M4 Malayalam
Connect with us

Local News

വ്യാജസർട്ടിഫിക്കറ്റ ; 3 പേർകൂടി അറസ്റ്റിൽ

Published

on

ആലുവ : വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ.

കോട്ടയം വിജയപുരം ലൂർദ് വീട്ടിൽ സിജോ ജോർജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടിൽ അബ്ദുൾ സലാം (35), വൈക്കം ഇടത്തി പറമ്പിൽ മുഹമ്മദ് നിയാസ് (27) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

നാഗമ്പടത്ത് ദ്രോണ എജൂക്കേഷൻ കൺസൽട്ടൻസി നടത്തുന്ന സിജോ ജോർജ് വിദ്യാർത്ഥിയിൽ നിന്ന് മുപ്പതിനായിരം രൂപ വാങ്ങി യു.പി ബോർഡിന്റെ വ്യാജ പ്ലസ്ടു സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുക്കുകയായിരുന്നു.

മലപ്പുറം സ്വദേശിനിയായ വിദ്യാർത്ഥിയ്ക്ക് നാൽപ്പതിനായിരം രൂപ വാങ്ങി മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ ബിബിഎ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയത് അബ്ദുൾ സലാമാണ്. പെരിന്തൽമണ്ണയിൽ യു.കെ കാളിംഗ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ.

കൊച്ചിയിൽ ഫ്‌ലൈ അബ്രോഡ് എന്ന സ്ഥാപനം നടത്തുന്ന മുഹമ്മദ് നിയാസ് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയുടെ ബികോം സർട്ടിഫിക്കറ്റാണ് നാൽപതിനായിരം രൂപക്ക് തരപ്പെടുത്തി നൽകിയത്.

ഇവരുടെ സ്ഥാപനങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി പണമിടപാടിന്റേയും, സർടിഫിക്കറ്റുകളുടേയും ഉൾപ്പടെ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇൻസ്‌പെക്ടർ പി.എം ബൈജു , എസ്.ഐ മാരായ അനിഷ് .കെ ദാസ്, സണ്ണി, ജയപ്രസാദ് ,എ.എസ്. ഐ പ്രമോദ്, എസ്.സി പി ഒ മാരായ നവീൻ ദാസ് , റോണി അഗസ്റ്റിൻ, ജോസഫ്, റെന്നി , അജിത്, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളത്.

 

1 / 1

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

Latest news

സംസ്ഥാനത്ത് തുടർച്ചയായി സ്വർണവില താഴുന്നു: പവന് കുറഞ്ഞത് 1,120 രൂപ

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വർണവില താഴുന്നു. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് വില 6,615 രൂപയും ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 130 രൂപ കുറഞ്ഞ് 5,535 രൂപയാണ്.

ഇറാൻ ഇസ്രായേൽ യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതും ഓഹരി വിപണികളുടെ തിരിച്ചുവരവുമാണ് സ്വർണവില കുറയാൻ കാരണം. കഴിഞ്ഞ 2 ദിവസം മുമ്പ് 31.1 ഗ്രാം സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 2,418 ഡോളർ നിലവാരത്തിൽ നിന്ന് കുറഞ്ഞ് 2,295 ഡോളിലേക്ക് താഴെ രേഖപെടുത്തിയിരുന്നു.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവുണ്ട്. 2 രൂപ ഇടിഞ്ഞ് ഗ്രാമിന് 87 രൂപയിലാണ് വെള്ളി വ്യാപാരം തുടരുന്നത്.

1 / 1

Continue Reading

Latest news

ബാഗിനുള്ളിൽ അനകോണ്ട പാമ്പുകളെ കടത്താൻ ശ്രമം: യാത്രക്കാരൻ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

Published

on

By

ബംഗളൂരു: അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി.ബാങ്കോക്കിൽ നിന്നുമാണ് ഇയാൾ പാമ്പിനെ കൊണ്ടുവന്നത് എന്നാണ് മനസ്സായിലാകുന്നത്.

പരിശോധനയ്ക്കിടയിൽ ഇയാളുടെ ബാഗിൽ നിന്നും 10 ആനക്കോണ്ടകളെ കസ്റ്റംസിന് ലഭിച്ചു. കസ്റ്റംസ് ആക്ട് 1962 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് സചൂന. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

1 / 1

Continue Reading

Latest news

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

Published

on

By

ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ.

ഒന്നാംനിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിൽ ഇരുമ്പ് സ്റ്റാൻഡിൽ കഴുത്തിൽ ഷാളിട്ട് മുറുക്കിയ നിലയിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സമീപത്തായി കറൻസി നോട്ടുകൾ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056, 91529 87821

1 / 1

Continue Reading

Latest news

അജ്മീറിൽ പോലീസിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപെടാൻ ശ്രമിച്ച ഉത്തരാഖണ്ഡ് സ്വദേശികൾ പിടിയിൽ

Published

on

By

ആലുവ: മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ് , ഡാനിഷ് എന്നിവരെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ,മോഷണമുതലായ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങിയ സ്ഥലങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ മേൽനോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു.ഉത്തരാഖണ്ഡിൽ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും 2018 ൽ വെള്ളപ്പൊക്ക സമയത്ത് ഡാനിഷ് കേരളത്തിൽ ജോലിയ്ക്ക് വന്നിട്ടുണ്ട്.

കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് തിരിച്ച് നാട്ടിലെത്തിയ ഡാനിഷ് സജാദിനെ ധരിപ്പിച്ചു. പിന്നീട് രണ്ട് പേരും കൂടി മോഷണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു.

ഇരുപത്തിരണ്ടായിരം രൂപ മുടക്കി ബീഹാറിൽ നിന്ന് രണ്ട് തോക്ക് വാങ്ങി. ഫെബ്രുവരി 5ന് ഡൽഹിയിൽ നിന്ന് ആലുവയ്ക്ക് ട്രയിൻ കയറി. 8 ന് ആലുവയിലെത്തി ഒരു ലോഡ്ജിൽ മുറിയെടുത്തു. 9ന് പകൽ മുറയൊഴിഞ്ഞ് ആളില്ലാത്ത വീടുകൾ തപ്പിയിറങ്ങി.

പുറമെ നിന്ന് താഴിട്ട് പൂട്ടിയ വീടുകളായിരുന്നു ലക്ഷ്യം. ഇതിനിടയിൽ മുടിക്കലിലെ കളിസ്ഥലത്ത് നിന്ന് സംഘം ബൈക്കും മോഷ്ടിച്ചു. പിന്നീട് അതിലായി യാത്ര. രാത്രി കുട്ടമശേരിയിലെ വീട് ശ്രദ്ധയിൽപ്പെട്ടു. ചെറിയ കമ്പിയും സ്ക്രൂവും ഉപയോഗിച്ച് പൂട്ട് തുറന്ന് മോഷണം നടത്തി.

തുടർന്ന് മോഷ്ടിച്ച ബൈക്ക് ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാന്റ് പരിസരത്ത്ഉപേക്ഷിച്ചു. രാത്രി തന്നെ ആലുവയിലെ മറ്റൊരു ലോഡ്ജിൽ മുറിയെടുത്തു. പിറ്റേന്ന് പകലും രാത്രിയും കറങ്ങി നടന്ന് വീട് കണ്ടു വച്ച് രണ്ട് വീടുകളിൽ മോഷണം നടത്തി. അവിടെയും കമ്പിയും സ്ക്രൂവുമായിരുന്നു ആയുധം.

മോഷണത്തിന് ശേഷം ബസിൽ തൃശൂരെത്തി. അവിടെ നിന്നും മധ്യ പ്രദേശിലേക്ക് തീവണ്ടി കയറി. അവിടെയും മോഷണത്തിന് ശമിച്ചു. ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ ആലുവയിലെ പ്രത്യേക അന്വേഷണ സംഘം പിന്നാലെ കുതിച്ചു.

മധ്യ പ്രദേശിലെത്തിയപ്പോൾ മോഷണ സംഘം രാജസ്ഥാനിലേക്ക് കടന്നിരുന്നു. പിന്നാലെ പോലീസ് സംഘവും. അജ്മീറിലെത്തിയ പ്രതികളെ രാത്രി അജ്മീർ പോലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ വെടിയുതിർത്ത് രക്ഷപെടാൻ ശ്രമിച്ചു.

പിന്നീട് ജീവൻ പണയം വച്ച് സാഹസീകമായാണ് കീഴ്പ്പെടുത്തായത്. തുടർന്ന് കേസെടുത്ത് അജ്മീറിൽ റിമാന്റ് ചെയ്ത സംഘത്തെ കഴിഞ്ഞ ദിവസമാണ് ആലുവയിലെത്തിച്ചത്. കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ഗുണ്ടാ ആക്ട് ഉൾപ്പടെ പത്തോളം കേസിലെ പ്രതിയാണ് ഡാനിഷ്.

ആലുവയിൽ മൂന്നും പെരുമ്പാവൂരിൽ ഒന്നും മോഷണമാണ് ഇവർ നടത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർ എസ്.എസ് ശ്രീലാൽ, സീ പി.ഒ മാരായ എൻ.എ മുഹമ്മദ് അമീർ, കെ.എം മനോജ്, മാഹിൻ ഷാ അബൂബക്കർ , വി.എ അഫ്സൽ എന്നിവരാണ് തെളിവെടുപ്പിനുണ്ടായിരുന്നത്.

1 / 1

Continue Reading

Latest news

പുലിപ്പേടിയിൽ വിറങ്ങലിച്ച് കരിങ്കുന്നം: കെണി ഒരുക്കി വനംവകുപ്പ്, പരക്കെ ഭീതി

Published

on

By

തൊടുപുഴ: പുലിപ്പേടിയിൽ വിറങ്ങലിച്ച് കരിങ്കുന്നം . പിടികൂടാൻ കർമ്മപദ്ധതിയുമായി വനം വകുപ്പ്. നാട്ടുകാർ ഭീതിയുടെ മുൾമുനയിൽ. നാട്ടുകാരെ ഒന്നാകെ ഭീതിയിലാഴ്ത്തി ചുറ്റിക്കറങ്ങുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.

കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലാണ് പുലിയെ കുടുക്കാൻ വനംവകുപ്പ് ഇരുമ്പ് കൂട് സ്ഥാപിച്ചത്.
പുലി കൂട്ടിൽ അകപ്പെടണമേയെന്ന പ്രാർത്ഥനയിലാണിപ്പോൾ ഗ്രാമവാസികൾ. സമീപ പ്രദേശങ്ങളിൽ അടിക്കടി പുലിയെ കണ്ടതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

അതിനാൽ മേഖലയിൽ ഒന്നിലധികം പുലി ഉണ്ടെന്നുള്ള സംശയവും ഉയർന്നിട്ടുണ്ട്.ഒരു മാസം മുൻപ് വളർത്തുമൃഗങ്ങളെ ഉൾപ്പടെ കാണാതെ വന്നതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നി തുടങ്ങിയത്.

പുലിയാണെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ചിരുന്നു.ഈ മാസം 16-ന് കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതിന് പിന്നാലെയാണ് പുലിയെ പിടികൂടാൻ ഇന്നലെ വൈകിട്ട് 4 മണിയോടെ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

1 / 1

Continue Reading

Trending

error: