേന്ദം നടത്തിപ്പുകാരിയായ കറുകടം സ്വദേശിനിയടക്കം 4 പേര് അറസ്റ്റില്‍
-
Latest news1 week ago
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ജ്വല്ലറി ഉടമ പിടിയിൽ
-
Latest news3 weeks ago
യത്ര ബസ്സില്‍ പൊട്ടിത്തെറി,കണ്ടക്ടര്‍ ബസിനുള്ളില്‍ ബോധം കെട്ടു വീണു;സംഭവം കോതമംഗലം കിഴക്കെ കുത്തികുഴിയ്ക്ക് സമീപം
-
Latest news5 days ago
അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്ത് ;ഓംകാര്‍ നാഥിന്റെ ജീവനെടുത്തത് വാഹനയാത്രക്കാരുടെ കൊടുംക്രൂരത ?
-
Latest news4 weeks ago
കമ്പിക്ക് അടിച്ച് അവശയാക്കിയ ശേഷം വിഷം കുടിപ്പിച്ചു; പറവൂരില്‍ പിതാവിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ 14കാരിക്ക് ദാരുണാന്ത്യം
-
Latest news2 weeks ago
ആദ്യം മൊബൈലില്‍ ചിത്രം പകര്‍ത്തി,പിന്നാലെ കേബിള്‍ വലിച്ചുപൊട്ടിച്ചു; കോതമംഗലത്ത് എഐ കാമറ നശിപ്പിയ്ക്കുന്ന ദൃശ്യം പുറത്ത്
-
Latest news3 weeks ago
നീന്തുന്നതിനിടെ പുഴയിലെ ചുഴിയില്‍ അകപ്പെട്ടു; യുവാവിന് ദാരുണാന്ത്യം
-
Latest news4 weeks ago
നേര്യമംഗലം ചെമ്പൻകുഴിയിൽ വീടുകളുടെ പരിസരത്ത് ഇതര സംസ്ഥാനക്കാരായ യുവാക്കളുടെ സാന്നിദ്ധ്യം ; പരക്കെ ഭീതി, പോലീസ് ഇടപെടൽ ഗുണം ചെയ്തില്ലന്നും ആക്ഷേപം