Connect with us

Sports

‘ഓൾറൗണ്ടർ’ അല്ലെങ്കിൽ ഹാർദിക്കിന് പകരം ഇഷൻ കിഷനെ ഉൾപ്പെടുത്തണമെന്ന് ഗവാസ്‌കർ

Published

on

ദുബായ് : രണ്ടുപേരുടെ ഗുണം ചെയ്യുമെന്നു കരുതിയാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് എന്നാണ് പൊതുവെയുള്ള വിലിയിരുത്തൽ.

എന്നാൽ, ഒരാളുടെ മികവുപോലും ഹാർദിക് പുറത്തെടുക്കുന്നില്ലെന്നാണ് വിമർശനം ഉയർന്നുകഴിഞ്ഞു.ട്വന്റി20 ലോകകപ്പിലെ ജീവൻമരണപ്പോരാട്ടത്തിൽ  ന്യൂസീലൻഡിനെ നേരിടുന്ന ഇന്ത്യയ്ക്കു ഹാർദിക്കിന്റെ ഫോമും ഫിറ്റ്‌നസുമാണു പ്രധാന ആശങ്ക.’

ഓൾറൗണ്ടർ’ സേവനം ലഭിച്ചില്ലെങ്കിൽ ഹാർദിക്കിനു പകരം ഇഷൻ കിഷനെ ടീമിൽ ഉൾപ്പെടുത്തണമെന്നു സുനിൽ ഗാവസ്‌കർ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ തോളിനു പരുക്കേറ്റ ഹാർദിക്കിനു മത്സരത്തിനു മുൻപായി ഫിറ്റ്‌നസും തെളിയിക്കേണ്ടതുണ്ട്.

 

1 / 2
2 / 2

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

Latest news

ടീമിനെ ഇനി ഋതുരാജ് ഗെയ്ക്വാദ് നയിക്കും; ഞെട്ടലോടെ ആരാധകർ, ക്യാപ്റ്റൻ കൂൾ പടിയിറങ്ങുന്നത് അപ്രതീക്ഷിതമായി

Published

on

By

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് 17–ാം സീസണിന്റെ പടിവാതിലിൽ എത്തിനിൽക്കെ പടനായകന്റെ പദവിയൊഴിയാലിൻ്റെ ഞെട്ടലിലാണ് ആരാധകർ.

ഐ.പി.എല്ലിൽ സി.എസ്.കെ യുടെ പുതിയ നായകനായി ഓപ്പണിങ് ബാറ്റ്സ്മാൻ ഋതുരാജ് ഗെയ്ക്വാദിനെ നിയമിച്ചതിന് പിന്നാലെയാണ് ധോണിയുടെ പടിയിറക്കം.

14 സീസണുകളിലായി 10 ഫൈനലുകൾ കളിച്ച് 7ൽ 5 ഐ.പി.എൽകിരീടങ്ങൾ സി.എസ്.കെക്ക് വേണ്ടി സ്വാന്തമാക്കിയപ്പോഴും വിക്കറ്റ് കീപ്പറും ബാറ്റസ്മാനുമായി കളം നിറഞ്ഞപ്പോഴും വിലക്ക് നേരിട്ടപ്പോഴും ആരാധകരെ ഉലയാതെ പിടിച്ചുനിർത്താനും പ്രതീക്ഷ നൽകാനും ക്യാപ്റ്റൻ കൂളിന് സാധിച്ചു.

ഇതിനിടെ വിലക്കുമൂലം 2 വർഷം ചെന്നൈ ഐ.പി.എല്ലിൽ നിന്ന് പുറത്തായപ്പോൾ റൈസിങ് പുണെ സൂപ്പർ ജയന്റ്സിലേക്കു മാറിയ ധോണി വിലക്കിനു ശേഷമുള്ള ചെന്നൈയുടെ വരവിന് കിരീട നേട്ടം കൊണ്ടാണ് മറുപടി നൽകിയത്.

സി.എസ്.കേക്ക് എതിരായുള്ള മത്സരത്തിന് ടീം തയാറെടുക്കുബോഴാണ് ധോണിയുടെ കളം വിടാനുള്ള തീരുമാനം. എന്നാൽ ആരാധകരെ വാർത്ത അമ്പരപ്പിച്ചെങ്കിലും ധോണിയെ അടുത്തറിയാവുന്നവരെല്ലാം ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നതാണ്.

മുൻപ്, രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ആരാധകർക്ക് അപ്രതീക്ഷിതമായ പടിയിറക്കം സമ്മാനിച്ചാണ് ധോണി മടങ്ങിയത്. ചരിത്രം ആവർത്തിച്ചപ്പോൾ ഇത്തവണ മാറിയത് ജഴ്സിയുടെ നിറംമാത്രം.

ആദ്യ സീസണുകളിൽ ടോപ് ഓർഡറിൽ ബാറ്റിങ്ങിനെത്തിയ ധോണി,ടീമിന്റെ മുൻനിരയിലെ ഒരാളായി മാറിയത് പെട്ടന്നായിരുന്നില്ല. എന്നാൽ ആത്മവിശ്വാസവും പരിശ്രമവും കൊണ്ട് ഫിനിഷിങ്ങിലേക്കു മാറിയ ധോണിയുടെ നേതൃത്വത്തിൽ തോൽവിയുറപ്പിച്ച മത്സരങ്ങൾ പോലും ചെന്നൈ കരകയറി.

ഋതുരാജ് ഭാവി ക്യാപ്റ്റൻ ആവാനുള്ള സാധ്യത ചെന്നൈ സൂപ്പർ കിംഗ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആ  ഭാവി  ശോഭനമാക്കാൻ ധോണിക്കു കീഴിൽ പയറ്റിതെളിയാനുള്ള അവസാന അവസരമാണ് ഋതുരാജിന് ഈ സീസൺ. ക്യാപ്റ്റൻസി ഒഴിഞ്ഞ ധോണി,വിക്കറ്റ് കീപ്പറായി തുടരുമോ ഇംപാക്ട് പ്ലെയറാകുമോഎന്നതാണ് ആരാധകരുടെ സംശയം.

1 / 2
2 / 2

Continue Reading

Sports

കൊൽക്കത്തയിൽ മോഹൻ ബഗാനെ വീഴ്ത്തി ;ബ്ലാസ്റ്റേഴ്സിന് ചരിത്ര വിജയം

Published

on

By

ശിവരാജ് ആർ

കൊല്‍ക്കത്ത:ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കൊല്‍ക്കത്തയിലെ ശക്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിക്കുന്നത്.

ഏക പക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയില്‍ വിജയം ഉറപ്പിച്ചത്.ഒന്‍പതാം മിനിറ്റില്‍ ആഫ്രിക്കന്‍ തരാം ക്വമിയുടെ പാസ്സ് വാങ്ങി ഡിഫെന്‍സിനെ തുളച്ചു കടന്നു പോയ ഡിമിട്രിയോസ് ഡയമണ്ടക്കോസ് ആണ് ഗോള്‍ നേടിയത്.

ഇത് ഡിമിട്രിയോസിന്റെ സീസനിലെ ഏഴാമത്തെ ഗോള്‍ ആണ്.ഗോള്‍ഡന്‍ ബൂട്ട് വേട്ടക്കാരില്‍ ഇപ്പോള്‍ മുന്നിലാണ് ഈ ഗ്രീക്ക് സ്‌ട്രൈക്കര്‍.

ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്സ് നല്ല മുന്നേറ്റങ്ങള്‍ കാഴ്ചവച്ചു.രാഹുലിന്റെ അറ്റാക്കിങ്ങുകള്‍ പോസ്റ്റില്‍ മുട്ടി കടന്നുപോയത് നിരാശയുണ്ടാക്കിയെങ്കിലും ആദ്യ പകുതിയില്‍ കളി ബ്ലാസ്റ്റേഴ്‌സിന്റെ കയ്യില്‍ തന്നെ ആയിരുന്നു.

രണ്ടാം പകുതിയില്‍ പല തവണ കൊല്‍ക്കത്ത അക്രമണങ്ങള്‍ അഴിച്ചു വിട്ടിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം അതിനു വിലങ്ങു തടിയായി.പ്രതിരോധത്തില്‍ ബഗാനെ തളച്ച ക്യാപ്റ്റന്‍ ലെസ്‌കോവിച് ആണ് കളിയിലെ മികച്ച താരം.

ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ക്ലീന്‍ ഷീറ്റ് വിജയമാണിത്.ഇതോട് കൂടി പോയിന്റ് ടേബിളില്‍ മുകളിലാണ് ബ്ലാസ്റ്റേഴ്സ്.

 

 

1 / 2
2 / 2

Continue Reading

Latest news

റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; 2500 ലേറെ താരങ്ങൾ മാറ്റുരയ്ക്കും, മത്സരങ്ങൾ എം എ കോളേജ് സ്‌റ്റേഡിയത്തിൽ

Published

on

By

കോതമംഗലം;എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് നാളെ തുടക്കം.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറയിച്ചു.

നാളെ 21 ന് രാവിലെ 9.30 ന് എം എ കോളേജ് സ്‌റ്റേഡിയത്തിൽ 3 ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിന് പതാക ഉയരും.10ന് കോതമംഗലം എംഎൽഎ ആന്റണി ജോൺ മേള ഉദ്ഘാടനം ചെയ്യും.

കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ.ടോമി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ മാത്യു കുഴൽനാടൻ,എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, അനൂപ് ജേക്കബ് ഡി.ജെ.വിനോദ്,പി.വി. ശ്രീനിജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ.എം. ബഷീർ, നഗരസഭാംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപക സംഘടന പ്രതിനിധികൾ, സ്‌കൂൾ പ്രധാന അധ്യാപകർ തുടങ്ങിയവർ പ്രസംഗിക്കും.

എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ടി.എ. അബൂബക്കർ നന്ദിയും പറയും.23ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും.കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷ വഹിക്കുന്ന യോഗത്തിൽ ആന്റണി ജോൺ എംഎൽഎ സമ്മാനദാനം നിർവഹിക്കും. എംഎൽഎമാരായ കെ. ജെ.മാക്സി,അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിക്കും.

വാർത്താ സമ്മേളനത്തിൽ ആന്റണി ജോൺ എംഎൽഎ, കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ.ടോമി, വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ജില്ലാ സ്പോർട്സ് കോ – ഓർഡിനേറ്റർ നെഗുൽ ബ്രൈറ്റ് പി. എസ്.,പബ്ലിസിറ്റി ചെയർമാൻ കെ.എ. നൗഷാദ്,കെ എസ് ടി എഫ് സംസ്ഥാന പ്രസിഡന്റ് ബിജു എം. കെ.,പബ്ലിസിറ്റി കൺവീനർ സജി ചെറിയാൻ,റിസപ്ഷൻ കമ്മിറ്റി കൺവീനർ ടി. എ. അബൂബക്കർതുടങ്ങിയവർ പങ്കെടുത്തു.23-ന് സമാപിയ്ക്കും.

 

 

1 / 2
2 / 2

Continue Reading

Sports

അന്തര്‍ സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; വിസില്‍ മുഴങ്ങാന്‍ മണിക്കൂറുള്‍മാത്രം , വിജയപ്രതീക്ഷയില്‍ എം ജി ടീം

Published

on

By

കൊച്ചി;ദക്ഷിണമേഖലാ അന്തര്‍ സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ഇന്ന് തുടക്കം.മഹാത്മാഗാന്ധി സര്‍വകലാശാലയാണ് ചാമ്പ്യന്‍സ് ഷിപ്പിപ്പിന് അതിഥേയത്വം വഹിയ്ക്കുന്നത്.പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ,അവസാനവട്ട പരിശീലനത്തിലാണ് മഹാത്മാഗാന്ധി സര്‍വകലാശാല ഫുട്‌ബോള്‍ ടീം.കോതമംഗലം എം.എ എന്‍ജിനിയറിംഗ് കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക.

സന്തോഷ് ട്രോഫി അനുഭവപരിചയം ഉള്ള മഹാത്മാഗാന്ധി സര്‍വ്വകലാശാല ടീം വിജയ സാധ്യത നിലനിര്‍ത്തും എന്നാണ് കായിക വിദഗ്ദ്ധരുടെ പൊതുവെയുള്ള വിലയിരുത്തല്‍.

കോട്ടയം ബസേലിയോസ് കോളേജിലെ അഖില്‍ ചന്ദ്രന്‍ ആണ് മഹാത്മാഗാന്ധി സര്‍വകലാശാല ഫുട്‌ബോള്‍ ടീമിന്റെ നായകന്‍. അജയ് അലക്‌സ്, അര്‍ജുന്‍. വി (മുവാറ്റുപുഴ നിര്‍മല കോളേജ് )സലാഹുദീന്‍, ക്രിസ്തുരാജ്, അഖില്‍. കെ, ആദില്‍, ഡെലന്‍, അജ്‌സല്‍(കോതമംഗലം എം. എ കോളേജ്)
-അഖില്‍. ജെ. ചന്ദ്രന്‍, ഗിഫ്റ്റി, സഹദ്, സാലിം, റോഷന്‍, നിതിന്‍ (കോട്ടയം ബസേലിയസ് കോളേജ്)-നിംഷാദ്, ഹരിശങ്കര്‍, ഫാഹിസ്, ബിബിന്‍,സോയല്‍, അതുല്‍ (എറണാകുളം മഹാരാജാസ് കോളേജ്) എന്നിവര്‍ കളിക്കളത്തില്‍ ഇറങ്ങും. .

മഹാത്മാഗാന്ധി സര്‍വകലാശാലയും മാര്‍ അത്തനേഷ്യസ് കോളേജും സംയുക്തമായി ഇത് അഞ്ചാം തവണയാണ് അന്തര്‍സര്‍വകലാശാല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.ഫുട്‌ബോളില്‍ ഇത് 3-ാം തവണയും.എന്നാല്‍ 12 ദിവസം നീണ്ടു നില്ക്കുന്ന വമ്പന്‍ ഫുട്‌ബോള്‍ മത്സരം ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.
65 ഏക്കര്‍ വിസ്തൃതമായ മാര്‍ അത്തനേഷ്യസ് ക്യാംപസ് , പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുo കായിക പരിശീലനങ്ങള്‍ക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഖേലോ ഇന്ത്യയുടെ രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ ഒന്നാണ് കോതമംഗലം മാര്‍ അത്തനേഷ്യസ് സ്‌പോട്‌സ് അക്കാദമി.വിദഗ്ദ്ധരായ പരിശീലകരടങ്ങുന്ന മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്‌പോട്‌സ് അക്കാദമിയിലെ കായിക താരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്നുണ്ട്.2013ല്‍ കായിക രംഗത്തെ കേരളത്തിലെ ഏറ്റവും മികച്ച കോളേജായി എം. എ. തെരെഞ്ഞെടുക്കപ്പെട്ടു.

2017 -ല്‍ കേരള സര്‍ക്കാര്‍ നടത്തിയ കോളേജ് ഗെയിംസില്‍ എം. എ. കോളേജ് ഓവര്‍ഓള്‍ ചാമ്പ്യന്‍മാരായി.ഇതുകൂടാതെ 2014-2017 വര്‍ഷങ്ങളില്‍ മികച്ച കായികാദ്ധ്യാപകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം മാര്‍ അത്തനേഷ്യസ് കോളേജിലെ കായിക വിഭാഗം വകുപ്പധ്യക്ഷന്മാരായിരുന്ന പി.ഐ. ബാബു , ഡോ.മാത്യൂസ് ജേക്കബ് എന്നിവരെ തേടിയെത്തി.

1000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍ , ടെന്നീസ് കോര്‍ട്ടുകള്‍ , അത്ലറ്റിക് ട്രാക്കുകള്‍, ക്രിക്കറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍, ഒളിപിക് നിലവാരവും വലുപ്പവുമുള്ള സ്വിമ്മിങ്ങ് പൂള്‍ , ഇന്‍ഡോര്‍ ഷൂട്ടിങ് റേഞ്ച് സ്‌പോട്‌സ് ഹോസ്റ്റലുകള്‍ എന്നിവ മാര്‍ അത്തനേഷ്യസ് ക്യാംപസിന്റെ പ്രൗഢി പ്രകടമാക്കുന്നു.

2016 -ല്‍ റിയോ ഒളിംപിക്‌സില്‍ മാര്‍ അത്തനേഷ്യസ് കോളേജിലെ 2 വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.ജൂനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് (ടോയ്യോ, ജപ്പാന്‍-2018) ഏഷ്യന്‍ അത്ലറ്റിക് മീറ്റ് (2017) വേള്‍ഡ് മിലിറ്ററി ഗെയിംസ് (കൊറിയ-2016 ) ഏഷ്യന്‍ ഗ്രാന്റ് പ്രിക്‌സ് സീരീസ് (തായ്‌ലാന്റ്-2015 ) ജൂനിയര്‍ സാഫ് അത്ലറ്റിക് മീറ്റ് (2013) വേള്‍ഡ് ആo റെസലിംഗ് ചാംപ്യന്‍ഷിപ്പ് (സ്‌പെയിന്‍ – 2012 ) ഇന്റര്‍നാഷണല്‍ മീറ്റ് ( സൗത്ത് കൊറിയ-2008) കോമണ്‍ വെല്‍ത്ത് ചെസ് ചാംപ്യന്‍ഷിപ്പ് (2013) , കോമണ്‍വെല്‍ത്ത് ഗെയിംസ് (2015 ) ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് കസാക്കിസ്ഥാന്‍ (2019 ) എന്നി മത്സരങ്ങളില്‍ മാര്‍ അത്തനേഷ്യസ് കോളേജിലെ കായിക പ്രതിഭകള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്.

മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് 8 വിദ്യാര്‍ഥികള്‍ സന്തോഷ് ട്രോഫി ടീം അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.സീനിയര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്കും മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥികളിലൊരാള്‍ തെരഞ്ഞെടുക്കപ്പെട്ടു.അടുത്തിടെ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പുരുഷ – വനിതാ വിഭാഗം ചാംപ്യന്മാരാണ് മാര്‍ അത്തനേഷ്യസ് കോളേജ്

 

1 / 2
2 / 2

Continue Reading

News

തീപാറും പോരാട്ടത്തിന് നാളെ തുടക്കം ; എംജി യൂണിവേഴ്‌സിറ്റി ടീമിനെ അഖില്‍ ചന്ദ്രന്‍ നയിക്കും

Published

on

By

കോതമംഗലം;മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ദക്ഷിണമേഖല പുരുഷ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള എംജി യൂണിവേഴ്‌സിറ്റി ടീമിനെ പ്രഖ്യാപിച്ചു.

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ആണ് മത്സരങ്ങള്‍ക്ക് ആതിഥ്യമരുളുന്നത്. ദക്ഷിണേന്ത്യയിലെ 92 ഓളം ടീമുകള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ജനുവരി നാളെ തുടക്കമാവും.

ദക്ഷിണമേഖല ചാമ്പ്യന്‍ഷിപ്പിന് ശേഷം നടക്കുന്ന ഓള്‍ ഇന്ത്യ മത്സരങ്ങള്‍ക്കും മഹാത്മാഗാന്ധി സര്‍വ്വകലാശാല ആണ് ആദ്യം വരുന്നത്. ജനുവരി പന്ത്രണ്ടാം തീയതി മുതല്‍ പതിനാറാം തീയതി വരെ ആയിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്.

കോട്ടയം ബസേലിയോസ് കോളേജിലെ അഖില്‍ ചന്ദ്രന്‍ ആണ് മഹാത്മാഗാന്ധി സര്‍വകലാശാല ഫുട്‌ബോള്‍ ടീമിന്റെ നായകന്‍.നിര്‍മ്മല കോളേജില്‍ നിന്നുള്ള അജയ് അലക്‌സ, അര്‍ജ്ജുന്‍ വി,എം എ കേളേജില്‍ നിന്നുള്ള സലാഹുദ്ദീന്‍,ക്രിസ്തുരാജ്,അഖില്‍ കെ,ആദില്‍,ഡെലന്‍, അജ്‌സല്‍ ബസേലിയോസ് കോളേജില്‍ നിന്നുള്ള ഗിഫ്റ്റി, സഹദ്, സാലിം, റോഷന്‍, നിതിന്‍ മഹാരാജാസ് കോളേജില്‍ നിന്നുള്ള നിംഷാദ്, ഹരിശങ്കര്‍, ഫാഹിസ്, ബിബിന്‍,സോയല്‍, അതുല്‍ തുടങ്ങിയിവരാണ് ടീമിലുള്ളത്.

മില്‍ട്ടന്‍ ആന്റണിയാണ് പരിശീലകന്‍.ഹാരി ബെന്നി (അസിസ്റ്റന്റ് കോച്ച്),ഡോ.ബിബിന്‍(ഫിസിയോ),ബിജു പി തമ്പി (മാനേജര്‍) എന്നിവരും ടീമിനൊപ്പമുണ്ട്.

 

1 / 2
2 / 2

Continue Reading

Trending

error: